Nurses War

Nurses War only 4 nurses

Notification Link-  https://bit.ly/3uHp86Hമെഡിക്കൽ സർവീസ് സെലെക്ഷൻ ബോർഡിൽ 1455 ഒഴിവുകൾ..Notification Link-  https://bit....
02/12/2023

Notification Link- https://bit.ly/3uHp86H
മെഡിക്കൽ സർവീസ് സെലെക്ഷൻ ബോർഡിൽ 1455 ഒഴിവുകൾ..
Notification Link- https://bit.ly/3uHp86H
പ്രായപരിധി - 42 വയസ് വരെ. ശമ്പളം - 1,42000 രൂപ വരെ...
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് https://bit.ly/3uHp86H സന്ദർശിക്കുക.

നഴ്സുമാരുടെ എണ്ണത്തിൽ കേരളം 3 മതാണെങ്കിലും എല്ലാ സംസ്ഥാനത്തും രജിസ്റ്റർ ചെയ്ത നേഴ്സുമാരിൽ മഹാഭൂരിഭാഗവും മലയാളികളാണ് എന്ന...
12/02/2023

നഴ്സുമാരുടെ എണ്ണത്തിൽ കേരളം 3 മതാണെങ്കിലും എല്ലാ സംസ്ഥാനത്തും രജിസ്റ്റർ ചെയ്ത നേഴ്സുമാരിൽ മഹാഭൂരിഭാഗവും മലയാളികളാണ് എന്നതാണ് വസ്തുത.

ഹോസ്പിറ്റലിൽ ടെസ്റ്റ്‌ ഡോസ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ കൃത്യമായി പാലിച്ച് ഇൻജക്ഷൻ കൊടുത്തപ്പോൾ റിയാക്ഷൻ ഉണ്ടായി രോഗി മര...
11/02/2023

ഹോസ്പിറ്റലിൽ ടെസ്റ്റ്‌ ഡോസ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ കൃത്യമായി പാലിച്ച് ഇൻജക്ഷൻ കൊടുത്തപ്പോൾ റിയാക്ഷൻ ഉണ്ടായി രോഗി മരിച്ചതിന്റെ പേരിൽ നഴ്സിനെതിരായി കേസെടുക്കാൻ സാധിക്കുമോ??

All Nurses Must Read And Must Share Please...

(ഇന്നത്തെ കാലഘട്ടത്തിൽ ഓരോ ആരോഗ്യപ്രവർത്തകരും വായിച്ചറിയേണ്ട വിവരങ്ങളാണ്. എനിക്ക് ഒരു കുഴപ്പവും ഒരിക്കലും ഉണ്ടാകില്ല എന്ന ചിന്ത ആർക്കും വേണ്ട. ഇതൊക്കെ അറിഞ്ഞിരുന്നാൽ ചോദിക്കാൻ വരുന്നവർ മേലധികാരികൾ ആയാലും പൊലീസ് ആയാലും ഉത്തരം പറയാൻ കഴിയും.. ആയതിനാൽ ആവശ്യക്കാർ വായിക്കുക. മറക്കാതെ, മടിക്കാതെ മറ്റുള്ളവർക്കായി ഒന്ന് ഷെയർ ചെയ്യുക. അല്ലാത്തവർ ഇഷ്ടംപോലെ ചെയ്യുക. )

എന്താണ് ചികിത്സാപിഴവ്? എന്താണ് Medical Negligence?

ഏതെല്ലാം സാഹചര്യങ്ങളിലാണ് ഇത് ക്രിമിനൽ കുറ്റമാകുന്നത്??

വീട്ടിൽ വച്ച് ഒരു രോഗിക്ക് കുത്തിവയ്പ്പ് നൽകി റിയാക്ഷൻ ഉണ്ടായി രോഗി മരണപ്പെട്ടാൽ അതിൽ നഴ്‌സ്‌ ഉത്തരവാദിയാകുമോ??

കഴിഞ്ഞ ദിവസം ബഹുമാനപ്പെട്ട ഹൈക്കോടതി പുറപ്പെടുവിച്ച ഒരുത്തരവ് സംബന്ധമായ പത്രവാർത്തയാണ് ഈ കൂടെ കൊടുത്തിരിക്കുന്നത്. ചികിത്സയുടെ ഭാഗമായി ഉണ്ടാകുന്ന അപകടങ്ങൾക്കോ അല്ലെങ്കിൽ ചികിത്സയുടെ പ്ലാനിങ്ങിൽ ഉണ്ടാകുന്ന പിഴവുകൾക്കോ ആരോഗ്യപ്രവർത്തകർ ഉത്തരവാദിയല്ല എന്നാണ് കോടതി വിധി. വീഴ്ച ബോധപൂർവ്വആയിരിക്കണം. അത് സംശയാതീതമായി തെളിയിക്കാനും കഴിയണം.

ഇന്ത്യയിൽ ജോലി ചെയ്യുന്ന മുഴുവൻ ആരോഗ്യപ്രവർത്തകരും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്. എല്ലാവരും വായിക്കുക. നിങ്ങളുടെ കൂട്ടുകാരും വായിച്ചു മനസ്സിലാക്കുന്നതിനായി മറക്കാതെ, മടിക്കാതെ ഒന്ന് ഷെയർ ചെയ്യുകയും വേണം..

Medical Negligence അഥവാ ചികിത്സാപിഴവ് ആരോപിക്കപ്പെടുന്ന ഒരു സംഭവത്തിൽ രോഗിയുടെ പ്രായം നോക്കിയോ പത്രവാർത്തകളുടെ അടിസ്ഥാനത്തിലോ ഏതെങ്കിലും വിധത്തിലുള്ള സമ്മർദ്ദം മൂലമോ പോലീസിന് നടപടിയെടുക്കാൻ കഴിയില്ല. അങ്ങനെ നടപടിയെടുത്താൽ ആ ഉദ്യോഗസ്ഥൻ കോടതിയിൽ സമാധാനം പറയേണ്ടി വരും.

ചികിത്സാപിഴവ് ആരോപിക്കപ്പെടുന്ന ഒരു സംഭവം ഉണ്ടായാൽ അതിൽ പരാതി ഉണ്ടെങ്കിൽ അത് സംഭവിച്ചത് ഗവണ്മെന്റ് ഹോസ്പിറ്റലിലോ പ്രൈവറ്റ് ഹോസ്പിറ്റലിലോ ആയാലും ജില്ലാ മെഡിക്കൽ ഓഫീസർ ഉൾപ്പെടുന്ന ഒരു മെഡിക്കൽ ബോർഡ് രൂപീകരിച്ച് അവർ തെളിവുകൾ എല്ലാം ശേഖരിച്ച് വിശദമായ അന്വേഷണം നടത്തി ചികിത്സാപിഴവ് സ്ഥിരീകരിക്കുന്ന റിപ്പോർട്ട്‌ നൽകണം. അങ്ങനെ ഒരു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം അതും റിപ്പോർട്ടിൽ പിഴവ് ആരോപിക്കപ്പെടുന്ന വ്യക്തികളുടെ പേരിൽ മാത്രമേ നടപടിയെടുക്കാൻ പോലീസിന് കഴിയൂ. അഥവാ മരണപ്പെട്ട വ്യക്തി ഏതെങ്കിലും ഉന്നതബന്ധങ്ങളുള്ള കുടുംബത്തിലെ അംഗമാണെന്നോ അല്ലെങ്കിൽ സ്ഥലം സർക്കിൾ ഇൻസ്‌പെക്ടറുടെ തന്നെ അടുത്ത ബന്ധു ആയാൽപ്പോലുമോ നിയമത്തിൽ യാതൊരു മാറ്റവും ഇല്ല.

അതല്ലാതെ ഏതെങ്കിലും സമ്മർദ്ദങ്ങൾക്ക് വഴങ്ങി കേസെടുത്താൽ ആ കേസ് ക്വാഷ് ചെയ്യാൻ അപേക്ഷിച്ച് ബാധിക്കപ്പെട്ട ആരോഗ്യപ്രവർത്തകന് അല്ലെങ്കിൽ ആരോഗ്യപ്രവർത്തകർക്ക് ഹൈക്കോടതിയെ സമീപിക്കാം. അങ്ങനെ പോയാൽ നടപടിക്രമങ്ങൾ പാലിക്കാതെ രജിസ്റ്റർ ചെയ്ത കേസ് ആണെങ്കിൽ ഹൈക്കോടതിയിലെ കേസ് കൊടുക്കാൻ ആവശ്യമായി വന്ന ചിലവ് ഉൾപ്പെടെ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ നൽകേണ്ടി വരും. മാത്രമല്ല, അന്യായമായി കേസ് എടുത്ത് ബുദ്ധിമുട്ടിച്ചപ്പോൾ ഉണ്ടായ കഷ്ടനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മറ്റൊരു കേസ് കൂടി ഫയൽ ചെയ്യാം. അതിലും ഉറപ്പായും അനുകൂലമായ തീരുമാനം തന്നെ ഉണ്ടാകും..

നമുക്ക് ഒരു ഉദാഹരണം പരിശോധിക്കാം..

ചെറുപ്പക്കാരനായ ഒരു രോഗിക്ക് ഡോക്ടർ കുത്തിവയ്പ്പ് നിർദ്ദേശിക്കുന്നു. റിയാക്ഷൻ ഉണ്ടാവാൻ സാധ്യതയുള്ള കുത്തിവയ്പ്പ് ആയതിനാൽ ഡ്യൂട്ടി നഴ്‌സ്‌ ആദ്യം കൃത്യമായ രീതിയിൽ ടെസ്റ്റ്‌ ഡോസ് കൊടുക്കുന്നു. അതിന് ശേഷം എല്ലാ നിയമങ്ങളും പാലിച്ച് വളരെ കൃത്യമായി ഫുൾഡോസ് കൊടുക്കുന്നു.

ദൗർഭാഗ്യകരമെന്ന് പറയട്ടെ രോഗിക്ക് Anaphylatic Reaction ഉണ്ടാകുന്നു. ഉടനെ തന്നെ ഡ്യൂട്ടി ഡോക്ടറെ ഇൻഫോം ചെയ്യുന്നു. ഡോക്ടർ പാഞ്ഞെത്തുന്നു. രോഗിയെ സേവ് ചെയ്യാനുള്ള എല്ലാ ശ്രമങ്ങളും ഡോക്ടറും നഴ്സും കൂടി ചെയ്യുന്നു. പക്ഷേ ഹതഭാഗ്യനായ രോഗി മരണപ്പെടുന്നു..

ടെസ്റ്റ്‌ ഡോസ് കൊടുത്തത് മുതൽ നടന്ന ഓരോ സംഭവങ്ങളും രോഗിയുടെ കേസ്ഷീറ്റിൽ വളരെ വ്യക്തമായി റെക്കോർഡ് ചെയ്തിട്ടുമുണ്ട്..

തീരെ ചെറുപ്പക്കാരനായ രോഗിയുടെ മരണം ബന്ധുക്കൾക്ക് ഷോക്ക് ആകുന്നു. അവർ ഹോസ്പിറ്റലിൽ ബഹളമുണ്ടാക്കുന്നു.. ജീവനക്കാരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നു. രാഷ്ട്രീയമുതലെടുപ്പിനായി പ്രദേശത്തെ വിവിധ യുവജനസംഘടനകളും രാഷ്ട്രീയപ്പാർട്ടികളും പ്രശ്നം ഏറ്റെടുക്കുന്നു. പത്രങ്ങളിലും ചാനലുകളിലും വലിയ വാർത്തയാകുന്നു.

ജനാരോഷം കുറയ്ക്കാൻ വേണ്ടി അധികൃതർ നഴ്സിനെ സസ്‌പെൻഡ് ചെയ്യുന്നു. പൊലീസ് നഴ്സിന്റെ പേരിൽ ചികിത്സാപിഴവിന് കേസെടുക്കുന്നു. അറസ്റ്റ് ചെയ്യുന്നു.

അതോടെ എല്ലാവർക്കും സമാധാനമാകുന്നു..

എന്നാൽ ഇവിടെ നടന്ന കാര്യങ്ങൾ നിയമപരമായി നിലനിൽക്കുന്നതാണോ?

ഒരിക്കലും അല്ല. ഇവിടെ നഴ്സിന്റെ ഭാഗത്തുനിന്നും കൃത്യനിർവ്വഹണത്തിൽ യാതൊരു വിധ വീഴ്ചയും സംഭവിച്ചിട്ടില്ല.

നഴ്സിനെ സസ്‌പെൻഡ് ചെയ്ത അധികൃതരുടെ നടപടിയും അറസ്റ്റ് ചെയ്ത പൊലീസ് നടപടിയും തികച്ചും നിയമവിരുദ്ധമാണ്. നഴ്‌സ്‌ കോടതിയിൽ പോയാൽ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥൻ സമാധാനം പറയേണ്ടി വരും..

ഇൻജക്ഷന് മുൻപായി നിർദ്ദിഷ്ട അളവിൽ കൃത്യമായ ടെക്നിക് ഉപയോഗിച്ച് നഴ്‌സ്‌ ടെസ്റ്റ്‌ ഡോസ് കൊടുത്തിരുന്നോ? എന്നിട്ട് ആവശ്യമായ സമയം വെയിറ്റ് ചെയ്തോ? ടെസ്റ്റ്‌ ഡോസിന്റെ റിസൾട്ട്‌ കൃത്യമായി റീഡ് ചെയ്തിട്ടുണ്ടോ? അതിന് ശേഷം ഫുൾഡോസ് കൊടുത്തതും കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണോ? റിയാക്ഷൻ ആകുന്നു എന്ന് മനസ്സിലായ ഉടനെ ഡ്യൂട്ടി ഡോക്ടറെ വിവരം അറിയിച്ചിട്ടുണ്ടോ? ഡ്യൂട്ടി ഡോക്ടർ നിർദ്ദേശിച്ച പ്രകാരമുള്ള മരുന്നുകൾ എല്ലാം കൃത്യമായി കൊടുത്തിട്ടുണ്ടോ? എല്ലാ മരുന്നുകളും എമർജൻസി ട്രേയിൽ ലഭ്യമായിരുന്നോ? എല്ലാ കാര്യങ്ങളും കൃത്യമായി കേസ് ഷീറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടോ?

ഇത്രയും കാര്യങ്ങൾ പക്കാ ആണെങ്കിൽ നഴ്സിന്റെ ഭാഗത്ത് യാതൊരു വീഴ്ചയും ഇല്ല. മരിച്ചത് ചെറുപ്പക്കാരൻ ആണെന്ന പേരിലോ ജനാരോഷം കൂടുതലായി ഉണ്ടാകുന്നു എന്ന പേരിലോ ഇല്ലാത്ത കുറ്റം ഒരാളിൽ ചാർത്താൻ കഴിയില്ല.

അങ്ങനെ അനാവശ്യമായി നടപടി സ്വീകരിച്ചാൽ കോടതിയിൽ പോയാൽ അന്യായമായി നടപടിയെടുത്തവർ സമാധാനം പറയേണ്ടി വരും.

അതേ സമയം മെഡിക്കൽ ബോർഡ് നടത്തുന്ന അന്വേഷണത്തിൽ പിഴവുകൾ കണ്ടെത്തിയാൽ കേസ് എടുക്കാം..

മരുന്ന് മാറിപ്പോവുക,കൃത്യമായ ടെസ്റ്റ്‌ ഡോസ് കൊടുക്കാതിരിക്കുക, ഫുൾ ഡോസ് സാവധാനം കൊടുക്കേണ്ടതിന് പകരം അമിതമായ വേഗത്തിൽ കൊടുത്തു എന്ന് തെളിയുക, രോഗിക്ക് റിയാക്ഷൻ വന്നപ്പോൾ അത് കൃത്യമായി ഡ്യൂട്ടി ഡോക്ടറെ അറിയിക്കാതിരിക്കുക,
Anaphylatic Reaction വന്നപ്പോൾ മാനേജ് ചെയ്യാൻ ഡ്യൂട്ടി ഡോക്ടർ നിർദ്ദേശിച്ച മരുന്നുകൾ വാർഡിലെ എമർജൻസി ട്രേയിൽ ഇല്ലാതിരിക്കുക, ചെയ്ത കാര്യങ്ങൾ കൃത്യമായി കേസ് ഷീറ്റിൽ രേഖപ്പെടുത്താതിരിക്കുക എന്നിങ്ങനെയുള്ള പിഴവുകൾ സംഭവിച്ചതായി തെളിഞ്ഞാൽ അത് Medical Negligence ആയി കണക്കാക്കും.

നഴ്സുമാരുടെ പക്കൽ നിന്ന് മാത്രമല്ല, ഡോക്ടർമാർ ഉൾപ്പെടെയുള്ള ഏത് വിഭാഗം ജീവനക്കാർക്കെതിരെ ആയാലും മെഡിക്കൽ ബോർഡ് കുറ്റക്കാർ എന്ന് കണ്ടുപിടിക്കാതെ ചികിത്സാപിഴവിന്റെ പേരിൽ കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ ഒന്നും പൊലീസിന് അധികാരമില്ല.

ഇതിന് മറ്റൊരു വശം കൂടിയുണ്ട്. കുത്തിവയ്പ്പ് നൽകുമ്പോൾ അഥവാ ഒരു റിയാക്ഷൻ ഉണ്ടായാൽ അത് മാനേജ് ചെയ്യാൻ ആവശ്യമായ എമർജൻസി മെഡിസിൻസ് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ അവിടെ ഉണ്ടാകണം. Adrenaline, Hydrocortisone, Atropine, Dopamine പോലെയുള്ള എമർജൻസി മരുന്നുകൾ സജ്ജീകരിച്ച ഒരു Emergency Tray ഉണ്ടാകണം. ഇതൊന്നും ഇല്ലാത്ത സ്ഥലത്ത് വച്ച് കുത്തിവയ്പ്പ് നടത്തി റിയാക്ഷൻ ഉണ്ടായി രോഗി മരിച്ചാൽ നഴ്‌സ്‌ സമാധാനം പറയേണ്ടി വരും.

അവിടെയാണ് വീടുകളിൽ വച്ച് ഇൻജക്ഷൻ എടുക്കുന്നതിലെ അപകടം മനസ്സിലാക്കേണ്ടത്.

രോഗിക്ക് അല്ലെങ്കിൽ കൂടെയുള്ളയാൾക്ക് മെഡിക്കൽ കാര്യങ്ങളിൽ അറിവുള്ളയാൾ അല്ല. പക്ഷേ നഴ്‌സ്‌ അങ്ങനെയല്ല. വാഹനം ഓടിക്കുമ്പോൾ ഡ്രൈവർ എത്ര സൂക്ഷിച്ചാലും തന്റേതല്ലാത്ത കാരണത്താൽ അപകടം ഉണ്ടാകാൻ സാധ്യതയുണ്ട് എന്നതുപോലെ തന്നെ കുത്തിവയ്പ്പ് എന്ന പ്രക്രിയയുടെ സ്വഭാവികമായ ഒരു റിസ്ക് ആണ് റിയാക്ഷൻ ഉണ്ടാവുക എന്നത്.

ഏതൊക്കെ മരുന്നുകളിൽ ആണ് ഒരാൾക്ക് റിയാക്ഷൻ ഉണ്ടാകാൻ പോകുന്നത് എന്നത് നമുക്ക് ഒരിക്കലും പ്രവചിക്കാൻ കഴിയില്ല.

മുൻപ് റിയാക്ഷൻ ഉണ്ടായിട്ടില്ലാത്ത ഒരു മരുന്നിന് പിൽക്കാലത്ത് റിയാക്ഷൻ ഉണ്ടാകാം. ഒരേ കോഴ്സ് തന്നെ നൽകുന്ന സമയത്ത് ആദ്യ കുത്തിവയ്പ്പുകളിൽ റിയാക്ഷൻ ഇല്ലാതിരുന്ന മരുന്ന് ലാസ്റ്റ് ഡോസ് കൊടുക്കുമ്പോൾ റിയാക്ഷൻ ഉണ്ടാകാം.

ഒന്നിച്ച് വാങ്ങിയ 10 ഡോസ് ഒരേ ബ്രാൻഡ് Cefaperazone Sulbactum എന്ന
മരുന്നുകളിൽ പത്താമത്തെ ഡോസ് കൊടുത്തപ്പോൾ Anaphylatic അടിച്ച് രോഗി മരണപ്പെട്ട സംഭവം ഈ കുറിപ്പെഴുതുന്ന വ്യക്തിക്ക് നേരിട്ടറിയാം.. രോഗിയുടെ bedside ലോക്കറിൽ വച്ചിരുന്ന മരുന്ന് അവരുടെ മുന്നിൽ വച്ച് തന്നെയാണ് ഡിസ്സോൾവ് ചെയ്ത് കുത്തിവച്ചത്. ബാക്കി 9 ഡോസുകൾ കൊടുത്തപ്പോഴും ഒരു കുഴപ്പവും ഉണ്ടാകാതിരുന്ന രോഗി പത്താമത്തെ ഡോസ് എടുത്ത് 10 മിനിറ്റ് കൊണ്ട് മരണപ്പെട്ടു. വെറും 24 വയസ്സ് മാത്രം പ്രായമുള്ള LSCS കഴിഞ്ഞ Primi ആയിരുന്നു രോഗി. കനത്ത ജനരോഷം ഉണ്ടായ ആ സംഭവത്തിൽ നഴ്സുമാരുടെ സംഘടന സ്വീകരിച്ച ശക്തമായ നിലപാടുകൾ കാരണമാണ് നഴ്സ് ബലിയാട് ആകാതിരുന്നത്.. പല പ്രാവശ്യം Enquiry നടത്തി ഇൻജക്ഷൻ നൽകിയ വേഗം ഉൾപ്പെടെ എന്തെങ്കിലും mistake കണ്ടുപിടിക്കാൻ കഴിയുമോ എന്ന് ചികഞ്ഞന്വേഷിച്ചതാണ് അധികാരികൾ. പക്ഷേ എവിടെയും യാതൊരു വീഴ്ചയും ഇല്ലായിരുന്നു.

മറ്റൊരു ശ്രദ്ധിക്കേണ്ട കാര്യം സാധാരണ ഗതിയിൽ ആരിലും റിയാക്ഷൻ ഉണ്ടാക്കാറില്ലാത്ത ടെസ്റ്റ്‌ ഡോസ് ആവശ്യമില്ലാത്ത ഒരു മരുന്ന് ചിലപ്പോൾ ഒരു വ്യക്തിയിൽ റിയാക്ഷൻ ഉണ്ടാക്കിയേക്കും എന്നതാണ്. Ranitidine, Pantoprazole പോലെയുള്ള മരുന്നുകൾ പോലും കടുത്ത Anaphylatic Reaction ഉണ്ടാക്കി രോഗി മരണപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്.

അതുകൊണ്ട് തന്നെ വീടുകളിൽ വച്ച് ഇൻജക്ഷൻ നൽകാതിരിക്കുന്നതാണ് ഏറ്റവും സുരക്ഷിതം.

കുറച്ചുനാളുകളായി കാണപ്പെടുന്ന ഒരു പരിപാടിയാണ് ചില ഹോസ്പിറ്റലുകളിൽ നിന്ന് ആന്റിബയോട്ടിക്‌ കുത്തിവയ്പ്പ് നടത്താനുള്ള മരുന്നുകൾ വീട്ടിലേക്ക് കൊടുത്തു വിടുക എന്നത്. ഹോസ്പിറ്റലിൽ നിന്ന് Cannula ഒക്കെയിട്ട് ടെസ്റ്റ്‌ കൊടുത്ത് ആദ്യത്തെ ഡോസും കൊടുത്ത് ബാക്കിയുള്ള ഡോസ് മരുന്നുകൾ രോഗിയുടെ കൈവശം വീട്ടിലേക്ക് കൊടുത്ത് വിടും. അയൽവക്കത്തുള്ള ഏതെങ്കിലും നഴ്സിനെക്കൊണ്ട് എടുപ്പിച്ചാൽ മതി എന്നും പറഞ്ഞ്..

അയൽവാസികൾ വന്ന് കുത്തിവയ്പ്പ് എടുത്തുകൊടുക്കാൻ പറയുമ്പോൾ നമ്മൾ ധർമ്മസങ്കടത്തിലാകുന്നു. എടുത്ത് കൊടുത്തില്ലെങ്കിൽ അവരുടെ ദുർമ്മുഖം കാണേണ്ടി വരും. എടുത്താൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ പൊലീസ് സ്റ്റേഷനും കോടതിയും കയറേണ്ടി വരും. ചിലപ്പോൾ ജയിലിൽ വരെ കിടക്കേണ്ടി വന്നേക്കാം.

എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അയൽവാസി എന്ന സ്നേഹമൊന്നും അപ്പോൾ കാണില്ല. "അവൾ നഴ്സല്ലേ, വിവരമുള്ളവളല്ലേ, ഇങ്ങനെ പ്രശ്നം ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിൽ അവൾ അത് ഞങ്ങളോട് പറഞ്ഞു തരേണ്ടതല്ലേ, ഞാൻ മെഡിക്കൽ കോളേജിൽ വരെ വേണമെങ്കിൽ പോകാൻ തയ്യാറായിരുന്നല്ലോ.. എന്നിട്ടും ഒരു വാക്ക് പോലും അവൾ പറഞ്ഞില്ലല്ലോ.. അതുകൊണ്ടിപ്പോ ഞങ്ങൾക്കല്ലേ നഷ്ടം പറ്റിയത്, ഞങ്ങളുടെ ആളു പോയില്ലേ.. സുപ്രീംകോടതി വരെ പോകേണ്ടി വന്നാലും അവളെക്കൊണ്ട് ഇതിന് സമാധാനം ഞങ്ങൾ പറയിക്കും ". എന്നായിരിക്കും ലൈൻ..

വീട്ടിൽ വച്ച് ഇൻജക്ഷൻ നടത്തി കേസ് ഉണ്ടായാൽ കോടതിയും നിങ്ങളോട് ഇത് തന്നെയേ ചോദിക്കുകയുള്ളൂ.. നിങ്ങൾ ഒരു നഴ്‌സ്‌ അല്ലേ? വീട്ടിൽ വച്ച് റിയാക്ഷൻ ഉണ്ടായാൽ മാനേജ് ചെയ്യാൻ കഴിയില്ല എന്ന് നിങ്ങൾക്കറിയാവുന്നതല്ലേ, രോഗി മെഡിക്കൽ കാര്യങ്ങളിൽ അത്ര വിവരം ഉള്ളയാൾ അല്ലല്ലോ, രോഗിയെ നിങ്ങൾ അത് പറഞ്ഞു മനസ്സിലാക്കേണ്ടതായിരുന്നില്ലേ? അല്ലാതെ അവർ നിർബന്ധിച്ചു എന്ന് കരുതി ഇത്ര അപകടം നിറഞ്ഞ ഒരു കാര്യം എന്തിന് ചെയ്തു? ഇതിന്റെ ഗൗരവം അറിയാവുന്ന ഒരു വ്യക്തി ഇങ്ങനെ ചെയ്താൽ ന്യായീകരിക്കാൻ എങ്ങനെ സാധിക്കും??

അതുകൊണ്ട് പ്രിയപ്പെട്ടവരേ, യാതൊരു കാരണവശാലും വീടുകളിൽ വച്ച് കുത്തിവയ്പ്പുകൾ നടത്തരുത്.. കുറച്ചു ദിവസത്തേക്ക് അയൽവാസിയുടെ ദുർമ്മുഖം കാണുന്നത് തന്നെയാണ് നിങ്ങളുടെ ജീവിതത്തിലെ എല്ലാ സന്തോഷവും നഷ്ടമായി, ധനഹാനിയും മാനഹാനിയും സംഭവിച്ച് അവസാനം ജയിലിലും കിടക്കുന്നതിനേക്കാൾ നല്ലത്... അല്ലേ?

നിങ്ങളുടെയും കുടുംബത്തിന്റെയും സ്വസ്ഥതയും സന്തോഷവും നശിപ്പിച്ചേക്കാവുന്ന ഒരു റിസ്ക്കും ആർക്ക് വേണ്ടിയും എടുക്കരുത്..

അതുപോലെ തന്നെ ഇത്തരം ഇൻജക്ഷനുകൾ പ്രൈമറി ഹെൽത്ത്‌ സെന്ററുകളിൽ രാവിലെയും വൈകിട്ടും വന്ന് എടുക്കുന്നവരും ഉണ്ട്. രാവിലെ ഡോക്ടർ ഉണ്ടാകുമെങ്കിലും ഉച്ചകഴിഞ്ഞ് PHC കളിൽ ഡോക്ടർ ഉണ്ടാകില്ല. രോഗിയെ പിണക്കാൻ വയ്യാത്തതിനാൽ നിങ്ങൾ വന്ന് എടുത്തോ എന്ന് പറഞ്ഞിട്ട് ഡോക്ടർ വീട്ടിലും പോകും. ചെയ്യരുത്.

യാതൊരു കാരണവശാലും ഹെൽത്ത്‌ സെന്ററുകളിൽ ഡോക്ടർ ഇല്ലാത്ത സമയങ്ങളിൽ നിങ്ങൾ ഇൻജക്ഷൻ കൊടുക്കരുത്. കോമ്പൗണ്ടിന്റെ ഉള്ളിലുള്ള ക്വാർട്ടേഴ്സിലെങ്കിലും ഡോക്ടർ ഉണ്ടെങ്കിൽ കൊടുക്കാം. അല്ലെങ്കിൽ കൊടുക്കരുത്. അതുപോലെ ഡോക്ടർമാർ വീട്ടിൽ ഇരുന്ന് പ്രൈവറ്റ് കൺസൽറ്റേഷൻ നടത്തി എഴുതി വിടുന്ന മരുന്നുകളും ആശുപത്രിയിൽ നിന്ന് കൊടുക്കരുത്. ചിലപ്പോൾ ഡോക്ടറുടെ വീട് ആശുപത്രിയിൽ നിന്ന് വളരെ അടുത്തായിരിക്കാം. പക്ഷേ അതൊന്നും നിങ്ങൾ നോക്കേണ്ട കാര്യമില്ല. വീട്ടിൽ ഇരുന്ന് ഫീസ് വാങ്ങി ചികിൽസിക്കുന്ന ഡോക്ടർ എഴുതുന്ന മരുന്ന് ഹെൽത്ത്‌ സെന്ററിൽ നിന്ന് നിയമപരമായി കൊടുക്കാൻ പാടില്ല. മാത്രമല്ല, കുത്തിവയ്പ്പുകൾ കൊടുക്കുമ്പോൾ ഡോക്ടർ വീട്ടിൽ ഉണ്ട് എന്ന് നിങ്ങൾക്ക് എങ്ങിനെ ഉറപ്പിക്കാൻ കഴിയും? ആ രോഗിയെ നോക്കിയ ശേഷം ഡോക്ടർ പുറത്തേക്ക് പോയെങ്കിലോ? ഒരു റിയാക്ഷൻ ഉണ്ടായാൽ വിളിച്ചാൽ ഡോക്ടർക്ക് എത്താൻ കഴിയുമോ? അതുമാത്രമല്ല, ഹോസ്പിറ്റലിലെ ഒപി ചീട്ടിൽ എഴുതാത്ത ഒരു മരുന്ന് കൊടുക്കാൻ നിയമപരമായി എങ്ങനെയാണ് കഴിയുക? ഒരു പ്രശ്നമുണ്ടായാൽ നിയമപരമായ സംരക്ഷണം നിങ്ങൾക്ക് കിട്ടുമോ?

ഇന്ത്യയിൽ ജോലി ചെയ്യുന്ന മുഴുവൻ ആരോഗ്യപ്രവർത്തകരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്. വായിച്ചിട്ട് ആവശ്യമെന്ന് തോന്നിയാൽ ഒരു ഷെയർ കൂടി ചെയ്യുക.

  (നഴ്സുമാരുടെ യുദ്ധം )ഡോക്ടർമാരുടെ പിന്നാലേ പാഞ്ഞു അവരുടേയും മേലാളൻമാരുടേയും ചീത്തവിളികളും പുച്ഛവും സഹിച്ച് അടിമകളെ പോല...
11/02/2023

(നഴ്സുമാരുടെ യുദ്ധം )
ഡോക്ടർമാരുടെ പിന്നാലേ പാഞ്ഞു അവരുടേയും മേലാളൻമാരുടേയും ചീത്തവിളികളും പുച്ഛവും സഹിച്ച് അടിമകളെ പോലേ ജോലിയെടുക്കുന്ന നഴ്സുമാർ (മാലാഖമാർ )കിട്ടണം നീതി...അവരുടെ വിയർപ്പ് കൊണ്ട് കെട്ടിടങ്ങൾ കെട്ടിപ്പടുക്കുമ്പോൾ അവർക്കും മാന്യമായ വേതനം നൽകേണ്ടതുണ്ട്....നഴ്സിംഗ് മേഖലയിലെ വാർത്തകൾക്കായി ഒരു പേജ്
www.facebook.com/nurseswar
Like & support every nurse

 ഏതു_ഇംഗ്ലീഷ് രാജ്യത്താണെങ്കിലും ഒരു രജിസ്റ്റേർഡ് നഴ്സിന് കിട്ടുന്ന ശമ്പളം ഏറെക്കുറെ തുല്യമാണ്. ലണ്ടൻ ആണെങ്കിൽ 2000-3000...
25/01/2022


ഏതു_ഇംഗ്ലീഷ് രാജ്യത്താണെങ്കിലും ഒരു രജിസ്റ്റേർഡ് നഴ്സിന് കിട്ടുന്ന ശമ്പളം ഏറെക്കുറെ തുല്യമാണ്. ലണ്ടൻ ആണെങ്കിൽ 2000-3000 പൗണ്ട്, ന്യൂസിലാൻഡിൽ 4000-6000 ന്യൂസിലാൻഡ് ഡോളർ, ഓസ്‌ടേലിയയിൽ 5000-6500 ഓസ്‌ട്രേലിയൻ ഡോളർ ഇങ്ങനെയാണ് ശരാശരി പ്രതിമാസം ഒരു രജിസ്റ്റേർഡ് നഴ്സിന് കിട്ടുന്ന ശമ്പളം. എക്സ്പീരിയൻസ് അനുസരിച്ചു വരുമാനത്തിൽ മാറ്റങ്ങൾ ഉണ്ടാകും. ഇന്ത്യൻ രൂപ വച്ച് കണക്കാക്കി നോക്കുമ്പോൾ
ഓരോ രാജ്യങ്ങളുടെ വിനിമയ നിരക്ക് വച്ച് പരമാവധി 75,000 രൂപ വരെ വ്യതാസം ഉണ്ടാകും . പക്ഷെ ഈ പറഞ്ഞ തുകയിൽ നിന്ന് ടാക്സ്, മറ്റുള്ള ചിലവുകൾ എല്ലാം പോകും. ഓരോ രാജ്യത്തും താമസത്തിനും, ഭക്ഷണത്തിനും എല്ലാം വിവിധ വിലയാണ്. അങ്ങനെയാകുമ്പോൾ ഒരു മാസം ഉണ്ടാകുന്ന 75,000 രൂപയുടെ വ്യതാസം ഒന്നുമല്ലാതായി മാറും. ഇതിനെ മിക്കവരും കുറച്ചെങ്കിലും മറികടക്കുന്നത് ഓവർടൈം ജോലി ചെയ്താണ്. ഒരു വീട്ടിൽ രണ്ടു പേർ ജോലിക്കു പോകുന്നുണ്ടെങ്കിൽ അവർക്കു നിക്ഷേപം ഉണ്ടാക്കാം.

ന്യൂസിലാൻഡിൽ രജിസ്റ്റേർഡ് നഴ്സിന് ശമ്പളം തുടങ്ങുന്നത് ഒരു മണിക്കൂറിൽ 24 ന്യൂസിലാൻഡ് ഡോളറിൽ ആണ്. 128 - 160 മണിക്കൂർ ആണ് പ്രതിമാസ ജോലി സമയം. ഓവർടൈം വേറെ. ഒരേ സ്ഥാപനത്തിൽ 10 വർഷത്തിലധികം നിന്ന് സീനിയർ നേഴ്സ് ആകുമ്പോൾ ഏകദേശം 41 ഡോളർ വരെ മണിക്കൂർ ശമ്പളം ലഭിക്കും. ഈ പറഞ്ഞ കണക്കിൽ നിന്ന് ടാക്സ് പോകും. അങ്ങനെ വരുമ്പോൾ തുടക്കത്തിൽ 24 ഡോളർ ശമ്പളത്തിൽ ജോലിക്ക് കയറുന്ന ഒരു നഴ്സിന് പ്രതിമാസം 3300 ഡോളർ ആണ് വരുമാനം. 4-5 വർഷം എക്സ്പീരിയൻസ് ഉള്ള, 29-32 ഡോളർ ശമ്പളം ഉള്ളവർക്ക് പ്രതിമാസം 4200 ഡോളർ ആയിരിക്കും വരുമാനം. ഇതിൽ നിന്ന് വീട്ടുവാടക, ഭക്ഷണം, കറൻറ്, ഇന്റർനെറ്റ്, കുട്ടികളുടെ പഠിപ്പ് ഇതെല്ലാം പോകും. അതുകൊണ്ടു ഒട്ടുമിക്കവരും ആരോഗ്യം പോലും നോക്കാതെ പരമാവധി ഓവർടൈം ചെയ്യുവാൻ നിർബന്ധിതരാകുന്നു.

ലോൺ തിരിച്ചടയ്ക്കുന്നത് അവരവരുടെ സാമ്പത്തിക/വീട് സ്ഥിതി അനുസരിച്ചു ഇരിക്കും. ഒറ്റയ്ക്കാണ് ലോൺ അടയ്ക്കുന്നതെങ്കിൽ 2-4 വർഷം വേണ്ടി വരും ലോൺ തീർക്കുവാൻ.

ഇംഗ്ലീഷ് രാജ്യത്ത് താമസിച്ചു ജോലി ചെയ്യുന്ന ഒരു നഴ്സിന്റെ ശമ്പളം ഇന്ത്യൻ രൂപയിൽ കണക്കാക്കി ഒരുപാട് രൂപ അവർക്കു ലഭിക്കുന്നു എന്ന് ചിന്തിക്കരുത്. കാരണം അവർ താമസിക്കുന്നത് ഇന്ത്യയിൽ അല്ല. ഒരുപാട് ചിലവുകൾ ഉണ്ട്. ഒരു കുടുംബത്തിൽ നിന്ന് രണ്ടു പേർ ജോലിക്കു പോയാൽ മാത്രമേ കുറച്ചെങ്കിലും സമ്പാദ്യം ഉണ്ടാകൂ. ഇംഗ്ലീഷ് രാജ്യത്തു ഒരു ഹോസ്പിറ്റലും താമസവും, ഭക്ഷണവും സൗജന്യമായി നൽകുന്നില്ല. ഒരു പക്ഷെ ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഇവരെക്കാളും കുറച്ചെങ്കിലും കൂടുതൽ സമ്പാദിക്കാൻ സാധിക്കുമായിരിക്കും. കാരണം താമസവും, ഭക്ഷണവും സൗജന്യമായി ലഭിക്കുന്ന നഴ്സിംഗ് ജോലികൾ ആണ് ഗൾഫ് മേഖലയിൽ മിക്കതും. പിന്നെയുള്ളത് ജോലി ഭാരം. ഇംഗ്ലീഷ് രാജ്യത്തു ജോലി ചെയ്യുന്ന ഓരോ നഴ്സും കഷ്ടപ്പെട്ട് തന്നെയാണ് ജോലി ചെയ്യുന്നത്. 100 മുതൽ 200 കിലോ വരെയുള്ള രോഗികളെ പരിചരിക്കുക നിസ്സാര കാര്യമല്ല. രാവിലത്തെ ജോലി ഉള്ളവർക്ക് ബ്രേക്ക് ഫാസ്റ്റ് എന്നൊന്ന് ഇല്ല എന്ന് പറയുന്നതായിരിക്കും ശരി.

പിന്നെ എന്ത് കൊണ്ട് കഷ്ടപ്പെട്ട് IELTS/OET പഠിച്ചു ഒരു ഇംഗ്ലീഷ് രാജ്യത്തേക്ക് നഴ്സുന്മാർ പോകുന്നു?

ഭർത്താവ്/ഭാര്യയും കുട്ടികളുമായി ഒരുമിച്ചും, കിട്ടുന്ന ശമ്പളം കൊണ്ട് ബുദ്ധിമുട്ടില്ലാതെ ജീവിക്കുവാനുള്ള റസിഡന്റ് വിസ, സിറ്റിസൺഷിപ് എന്നിവ ഈ രാജ്യങ്ങൾ ഒരു നഴ്സിന് വലിയ ബുദ്ധിമുട്ടുകൾ ഇല്ലാതെ നൽകും. അത് ആ രാജ്യത്തെ ഇമ്മിഗ്രേഷൻ അവരോടു കാണിക്കുന്ന നീതിയാണ്. അവർക്കറിയാം ഒരു വിദേശ നേഴ്സ് എത്രത്തോളം കഷ്ടപ്പെടുന്നു എന്ന്. ഇതാണ് നഴ്സുമാർക്ക് ലഭിക്കുന്ന ഗുണം.

ഇംഗ്ലീഷ് രാജ്യങ്ങൾ കാണുവാൻ മനോഹരമാണ്. അത് ആ രാജ്യത്തെ ജനങ്ങൾ അവരുടെ രാജ്യത്തെ എപ്പോഴും സ്നേഹിക്കുന്നത് കൊണ്ട് ആ രാജ്യത്തെ ഭംഗിയായി സൂക്ഷിക്കുന്നു. ഇവിടെയുള്ള മലയാളികൾ ഫോട്ടോ എടുത്തു സോഷ്യൽ മീഡിയയിൽ ഇടുമ്പോൾ കാണുന്ന ഭംഗി മലയാളികൾ ഉണ്ടാക്കിയതല്ല. പിന്നെയുള്ളത് തണുപ്പ്, ജീവിക്കുന്ന ഓരോ വർഷവും കഴിയുന്തോറും തണുപ്പ് എല്ലാവർക്കും ബുദ്ധിമുട്ടാണ്. "വാതം" എന്ന് മലയാളികൾ വിളിക്കുന്ന ഒരു അസുഖം ഉണ്ട്. അത് മിക്കവർക്കും വരും/ഉണ്ടാകും. അതിന്റെ ബുദ്ധിമുട്ട് അതനുഭവിക്കുന്നവർക്കേ മനസിലാകൂ. കുറേപേർ സോഷ്യൽ മീഡിയയിൽ വീഡിയോയിലൂടെ നഴ്സുമാർ "മാലാഖമാർ, സുന്ദരിമാർ, കഷ്ടപെട്ടാലും ഒരുപാട് ശമ്പളം, നമ്മുടെ അമ്മയെപ്പോലെ ആണ്" എന്നൊക്കെ പറയും. ഈ പറയുന്നവരാരും ഒരു നേഴ്സ് അല്ല എന്ന് ഓർക്കണം. ഒരു നഴ്സിന്റെ കഷ്ടപ്പാട് എന്തൊക്കെ എന്ന് ആരും ഇന്നേ വരെ പറഞ്ഞിട്ടില്ല. അതറിയണമെങ്കിൽ ഒരു നേഴ്സ് തന്നെ ആകണം. അത് കൊണ്ട് "തണുപ്പല്ലേ? സുഖമല്ലേ? നാട്ടിൽ നിന്ന് രക്ഷപ്പെടാൻ പറ്റിയല്ലോ അല്ലെ?" എന്നുള്ള ചോദ്യങ്ങൾക്കു അർത്ഥമില്ല.

ഒന്നോ രണ്ടോ വർഷം കൂടി കുടുംബമായി നാട്ടിൽ വരണമെങ്കിൽ ലോൺ വരെ എടുക്കേണ്ട അവസ്ഥ ഉണ്ടാകും. ചിലർ നാട്ടിൽ വീട് പണി തുടങ്ങുന്നത് തന്നെ ലോൺ എടുത്തിട്ടാണ്. അല്ലാതെ ഡോളറുകൾ വാരിക്കൂട്ടി കൊണ്ടല്ല. ലോണുകൾ കിട്ടുവാൻ നാട്ടിലെ പോലെ കഷ്ടപ്പെടേണ്ട എന്നത് കൊണ്ട് മിക്കവരും ലോണിനെ ആശ്രയിക്കും. ഇവിടെ വാഹനങ്ങൾ വാങ്ങുവാൻ വലിയ തുകയൊന്നും മുടക്കേണ്ടതായിട്ടൊന്നുമില്ല അത് കൊണ്ട് മിക്കവർക്കും 2 വാഹനങ്ങൾ വീതം ഉണ്ടാകും. അതും നല്ല മോഡലുകൾ. "ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച" എന്ന് ചിന്തിക്കുന്നവർ അറിയേണ്ട കാര്യങ്ങൾ ആണ് ഇത്.

പല സിനിമാക്കാരും സീരിയലുകാരും വിദേശ നഴ്സുന്മാരെ മോശമായിട്ടും, നഴ്സിനെ വിവാഹം ചെയ്യുന്ന ആണുങ്ങളെ അറിവില്ലാത്തവനായിട്ടും കാണിക്കുന്ന പതിവുണ്ട്. അത് "അസൂയ" കൊണ്ടാണെന്നേ പറയാൻ പറ്റൂ. മോശ സ്വഭാവം നഴ്സുമാർക്ക് മാത്രമായി ആരും നൽകിയിട്ടില്ല. നൂറിൽ ഒരാൾ ചീത്തയായാൽ എല്ലാവരും ചീത്തയാകില്ല. നഴ്സുന്മാരെ വിവാഹം ചെയ്തു വിദേശ രാജ്യങ്ങളിൽ ആണുങ്ങൾ പോകുന്നെങ്കിൽ നിങ്ങൾക്കില്ലാത്ത ഒരു വലിയ "ഭാഗ്യം" അവർക്കുണ്ടായി എന്ന് കരുതിയാൽ മതി.

പ്രസവം ഒരു കുട്ടിയുടെ ജനനം മുതൽ അമ്മയുടെ മരണം വരെ ആജീവനാന്ത വൈകല്യമാണ് സിസേറിയൻ."ഓ, സീസേറിയന്റെ  വേദന വയറു മുറിക്കുകയല്ല...
22/09/2021

പ്രസവം

ഒരു കുട്ടിയുടെ ജനനം മുതൽ അമ്മയുടെ മരണം വരെ ആജീവനാന്ത വൈകല്യമാണ് സിസേറിയൻ.
"ഓ, സീസേറിയന്റെ വേദന വയറു മുറിക്കുകയല്ലാതെ മറ്റൊന്നുമല്ല !!" എന്ന് പറയുന്നവരോട്, നമ്മുടെ ശരീരത്തിന്റെ 8 തിരശ്ശീലകൾ മുറിച്ചുകൊണ്ടാണ് കുഞ്ഞിനെ ഈ ലോകത്തിലേക്ക് കൊണ്ടുവരുന്നത്‌ എന്നൊന്നു ബോധിപ്പിച്ചോട്ടെ..
അതെ, സിസേറിയന് മുമ്പായി നൽകുന്ന അനസ്തേഷ്യ-കട്ടിയുള്ള സിറിഞ്ചിലൂടെ നട്ടെല്ലിലേക്ക് കുത്തിവയ്പ്പ് ആജീവനാന്ത aftrer effects തന്നേക്കാം. അടുത്ത 24 മണിക്കൂർ വല്ലാത്ത വേദനയാണ്. നിങ്ങളുടെ ശരീരഭാഗങ്ങളിൽ ഒന്ന് വെട്ടിമാറ്റിയെങ്കിലും മരുന്ന് പ്രയോഗിച്ചിട്ടില്ലെന്ന് തോന്നുന്ന തരത്തിലുള്ള വേദന.. 48 മണിക്കൂർ ആ വേദനയെ അതിജീവിച്ചതിന് ശേഷം ഇത് സഹനീയമാണ്.
ആദ്യത്തെ 24 മണിക്കൂർ നിങ്ങൾക്ക് സ്വയം കിടക്കയിൽ തിരിയാൻ കഴിയില്ല, വാഷ്‌റൂമിനായി സ്വയം നടക്കുന്നത് ചിന്തിക്കാൻ പോലുമാവില്ല..അനസ്തേഷ്യയുടെ effect കഴിയുമ്പോൾ, കഴുത്തു മുറിച്ച കോഴിയെപ്പോലെ ചൂഷണം ചെയ്യപ്പെട്ടേക്കാം ..

എന്നിട്ടും ഈ പോരാട്ടങ്ങളിലൂടെ, ഞങ്ങൾ നവജാത ശിശുവിന് മുലയൂട്ടുകയും ബന്ധുക്കളെ നോക്കി പുഞ്ചിരിക്കുകയും ചെയ്യണം.. C-സെക്ഷൻ കഴിഞ്ഞു കിടക്കുന്ന സ്ത്രീകളോട് 'സുഖപ്രസവം നടന്ന അമ്മമാരുടെ കുഞ്ഞുങ്ങൾക്കേ അവരോട് അടുപ്പം ഉണ്ടാകു എന്നും നിങ്ങളോട് കുഞ്ഞുങ്ങൾക് അടുപ്പം കുറവായിരിക്കും' എന്നൊക്കെയുള്ള മണ്ടൻ അഭിപ്രായം പറയുന്ന ചില ആളുകളെയും നേരിട്ട് കാണാൻ എനിക്ക് സാധിച്ചിട്ടുണ്ട്.. അവരുടെ ഒക്കെ മാനസികാവസ്ഥ പരിതാപകരം തന്നെ.. ഈ സുഖപ്രസവം എന്നുള്ള വാക്ക് തന്നെ തെറ്റാണ്.. എവിടെയാണ് അതിൽ സുഖം ഉള്ളത് ആവോ !

ശിശു ജനനത്തിനുശേഷം വളരെക്കാലം അമ്മമാർ ക്ഷീണിതരായിരിക്കും.. പ്രകോപിതരായിരിക്കും post partum depression നേരിട്ടേക്കാം.. ചിലപ്പോൾ ഇരിക്കുന്നതിൽ നിന്ന് പെട്ടെന്ന് എഴുന്നേൽക്കാൻ കഴിയില്ല, കുട്ടിയെ കുനിഞ്ഞു എടുക്കാൻ കഴിയില്ല, ഭാരമേറിയത്‌ ഉയർത്താൻ കഴിയില്ല, കൂടുതൽ നേരം നടക്കാൻ കഴിയില്ല, മിക്കപ്പോഴും പുറം പൊളിയുന്ന വേദനയായിരിക്കും.

പറഞ്ഞു വന്നത് vaginal birth ആയാലും c-section ആയാലും-ഒരു സ്ത്രീ, അമ്മ, ഭാര്യ (കൂടാതെ അവൾ അവതരിപ്പിക്കുന്ന നിരവധി വേഷങ്ങൾ ...) ഇതുപോലെ ഒരുപാടു വേദനയിലൂടെ കടന്നുപോകേണ്ടതുണ്ട്.. അവർക്ക് കുറച്ചു ബഹുമാനം കൊടുക്കുന്നതിൽ മടി കാണിക്കണ്ട.
അതിനിടക്ക് ഇത്തരം കമെന്റുമായി വരുന്നവരോട്- "ഇതിനെ ഞങ്ങൾ കായികമായും നിയമപരമായും നേരിടും"

-സജു

21/09/2021

 ഡോക്ടർമാരുടെ പിന്നാലേ പാഞ്ഞു അവരുടേയും മേലാളൻമാരുടേയും ചീത്തവിളികളും പുച്ഛവും സഹിച്ച് അടിമകളെ പോലേ ജോലിയെടുക്കുന്ന നഴ്സ...
03/08/2021


ഡോക്ടർമാരുടെ പിന്നാലേ പാഞ്ഞു അവരുടേയും മേലാളൻമാരുടേയും ചീത്തവിളികളും പുച്ഛവും സഹിച്ച് അടിമകളെ പോലേ ജോലിയെടുക്കുന്ന നഴ്സുമാർ (മാലാഖമാർ )കിട്ടണം നീതി...അവരുടെ വിയർപ്പ് കൊണ്ട് കെട്ടിടങ്ങൾ കെട്ടിപ്പടുക്കുമ്പോൾ അവർക്കും മാന്യമായ വേതനം നൽകേണ്ടതുണ്ട്....നഴ്സിംഗ് മേഖലയിലെ വാർത്തകൾക്കായി ഒരു പേജ്
www.facebook.com/nurseswar
Like & support every nurse

UAE യിൽ നേഴ്‌സസിന് അവസരം , സംസ്ഥാന സർക്കാരിന് കീഴിലുള്ള നോർക്ക റൂട്‌സ് നാണ്‌ റിക്രൂട്മെന്റ് ചുമതല . സുഹൃത്തുക്കൾക്കായി ഷ...
03/08/2021

UAE യിൽ നേഴ്‌സസിന് അവസരം , സംസ്ഥാന സർക്കാരിന് കീഴിലുള്ള നോർക്ക റൂട്‌സ് നാണ്‌ റിക്രൂട്മെന്റ് ചുമതല . സുഹൃത്തുക്കൾക്കായി ഷെയർ ചെയ്യുക .

03/08/2021
 മാള്‍ട്ടയുള്ളിടത്തോളമുണ്ടാകും ഈ ആദരം!  നഴ്സുമാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കാന്‍ നാണയം പുറത്തിറക്കി മാള്‍ട്ടവല...
03/08/2021


മാള്‍ട്ടയുള്ളിടത്തോളമുണ്ടാകും ഈ ആദരം! നഴ്സുമാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കാന്‍ നാണയം പുറത്തിറക്കി മാള്‍ട്ട

വലേറ്റ : മികച്ച സേവനം നല്‍കുന്ന മാള്‍ട്ടയുടെ പ്രിയപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കാന്‍ നാണയം പുറത്തിറക്കിയിരിക്കുകയാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് മാള്‍ട്ട.

പാന്‍ഡെമിക് ഹീറോകളുടെ സ്മരണകളുറങ്ങുന്ന കോവിഡ് കാല സേവനത്തിന്റെ അതുല്യ ചരിത്രം ഭാവി തലമുറയ്ക്കായി സൂക്ഷിക്കുന്നതിനാണ് 2 യൂറോ നാണയം പുറത്തിറക്കുന്നത്.

കോവിഡ് -19 പാന്‍ഡെമിക് സമയത്ത് മാള്‍ട്ടയുടെ ആരോഗ്യ പ്രവര്‍ത്തകര്‍ വളരെ സ്ത്യുത്യര്‍ഹമായ സേവനമാണ് നല്‍കിയത്.സ്വന്തം ആരോഗ്യവും ജീവിതവും പോലും അപകടത്തിലാക്കിക്കൊണ്ടീണ് നൂറുകണക്കിന് മലയാളികള്‍ അടങ്ങുന്ന നഴ്സുമാരും മറ്റ് സ്റ്റാഫുകളും പ്രവര്‍ത്തിച്ചത്. ഈ ആരോഗ്യ സേവകര്‍ കാണിച്ച നിസ്വാര്‍ത്ഥ സേവനത്തിനും അര്‍പ്പണബോധത്തിനും രാജ്യം നല്‍കുന്ന ആദരവിന്റെ സാക്ഷ്യമാണ് ഈ നാണയം.

സമര്‍പ്പണം പാന്‍ഡെമിക് ഹീറോസിന്…

പാന്‍ഡെമിക്കിന്റെ മുന്‍നിരയില്‍ നിന്ന് പോരാടിയ ധീരര്‍ക്കായി രാജ്യം സമര്‍പ്പിക്കുന്ന ഈ നാണയം അടുത്തമാസം പുറത്തിറങ്ങും.നാണയത്തില്‍ മാള്‍ട്ടീസ് നഴ്‌സുമാരായ ഡൊറീന്‍ സാംമിറ്റ്, ചാര്‍മെയ്ന്‍ കോച്ചി എന്നിവരുടെ പ്രതീകാത്മക ഛായാചിത്രവുമുണ്ടാകും. മേറ്റര്‍ ഡെയ് ഹോസ്പിറ്റലിലെ നഴ്‌സായ ഡയാന്‍ ഫെന്‍സയാണ് ഈ ചിത്രമെടുത്തത്.

ഉപ പ്രധാനമന്ത്രിയുടെ ഓഫീസും ആരോഗ്യ മന്ത്രാലയവുമായി ചേര്‍ന്നാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് മാള്‍ട്ട നാണയം പുറത്തിറക്കിയത്. ഇന്നലെ നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ പ്രൊഫ. എഡ്വേര്‍ഡ് സിക്ലൂന, നാണയ കാര്‍ഡ് ഉപപ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയുമായ ക്രിസ് ഫിയേണിനും മൂന്ന് നഴ്സുമാര്‍ക്കും കോയിന്‍ കാര്‍ഡുകള്‍ സമ്മാനിച്ചു.രാജ്യത്തിന്റെ വിഷമഘട്ടങ്ങളില്‍ മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ച അധികമാരുമറിയാത്ത അനവധി നിസ്വാര്‍ത്ഥമായ സേവകരുണ്ട്, അവരെ അടയാളപ്പെടുത്തുന്നതാണ് ഈ നാണയമെന്ന് ഗവര്‍ണര്‍ എഡ്വേര്‍ഡ് സിക്ലൂന പറഞ്ഞു.

Address


Website

Alerts

Be the first to know and let us send you an email when Nurses War posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Nurses War:

  • Want your practice to be the top-listed Clinic?

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram