Dr.MUBARAK'S K.c.h.&clinic

Dr.MUBARAK'S K.c.h.&clinic Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dr.MUBARAK'S K.c.h.&clinic, Health/Medical/ Pharmaceuticals, methala. p. o, Kodungallur.

01/06/2021
06/12/2020

മുമ്പ് നൽകിയ അഡ്ഡ്രസ്സിലെ ഫോൺ നമ്പർ മാറ്റമുള്ളവർ പുതിയ ഫോൺ നമ്പർ ക്ലിനിക്കിൽ അപ്‌ഡേറ്റ് ചെയ്യേണ്ടതാണ് .

06/12/2020

12/12/20 ശെനിയാഴ്ച ഡോക്ടർ ഉണ്ടാകുന്നതല്ല .ഫാർമസി പ്രവർത്തനം പതിവ് പോലെ .

27/07/2020
12/07/2020

*"ഹോമിയോപ്പതിക് വൈറസ് ചലഞ്ച് "*
"വേണമെങ്കിൽ ഹോമിയോപ്പതി കോവിഡിനെയും ചെറുക്കും".
ഏതൊരു വൈറൽ രോഗം പടർന്ന് പിടിക്കുമ്പോഴും ഹോമിയോപ്പതി ഒരു ചർച്ചാ വിഷയം ആവാറുണ്ട്. എന്താണ് ഇതിന്‌കാരണം, എന്താണ് ഹോമിയോപ്പതിയും വൈറസും തമ്മിലുള്ള ബന്ധം?.
ഹോമിയോപ്പതി വൈറൽ രോഗങ്ങൾക്ക് ഫലപ്രദമാണ് എന്ന ഹോമിയോപ്പതി വിഭാഗത്തിൻറെ അവകാശവാദവും, ഫലപ്രദമല്ല എന്ന അലോപ്പതി വിഭാഗത്തിന്റെ ആരോപണവുമാണ് ഈ വിവാദങ്ങളിലേക്ക് നയിക്കുന്നത്. അതുകൊണ്ടുതന്നെ ഹോമിയോപ്പതി വൈറൽ രോഗങ്ങൾക്ക് ഫലപ്രദമാണോ എന്ന് നമുക്ക് ആദ്യം പരിശോധിക്കാം. ചെറിയ ഒരു ഉദാഹരണത്തിലൂടെ നമുക്ക് വിശദീകരിക്കാം.തൊലിപ്പുറമേ കാണുന്ന അരിമ്പാറ(warts) എന്ന രോഗത്തിന് ഒട്ടുമിക്ക ആളുകളും ഹോമിയോപ്പതിയെ ആശ്രയിക്കാറുണ്ട്. . ഹ്യൂമൻ പാപ്പിലോമ വൈറസ് (Human papillomavirus (HPV) കാരണമാണ് ഇത് ഉണ്ടാകുന്നത്. ഈ രോഗത്തിന് ഹോമിയോപ്പതി ചികിത്സ വളരെ ഫലപ്രദമാണെന്ന് പലർക്കും അനുഭവമുള്ള ഒന്നായിരിക്കും. നിരവധി അലോപ്പതി ഡോക്ടർമാരും തങ്ങളുടെ രോഗികൾക്കും കുടുംബത്തിനും ഹോമിയോപ്പതി ട്രീറ്റ്മെൻറ് ഇതിന് ശുപാർശ ചെയ്യാറുണ്ട് .കാരണം ഇതിന് അലോപ്പതിയിൽ കാര്യമായ മരുന്നില്ല എന്നത് തന്നെ. അലോപ്പതിയിൽ പ്രധാനമായും ചില ആസിഡ് ഉപയോഗിച്ചോ സർജറിയിലൂടെയോ ഇതിനെ ഇളക്കി കളയുക എന്നതാണ് ആകെ പോംവഴി. അല്ലാതെ ഇതിന് കഴിക്കാനായി ഒരു മരുന്നിമില്ല. ഇത് തൊലിപ്പുറമേ കറുത്ത പാടുകൾ ഉണ്ടാക്കുകയും വീണ്ടും അതേ സ്ഥലത്ത് തന്നെ പുതിയത് ഉണ്ടാവുകയും ചെയ്യുന്നു. എന്നാൽ ഹോമിയോപ്പതിയിൽ ഉള്ളിലേക് കഴിക്കുന്ന ലളിതമായ മരുന്നിലൂടെ ഇത് കൊഴിഞ്ഞുപോവുകയും കറുത്ത പാടുകൾ ഉണ്ടാക്കുകയോ പിന്നീട് വീണ്ടും വരികയോ ചെയ്യുന്നില്ല. ശരീരത്തിൽ പ്രവേശിച്ച വൈറസ് നശിച്ചാൽ മാത്രമേ ഇത് സംഭവിക്കുകയുള്ളൂ. അല്ലാതിടത്തോളം കാലം അത് അവിടെത്തന്നെ കാണും ,പുതിയ സ്ഥലങ്ങളിലും ഉണ്ടാവും.അതുകൊണ്ട് തന്നെ ഹോമിയോപതിമരുന്നിന്റെ സഹായത്താൽ വൈറസ് നശിച്ചു എന്ന് തന്നെ മനസിലാക്കാം (താഴെ വീഡിയോ കാണുക). എന്നാൽ അലോപ്പതി ചികിത്സയിലൂടെ ചർമത്തിൽ പ്രവേശിച്ച വൈറസിന്റെ പ്രവർത്തനഫലമായി പുറത്ത് രൂപപ്പെടുന്ന അരിമ്പാറ ഇളക്കി കളയുക മാത്രമാണ് ചെയ്യുന്നത് , വൈറസ് നശിച്ചുപോകുന്നില്ല (രോഗം മാറുന്നില്ല) .അതുകൊണ്ടുതന്നെ അരിമ്പാറ വീണ്ടും വരാൻ കാരണമാകുന്നു.
ഇത് നിസ്സാരമായൊരു വൈറസ് ആയിട്ടുപോലും
ഇവിടെ അലോപ്പതി പരാജയപ്പെടാനും ഹോമിയോപ്പതി വിജയിക്കാനും എന്താണ് കാരണം.!!!
വൈറസുകൾ പ്രവർത്തിക്കുന്നത് ഇമ്മ്യൂൺ സിസ്റ്റത്തെ താറുമാറാക്കിയാണ്. ഒരു അസുഖം വന്നാൽ അതിനെ പ്രതിരോധിക്കുന്ന ശരീരത്തിന്റെ സംവിധാനമാണ് ഇമ്മ്യൂൺ സിസ്റ്റം. കുറുന്തോട്ടിക്ക് വാദം എന്ന് പറയുന്നപോലെ ഇവിടെ ഇമ്മ്യൂൺ സിസ്റ്റം തന്നെ തകരാറിലാകുന്നു. അതുകൊണ്ട്തന്നെ ഇമ്മ്യൂൺ സിസ്റ്റത്തെ ഉത്തേജിപ്പിച്ചു മാത്രമേ വൈറസുകളോട് പൊരുതാൻ സാധിക്കൂ. ഇവിടെ അരിമ്പാറ ഉണ്ടാക്കുന്ന വൈറസിന്റെ പ്രധാന പ്രവർത്തന മണ്ഡലം ചർമ്മമാണ്, അത് ചർമത്തിന്റെ ഇമ്യൂണിറ്റിയെ താളംതെറ്റിച്ച് വളരുന്നു. അതുകൊണ്ട് തന്നെ ചർമത്തിൽ പ്രവർത്തന ശേഷിയുള്ള, ലക്ഷണങ്ങൾക്ക് ചേർന്ന ഹോമിയോപ്പതി മരുന്ന് രോഗിക്ക് കൊടുക്കുമ്പോൾ വൈറസ് തകരാറിലാക്കിയ ചർമത്തിന്റെ ഇമ്മ്യൂൺ സിസ്റ്റത്തെ ഉത്തേജിപ്പിക്കുകയും പിന്നീട് ഈ ഇമ്മ്യൂൺ സിസ്റ്റം തന്നെ വൈറസിനെ നശിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ഇതുപോലെ ഇമ്മ്യൂൺ സിസ്റ്റത്തെ നേരിട്ട് ഉത്തേജിപ്പിക്കാൻ അലോപ്പതിയിൽ വാക്സിനുകൾക്ക് മാത്രമേ കഴിയൂ.
ഏതൊരസുഗത്തിനും വാക്‌സിൻ കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല . ഇനി കണ്ടെത്തിയാലും അത് മനുഷ്യരിൽ പരീക്ഷിച്ച് (ക്ലിനിക്കൽ ട്രയൽ) ഫലവും പാർശ്വഫലവും പഠിച്ച് പുറത്തിറക്കുക എന്നത് വർഷങ്ങൾ എടുക്കുന്ന പ്രക്രിയയാണ്.
അപ്പോൾ പിന്നെ വൈറൽ രോഗങ്ങളിൽ അലോപതിക്ക് ചെയ്യാനുള്ളത് എന്താണ്??. അതിന്റെ ലക്ഷണങ്ങളെ മാനേജ് ചെയ്യുക അത്രതന്നെ. അപ്പോൾ കോവിഡ് 19 ചികിത്സയിൽ അലോപ്പതി ചെയ്തു കൊണ്ടിരിക്കുന്നത് എന്തായിരിക്കും. കോവിഡിന്റെ ലക്ഷണങ്ങളായ പനി ഉള്ളവർക് പനികുറക്കാൻ ആന്റിപൈറെറ്റിക്സ് (പാരസെറ്റമോൾ..etc) , കഫക്കെട്ടിന് ആന്റിബയോട്ടിക്(?), ശ്വാസംമുട്ടുള്ളവർക് ഓക്സിജൻ തെറാപ്പി, വെന്റിലേറ്റർ., വേദന ഉള്ളവർക്ക് പെയിൻ കില്ലേഴ്സ തുടങ്ങിയവ. വൈറസിനെതിരെ പ്രയോഗിക്കാൻ നമ്മുടെ കൈയ്യിൽ മരുന്നൊന്നും ഇല്ലല്ലോ. അതുകൊണ്ട് വൈറസ് നമ്മുടെ ഇമ്മ്യൂൺ സിസ്റ്റത്തെ ആക്രമിച്ചുകൊണ്ടേയിരിക്കും. ദുർബല ഇമ്മ്യൂൺ സിസ്റ്റം ഉള്ളവരിൽ വൈറസ് ബാധ മൂർച്ഛിച്ചുകൊണ്ടിരിക്കും, അവ പെരുകും, ലക്ഷണങ്ങളുടെ കാഠിന്യവും കൂടും, അപ്പോൾ ഇപ്പറയുന്ന മാനേജ്മെന്റുകൾ ഫലംചെയ്യാതെ വരും, രോഗിയുടെ മരണം ശാസ്ത്രീയമായി ഉറപ്പുവരുത്തും.(അതുകൊണ്ടാണ് ഇമ്മ്യൂണിറ്റി കുറവുള്ളവർക്ക് കൂടുതൽ നിയന്ത്രണങ്ങൾ).
പിന്നെ ആർക്കാണ് രോഗം ഭേതപ്പെടുന്നത്.? നേരത്തെ ശക്തമായ ഇമ്മ്യൂൺ സിസ്റ്റം ഉള്ളവർക്ക്‌തന്നെ. അവരിൽ വൈറസ് ബാധയുടെ തുടക്കത്തിൽത്തന്നെ വൈറസിനെ പ്രതിരോധിക്കും. അപ്പോൾ വൈറസിന് പെരുകാൻ സാധിക്കില്ല. ആന്തരിക അവയവങ്ങളെ കൂടുതൽ ബാധിക്കില്ല. രോഗം നിയന്ത്രണവിധേയമാവും. ഇവിടെയാണ് ഹോമിയോപ്പതി മരുന്നുകളുടെ പ്രസക്തി. ഹോമിയോ മരുന്നുകൾ പ്രവർത്തിക്കുന്നത് ഇമ്മ്യൂൺ സിസ്റ്റത്തെ ഉത്തേജിപ്പിച്ചുകൊണ്ടാണ് എന്ന് വ്യക്തമാക്കിയല്ലോ. അത്കൊണ്ട് തന്നെ ഏത് വൈറസ് ആണ് എന്ന് നോക്കുന്നതിലുപരി അത് ശരീരത്തിന്റെ ഏതു ഭാഗത്തെ ഇമ്മ്യൂൺ സിസ്റ്റത്തെ ആണ് പ്രധിസന്ധിയിലാക്കിയതെന്ന് നോക്കി ആ ഭാഗങ്ങളിൽ പ്രവർത്തന ക്ഷമതയുള്ള രോഗലക്ഷണങ്ങൾക്കൊത്ത മരുന്ന് നൽകിയാൽ ആ ഭാഗത്തെ ഇമ്മ്യൂൺ സിസ്റ്റം ഉത്തേജിപ്പിക്കാൻ ഹോമിയോപ്പത്തി മരുന്നുകൾ സഹായകമാവും.( Arsenic alb അത്തരത്തിലുള്ള ഒരു മരുന്നാണ് ). അപ്പോൾ ബാലഹീനമായ ഇമ്മ്യൂൺ സിസ്റ്റമുള്ളവർ രോഗം ഭേദപ്പെടാനും, ശക്തമായ ഇമ്മ്യൂൺ സിസ്റ്റം ഉള്ളവർ ഒന്നുകൂടെ വേഗത്തിൽ ഭേദപ്പെടാനും സാധിക്കും.
ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ വൈറൽ രോഗങ്ങൾ പടർന്നു പിടിച്ചപ്പോഴും ഹോമിയോപ്പതിയായിരുന്നു ഏറ്റവും കൂടുതൽ രോഗികൾ ആശ്രയിച്ചത്. അവിടെയും ആലോപതിക് പരിമിതിയുണ്ടായത് വൈറസ് രോഗം ആയതുകൊണ്ടാണ്.
മുപ്പത് വർഷങ്ങൾക്ക്‌ മുമ്പ് കണ്ടെത്തിയ എയ്ഡ്സ് രോഗത്തിന് ഫലപ്രദമായ മരുന്ന് ഇതുവരെ കണ്ടെത്തിയില്ല , കാരണം അതും വൈറസ് രോഗമാണ്- ഹ്യൂമൻ ഇമ്മ്യൂണോ വൈറസ് (HIV).
ഇനി വൈറസ് കാരണമല്ലാതെ തന്നെ നമ്മുടെ ഇമ്മ്യൂൺ സിസ്റ്റത്തെ പ്രതിരോധത്തിലാക്കുന്ന ഒരസുഗമാണ് ക്യാൻസർ. ഇവിടെയും ചികിത്സയുടെ പരിമിതികൾ ഏവർക്കും അറിയാവുന്നതാണ്. കാരണം ഇമ്മ്യൂൺ സിസ്റ്റത്തിന്റെ പ്രശനം പരിഹരിക്കാൻ മരുന്നില്ല.

ചുരുക്കത്തിൽ കോവിഡ് 19 ഇമ്മ്യൂൺ സിസ്റ്റത്തെ പ്രതിരോധത്തിലാക്കുന്ന ഒരസുഗമാണ്, ശ്വാസകോശത്തിലെ ഇമ്മ്യൂൺ സിസ്റ്റത്തെ പ്രധാനമായും ബാധിക്കുന്നു. അതുകൊണ്ട്തന്നെ ഹോമിയോപ്പതി മരുന്നുകൾ ഫലം ചെയ്യും എന്നത് വ്യക്തമാണ് . അലോപ്പതിയിൽ മരുന്നില്ല, എന്നിട്ടും രോഗികളെ ചികിൽസിക്കാൻ ഞങ്ങൾ മാത്രം മതി എന്നും ഹോമിയോപ്പതി പ്രയോജനപ്പെടുത്തുന്നതിനെ കണ്ണടച്ചു എതിർക്കുകായും ചെയ്യുന്നു. ഹോമിയോപ്പതി പ്രതിരോധമരുന്നിന് സർക്കാർ അനുമതി ഉണ്ട്. പ്രതിരോധത്തിന് മരുന്നുള്ളവർക്ക് ചികിത്സക്കും മരുന്നുണ്ടാവില്ലേ. അപ്പോൾ ചികിൽസിക്കാൻ അനുമതിനിഷേധിക്കുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നത് ആരാണ് എന്ന് വ്യക്തമാണ്. സ്വന്തം പരിമിതികളെ അംഗീകരിച്ച് യോജിച്ച് പ്രവർത്തിക്കേണ്ടതിന് പകരം അസഹിഷ്ണുത പരത്തുകയാണ്. പ്രതിരോധ മരുന്നിനെയും നിരുത്സാഹപ്പെടുത്താനും ശ്രമംനടന്നു, പക്ഷെ ഹോമിയോപ്പതിയെ അനുഭവിച്ചറിഞ്ഞ പൊതുജനം തന്നെ അതിന്റെ പ്രജാരകാരായി.
ജനങ്ങൾ പ്രബുദ്ധരാണെന്ന് അത്തരക്കാർ ഇനിയും മനസ്സിലാക്കിയിട്ടില്ല. പൊതുജനം ഒന്നുകൂടെ ഉണർന്ന് പ്രവർത്തിക്കേണ്ടിയിരിക്കുന്നു. അമേരിക്ക അടക്കമുള്ള വികസിത രാജ്യങ്ങളിലെ മരണനിരക്ക് നാം കണ്ടതാണ്. വ്യാപനം കൂടുന്തോറും മരണനിരക്ക് കൂടുന്നു. അവിടെത്തെ അതെ ചികിത്സാ രീതിയാണ് ഇവിടെയും പിന്തുടരുന്നത്. ഇവിടെ വ്യാപനം കൂടുന്ന സാഹചര്യത്തിൽ സ്ഥിതി മറ്റൊന്നാവില്ല. അതുകൊണ്ട്
കോവിഡ് 19 നെതിരെയും ഹോമിയോപ്പതിയുടെ സാധ്യത ഉപയോഗപെടുത്തണം. ഹോമിയോപ്പതി മെഡിക്കൽ കോളേജുകളിലെയും, മറ്റുമുള്ള പ്രഗത്ഭരായ ഡോക്ട്ടര്മാരുടെ സേവനം ഉപയോഗപ്പെടുത്തണം. ഇപ്പോഴുള്ള നിയന്ത്രണങ്ങളും ചികിത്സാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുതെന്ന. അതിന് തടസ്സം നിൽ കുന്നവരെ തിരുത്താൻ പൊതുജനത്തിന് മാത്രമേ സാധിക്കൂ. ഹോമിയോപ്പതിയുടെ ഗുണം മനസ്സിലാക്കിയവരും അനുഭവിച്ചറിഞ്ഞവരും ഈ ക്യാമ്പൈൻ ഏറ്റെടുക്കണം. അത് നമ്മുടെ സാമൂഹ്യപരമായ ഉത്തരവാദിത്തമാണ്. * * * * എന്ന് comment ചെയ്തും, മറ്റുള്ളവർക് ഷെയർ ചെയ്തും ഈ ചലഞ്ചിനെ സപ്പോർട്ട് ചെയ്യുക, നിങളുടെ അനുഭവങ്ങൾ ഷെയർ ചെയ്യുക, അധികാരികളുടെ കണ്ണ് തുറക്കും വരെ....
* *
* *
* *
* *

12/07/2020 suday 7pm

02/07/2020

*വൈദ്യശാസ്ത്ര മേധാവിത്വം ഉണ്ടാക്കുന്ന ജനദ്രോഹങ്ങൾ*

ഈ കോവിഡ് കാലത്ത് കേരളത്തിലെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കൂടി നടപ്പാക്കുന്ന കാര്യക്ഷമമായ പ്രവർത്തികൾ ലോകമെങ്ങും പ്രശംസിക്കപ്പെട്ടു
കൊണ്ടിരിക്കുന്നു. എന്നാൽ നാളെ ചരിത്രത്തിൽ ഈ പ്രശംസയ്ക്ക് എത്രത്തോളം സ്ഥാനമുണ്ടാവും എന്ന കാര്യത്തിൽ ചെറിയ സംശയം ഉണ്ട്. ഇത്രയൊക്കെ നന്നായി, പ്രവർത്തിച്ചിട്ടും നമ്മുടെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ചരിത്രത്തിൽ ലഭിക്കുന്നത് തികച്ചും സഹതാപമർഹിക്കുന്ന ഒരു സ്ഥാനമാണെങ്കിൽ അത് ഒഴിവാക്കാനുള്ള നടപടികൾ ഇപ്പോൾത്തന്നെ ചെയ്യേണ്ടിയിരിക്കുന്നു. അതെന്തുകൊണ്ട് എങ്ങിനെ എന്നത് അൽപം വിശദീകരിക്കപ്പടേണ്ടതുണ്ട്.

കോവിഡിനെ എതിരിടാനിവിടെ സർക്കാർ നടപ്പാക്കുന്നത് WHO യുടെ മാർഗനിർദേശങളാണ്. യൂറോപ്യൻമാരുടെ മേധാവിത്വമുള്ള WHO അവിടത്തെ സാഹചര്യമനുസരിച്ചാണ് ഗൈഡ്ലൈൻസ് ഉണ്ടാക്കി വച്ചിരിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ മുഴുവനും വൈദ്യശാസനമെന്നാൽ അലോപ്പതി മാത്രമാണ്. യൂറോപ്യൻ തന്നെയായ ഹോമിയോപ്പതിയും നമ്മുടെ ആയൂർവേദവുമൊക്കെ പേരിനു മാത്രമേയുള്ളു. മാത്രമല്ല പകർച്ച വ്യാധികൾ ചികിത്സിക്കാൻ അവരെ അനുവദിക്കുന്നില്ല.

കോവിഡ് പിടിപെട്ടവരേ കടന്നു വരൂ നിങളെ ഞങ്ങൾ ചികിത്സിച്ചോളാം എന്തെന്നാൽ ഞങ്ങളുടെ കൈയിൽ മരുന്നില്ല എന്നു പറയുന്ന വൈദ്യ ശാസ്ത്രമാണ് അവിടെ ചികിത്സിക്കുന്നത്. അവിടങ്ങളിൽ മരണനിരക്ക് ലക്ഷങ്ങൾ കടന്നു എന്നും ഓർക്കണം.
എന്നാൽ ഇവിടെ അങ്ങിനെയാണോ ? നമ്മുടെ നാട്ടിൽ കുഗ്രാമങ്ങളിൽ പോലും *മൂന്നു വൈദ്യ ശാസ്ത്രങ്ങളും ജനങളുടെ കൈയെത്തുംദൂരത്തുള്ളപ്പോൾ മരുന്ന് കൈയിലുള്ളവരെ ഒഴിവാക്കി പശ്ചാത്യ രീതി ഇവിടെ നടപ്പാക്കുന്നത്ഏറ്റവും മയപ്പെടുത്തി പറഞ്ഞാൽ ബുദ്ധിശൂന്യതയല്ലാതെ മറ്റെന്താണ് ??* ലഭ്യത ഉണ്ടായിട്ടും ചികിത്സയുള്ളവരെ മാറ്റി നിർത്തി
ചികിത്സയില്ലാത്ത വൈദ്യശാസ്ത്രത്തെ ചികിത്സയേൽപ്പിച്ച ഭരണാധികാരികൾ എന്ന പേരായിരിക്കാം നാളെ നമ്മുടെ സാരഥികൾക്ക് ചരിത്രത്തിലുണ്ടാവാൻ പോകുന്നത്. അതിന്റെ സ്വാധീനത്തിൽ ഇതുവരെ ചെയ്തു വച്ച നല്ല കാര്യങ്ങളൊക്കെ ഒന്നുമല്ലാതായിപ്പോയേക്കാം. അങ്ങനെയെങ്കിൽ അതിന് യഥാർത്ഥ കാരണക്കാരിയാവുന്ന ആരോഗ്യ മന്ത്രി കാരണം മുഖ്യമന്ത്രി കൂടി അതിന്റെ ഫലം അനുഭവിക്കേണ്ടിയും വന്നേക്കാം.
നല്ല ഭരണാധികാരികൾ ചരിത്രത്തോട് നീതി പുലർത്തേണ്ടതുണ്ട്. അപ്പോൾ ഏത് ചരിത്രം എന്ന ചോദ്യം വരും. അതിനാൽ ചില ചരിത്രവസ്തതകൾ ഇവിടെ സൂചിപ്പിക്കാം.

1957 ജൂലായ് മുതൽ 58 ഫെബ്രുവരി വരെ ഇന്ത്യയിൽ പടർന്ന ഏഷ്യൻ ഫ്ലൂ. മരണ സംഖ്യ പതിനയ്യായിരത്തോളമായിരുന്നു. നമ്മുടെ കൊച്ചു കേരളത്തിലും മരണം കടന്നുവന്നു. അന്നും വൈറസ് ചികിത്സ അറിയാത്ത അലോപ്പതി വൈദ്യ ശാസ്ത്രം അതിനെ നേരിട്ടത് APC ( ആസ്പിരിൻ, പനാ സെറ്റിൻ, കഫീൻ) എന്ന മരുന്നു കൊണ്ടായിരുന്നു. സമൂഹത്തിൽ ഇന്നുളളതിനേക്കാൾ ദാരിദ്ര്യം ഉണ്ടായിരുന്നതു കൊണ്ടു മാത്രം ആശുപത്രികളിൽ പോകാതെ നാട്ടു മരുന്നു കൊണ്ട് അതിനെ നേരിട്ടസാധാരണ ജനങ്ങളൊന്നും അന്ന് മരിച്ചില്ല. *മരിച്ചവരെല്ലാം ആശു പത്രികളിൽ പോയവർ മാത്രമായിരുന്നു.*
1997-ൽ ആന്ധ്രപ്രദേശിൽ തുടർച്ചയായി പലവർഷളിൽ വന്നുകൊണ്ടിരുന്ന ജപ്പാൻ ജ്വരമെന്ന ജാപ്പനീസ് എൻകെഫലൈറ്റിസ്. രോഗത്തിനിരയാകുന്നത് കുട്ടികളായിരുന്നു. അക്കൊല്ലം മരണ സംഖ്യ 400 കടന്നു. ആശു പത്രികൾ കൈയിലുണ്ടെങ്കിലും മരുന്നില്ലാത്ത വൈദ്യശാസ്ത്രത്തിൽ ആന്ധ്രയിലെ സർക്കാരിന് വിശ്വാസം നഷ്ടപ്പെട്ടു. അലോപ്പതി ഡോക്ടർ കൂടിയായിരുന്ന ആന്ധ്ര ആരോഗ്യ മന്ത്രി രോഗ ചികിത്സ ഹോമിയോപ്പതിയെ ഏൽപ്പിക്കുന്നു. കുറഞ്ഞ നാളുകൾക്കുള്ളിൽത്തന്നെ രോഗം നിയന്ത്രണ വിധേയമാവുക മാത്രമല്ല പിന്നീടുളള വർഷങ്ങളിൽ രോഗം അപ്രത്യക്ഷമാകുകയും ചെയ്തു.
WHO യുടെ പ്രശംസ പിടിച്ചു പറ്റിയ സംഭവമാണത്.

2006-ൽ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളോടൊപ്പം കേരളത്തിൽ നടമാടിയ ചിക്കുൻ ഗുനിയ. കേരളത്തിൽ മരണം നൂറ് കവിഞ്ഞു. അതേസമയം മറ്റ് സംസ്ഥാനങളിൽ മരണ സംഖ്യ ഇതേ നിരക്കിൽ ഉണ്ടായില്ല. കാരണം തിരക്കി അലോപ്പതി ഡോക്ടർ കൂടിയായ കേന്ദ്ര ആരോഗ്യമന്ത്രി അൻപു മണി രാമദോസ് ചേർത്തലയിൽ എത്തി. ഡോക്ടർമാർ കൊടുത്ത മരുന്നുകൾ പരിശോധിച്ചു. ഒരു വൈറസ് രോഗമായ ചിക്കുൻ ഗുനിയയ്ക്ക് ആന്റിബയോട്ടിക്ക് മരുന്നുകൾ ധാരാളമായി കൊടുത്തിരുക്കുന്നത് അദ്ദേഹം കണ്ടു. മാധ്യമങ്ങളുടെ മുന്നിൽ വച്ചു തന്നെ അദ്ദേഹം ഡോക്ടർമാരെ ശാസിച്ചു. തുടർന്ന് അന്നത്തെ ആരോഗ്യ മന്ത്രി ശ്രീമതി ടീച്ചർ ഹോമിയോ ആയൂർവേദ ശാസ്ത്രങളെ ചികിത്സയും പ്രതിരോധവും ഏൽപിച്ചു. ചിക്കുൻ ഗുനിയ നിയന്ത്രണ വിധേയമായി. മാത്രമല്ല അന്നും പിന്നീടുള്ള വർഷങ്ങളിലും ചിക്കുൻ ഗുനിയ പിടിപെട്ടവർക്കുണ്ടായ സന്ധിവീക്കം മാറിയത് ഹോമിയോ - ആയുർവേദ ചികിത്സകൾ കൊണ്ടായിരുന്നു.

ചെനയിൽ ആയിരക്കണക്കിന് ആളുകൾ മരിച്ചപ്പോഴാണ് അലോപ്പതി വൈദ്യശാസ്ത്രത്തിന്റെ പരിമിതി തിരിച്ചറിഞ്ഞത്. ഒടുവിൽ അവർ കോവിഡ് നിയന്ത്രണ വിധേയമാക്കിയത് ചൈനീസ് ഹെർബൽ മെഡിസിൻ കൊണ്ടായിരുന്നു.

ക്യൂബ കോവിഡിനെ കെട്ടുകെട്ടിച്ചത് ഹോമിയോപ്പതി മരുന്നു കൊണ്ടായിരുന്നു. ഇറ്റലിയിലേക്ക് കൊടുത്തയച്ചതും ഹോമിയോ മരുന്നായിരുന്നു.
*ലോകത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് രാഷ്ട്രവും ഏറ്റവും ചെറിയ കമ്യൂണിസ്റ്റ് രാഷ്ട്രവും മാറി ചിന്തിച്ച് വിജയം നേടിയപ്പോൾ ഒരു കമ്മ്യൂണിസ്റ്റ് ഭരണകൂടം ഇവിടെ ചിന്താശൂന്യതയാണ് കാണിക്കുന്നത്.*
തമിഴ് നാട് ഉൾപ്പെടെ മറ്റ് പല സംസ്ഥാനങളും ഹോമിയോപ്പതിയും ആയൂർവേദവുമൊക്കെ കോവിഡ് ചികിത്സയ്ക്ക് ഉപയാഗിക്കുമ്പോൾ കേരളം മാതം മാറിനിൽക്കുന്നത് വിരോധാഭാസമാണ്.
മാത്രമല്ല *കേരളത്തിലെ ആയൂഷ് വകുപ്പ് ഭരിക്കുന്ന സെക്രട്ടറി അലോപ്പതി ഡോക്ടർ കൂടിയാകുമ്പോൾ* എന്താകും എന്ന് ഊഹിക്കാനാവും.

രോഗം ഭേദമാക്കി കാണിച്ചാലും ഇതര വൈദ്യശാസ്ത്രങ്ങളെ അശാസ്ത്രീയമെന്നു വിളിക്കുന്ന പ്രവണതയാണ് കുറേക്കാലമായി ഇവിടത്തെ അലോപ്പതി വൈദ്യശാസ്ത്രം പിന്തുടരുന്നത്. അതേസമയം ചികിത്സിക്കുമ്പോൾ അവർ കാണിക്കുന്ന അശാസ്ത്രീയതകൾ ആരും ശ്രദ്ധിക്കുന്നില്ല. വൈറസ് രോഗങൾക്ക് ബാക്ടീരിയകളെ തുരത്താനുള്ള ആന്റിബയോട്ടിക്കുകൾ കൊടുക്കുന്നു. ചോദ്യം ചെയ്താൽ കോംപ്ലിക്കേഷനുകൾ ഒഴിവാക്കാനെന്നു പറയും. അതേസമയം രോഗിയുടെ ആരോഗ്യവും പ്രതിരോധ ശക്തിയും ഒട്ടും കുറയാതെ നോക്കേണ്ട അടിയന്തിര ഘട്ടത്തിൽ ആന്റിബയോട്ടികൾ ഉണ്ടാക്കുന്ന ദോഷത്തെ കണ്ടില്ലെന്നു നടിക്കുന്നതിലെ ശാസ്ത്രീയത എന്താണ്?

വൈറസിനെതിരേയുള്ള *ശരീരത്തിന്റെ പ്രതിരോധ നടപടിയായ പനി അടിച്ചമർത്താൻ പാരസെറ്റമോൾ കൊടുക്കുന്നതിൽ എന്തു ശാസ്ത്രീയതയാണുള്ളത്.?*

പാർശ്വഫലങ്ങൾ മൂലം കഴിക്കാൻ ഡോക്ടർമാർ മടിക്കുന്ന മലമ്പനി മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ കോവിഡിന് കൊടുക്കുന്നതിൽ എന്തു ശാസ്ത്രീയതയാണുള്ളത്.
ഒരു സ്റ്റെറോയ്‌ഡായ സെക്സമെത്ത സോൺ ഇപ്പോൾ മരുന്നാണ് എന്ന് പറഞ്ഞു തുടങ്ങിയിരിക്കുന്നു.

മരിച്ചവർ കൂടുതൽ പേരും ചികിത്സ തേടിയവരാണ് എന്ന് സംശയിക്കേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

കുറച്ച് വർഷങ്ങൾക്കുമുമ്പ് ഡെങ്കിപ്പനി പടർന്നു പിടിച്ചപ്പോൾ പലരും പപ്പായ ഇല ജ്യൂസ് അതിന് മരുന്നായി കഴിച്ച് രോഗം ഭേദമാക്കിതുടങ്ങി. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട രോഗികൾക്ക് അശാസ്ത്രീയമെന്നു പറഞ്ഞ് പപ്പായ ഇല ജ്യൂസ് കൊടുക്കാൻ ഇവിടത്തെ അലോപ്പതി ഡോക്ടർമാർ തയ്യാറായില്ല. അതേസമയം തമിഴ് നാട് സർക്കാർ അവിടെ പപ്പായ ഇല കൊടുക്കണമെന്നും നിർദേശിച്ചു. ഇവിടെ ആശുപത്രിയിലെത്തിയ ഡെങ്കിപനി ബാധിതർ ഒട്ടേറെ പേർ മരണമടഞ്ഞു. അൽപ കാലം കഴിഞ്ഞ് ഇതേ പപ്പായ ഇല *കാരിപിൽ* എന്ന അലോപതി ഗുളികയായും സിറപ്പായും മേശപ്പുറത്തെത്തിയപ്പോൾ പപ്പായ ഇല തികച്ചും ശാസ്ത്രീയമായി.
ചില സോപ്പുകളിലും, ഫ്ലോർ ക്ലിനറുകളിലും കക്കൂസ് ലോഷനുകളിലും എന്തിന് ചില പെയിന്റുകളിൽ വരെ കാശ് വാങ്ങി ശാസ്ത്രീയത കണ്ടെത്തി അംഗീകരിക്കുക എന്നതാണ് IMA യുടെ ജോലി. ലക്ഷങൾ കിട്ടാത്തതുകൊണ്ടാവുമോ ഇവർ ഹോമിയോപ്പതിയേയും ആയൂർവേദത്തേയും മറ്റ് ചികിത്സാകളേയും അംഗീകരിക്കാത്തത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അശാസ്ത്രീയമെന്ന് ഇവർ പറയുന്ന ഹോമിയോപതി ഇന്ന് മൃഗങ്ങളിലും സസ്യങ്ങളിലും ഫലിക്കുന്നത് എന്ത് അശാസ്ത്രീയത കൊണ്ടാണ് എന്ന് വിശദമാക്കണം. ആയൂർവേദ മരുന്നുകളിലെ ആൽക്കലോയിഡുകൾ വേർ തിച്ചെടുത്ത് *അലോപ്പതിയാക്കുമ്പോൾ അത് ശാസ്ത്രീയമാവുകയും അതിന്റെ മാതൃമരുന്ന് അശാസ്ത്രീയമാണ് എന്ന് പറയുകയും ചെയ്യുന്നതിലെ ശാസ്ത്രീയത വെളിപ്പെടുത്തേണ്ടതാണ്.* ക്ലോറോക്വിൻ പോലൊരു വിഷ മരുന്ന് രോഗികൾക്ക് കൊടുക്കാം എന്നാലും നിരുപദ്രവമായ ഹോമിയോ ആയൂർവേദ മരുന്നുകൾ പരീക്ഷിക്കാൻ പോലും അനുവദിക്കില്ല എന്ന ശാഠ്യം ജനങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലാത്തതിന്റെ സൂചനയല്ലേ? സർക്കാർ അവർ പറയുന്നത് കേൾക്കേണ്ടതുണ്ടോ?

ഇനി ഈ ലേഖകന്റെ ഒരനുഭവം പറയാം. ഗൾഫിൽ കോവിഡ് ബാധിച്ച മൂന്നുപേരോട് ഹോമിയോപ്പതി മരുന്ന് അയച്ചു കൊടുക്കാനാവാത്തതിനാൽ വീട്ടിൽ ഉപയോഗിക്കുന്ന പലവ്യജ്ഞനങ്ളായ *മഞ്ഞൾപ്പൊടി, കറുവപ്പട്ട, വെളുത്തുള്ളി, ഇഞ്ചി / ചുക്ക്* ഇവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാനും പാരസെറ്റമോൾ ഒഴിവാക്കാനും നിർദ്ദേശിച്ചപ്പോൾ രോഗം രണ്ടു ദിവസം കൊണ്ട് കുറഞ്ഞതായി കണ്ടു. ഇതേ വെള്ളം കുടിച്ചു കൊണ്ടിരുന്ന അവരുടെ മറ്റ് കുടുംബാംഗങൾക്ക് രോഗം വന്നതുമില്ല. ഇതിൽ നിന്നു തന്നെ പറയുന്നത്ര അപകടകാരിയല്ല കോവിഡ് എന്നു മനസ്സിലാക്കാം.

സൗഅറേബ്യയിൽ മൂന്നുറോളം പേർക്ക് ഹോമിയോ മരുന്ന് കൊണ്ട് രോഗവിമുക്തി കൊടുത്ത ഡോക്ടർ ജയപ്രസാദ് കരുണാകരൻ രോഗവിമുക്തി നേടിയവരുടെ ഫോൺ നമ്പർ സഹിതം അദേഹത്തിന്റെ റിപ്പോർട്ട് കേരള സർക്കാരിന് സമർപ്പിച്ചതാണ്. എന്നാൽ ഇതൊന്നും നമ്മുടെ ആരോഗ്യ വകുപ്പ് കണ്ടതായി ഭാവിച്ചില്ല. നമ്മുടെ ആരോഗ്യ മന്ത്രിയോട്
പറയുന്നില്ല. അവർ നിപ പിടിപെട്ട കാലം മുതൽ ആയൂഷ് വിരോധിയാണെന്ന് തെളിയിച്ചതാണ്. അതിനാൽ മുഖ്യമന്ത്രിയോടായി ഇവിടത്തെ ജനങളുടെ ആരോഗ്യത്തെ കരുതി അപേക്ഷിക്കുന്നു. .

*1)കോവിഡ് ചികിത്സ ഹോമിയോപ്പതി ആയൂർവേദം തുടങ്ങിയ ഇതര ശാസ്ത്രങ്ങളെ ഏൽപ്പിക്കുക.*

*2) അടിയന്തിര ഘട്ടത്തിലേക്ക് നീങ്ങുന്ന രോഗികളെ അലോപ്പതി ശാസ്ത്രം നോക്കിക്കൊള്ളട്ടെ.*

*3) കേരളമെമ്പാടും ഹോമിയോ - ആയൂർവേദ മരുന്നുകൾ പ്രതിരോധത്തിനായി വിതരണം ചെയ്യുക.*

ഇത്രയും ചെയ്തു കൊണ്ട് ലോക്ക്ഡൗൺ ഉടനേ പിൻവലിച്ചാലും പിടിപെടുന്നവർക്ക് വേഗം രോഗവിമുക്തി ഉണ്ടാവും. വൈറസ് സംക്രമണം നടക്കുകയാണെങ്കിൽ ത്തന്നെ അത് ഗുരുതരമാകാതെ ജലദോഷപ്പനി പോലെ മാത്രം വന്നു പോവുകയും സമൂഹത്തിനാകെ പ്രതിരോധശേഷി കൈവരികയും ചെയ്യും. തുടർന്നുള്ള വർഷങ്ങളിൽ രോഗ ബാധ ഉണ്ടാവാതിരിക്കാനും അത് കാരണമാകും. ഇപ്പോൾത്തന്നെ രോഗികളിൽ വൈറസ് സാന്നിദ്ധ്യം കുറഞ്ഞു തുടങ്ങി എന്ന റിപ്പോർട്ടുകൾ വരാൻ തുടങ്ങി. അതിനാൽ നിയന്ത്രങ്ങൾ എടുത്തുകളയവുന്നതേയുള്ളൂ.'
സർക്കാരിന്റേയും ജനങളുടേയും കഷ്ടകാലം മാറും. താക്കോൽ കയ്യിലില്ലാത്തവർ ഇനിയും പൂട്ട് തുറക്കുമെന്ന് കരുതുന്നത് ചിന്താശൂന്യതയായിരിക്കും.! *ചികിത്സാ ശാസ്ത്രങ്ങളുടെ ഈഗോയേക്കാൾ ജയിക്കേണ്ടത് ജനങളുടെ ആരോഗ്യമാണ്.* അല്ലെങ്കിൽ ചരിത്രം നാളെ ഈ സർക്കാരിനെ കൊഞ്ഞനം കുത്തിയെന്നിരിക്കും.
ഒരു ആരോഗ്യമന്ത്രി കാരണം മുഖ്യമന്ത്രിയും ചരിത്രത്തിൽ നിറം മങ്ങിയായിരിക്കാം അറിയപ്പെടുന്നത്.

*ഡോ.എം.ബി. സലിം കുമാർ.* എറണാകുളം
9061046782

(കേരള ഭൂഷണം ഇ. പേപ്പർ 29 - 6 - 2020 പ്രസിദ്ധീകരിച്ചത്.)

Address

Methala. P. O
Kodungallur
680669

Telephone

+91 480 2804332

Website

Alerts

Be the first to know and let us send you an email when Dr.MUBARAK'S K.c.h.&clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr.MUBARAK'S K.c.h.&clinic:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram