National Health Mission Alappuzha

National Health Mission Alappuzha Official page of National Health Mission - Arogyakeralam Alappuzha.

ഹെൽത്തി ബൈറ്റ്സ് പരിപാടി സംഘടിപ്പിച്ചുസ്റ്റേറ്റ് ന്യൂട്രീഷൻ ആൻ്റ് ഡയറ്റ് റിലേറ്റഡ് ഇൻറർവെൻഷൻ പ്രോഗ്രാമിന്റെ ഭാഗമായി ആലപ്...
26/03/2026

ഹെൽത്തി ബൈറ്റ്സ് പരിപാടി സംഘടിപ്പിച്ചു

സ്റ്റേറ്റ് ന്യൂട്രീഷൻ ആൻ്റ് ഡയറ്റ് റിലേറ്റഡ് ഇൻറർവെൻഷൻ പ്രോഗ്രാമിന്റെ ഭാഗമായി ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസ് കേരള സർവകലാശാല അധ്യാപന കലാലയം കുന്നം, മാവേലിക്കര എൻഎസ്എസ് യൂണിറ്റുമായി സഹകരിച്ച് ഹെൽത്തി ബൈറ്റ്സ് പരിപാടി സംഘടിപ്പിച്ചു. ഇൻറർ കോളേജ് തലത്തിൽ നടന്ന മത്സരങ്ങൾ വൈവിധ്യം കൊണ്ടും വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ആരോഗ്യ ഭക്ഷണ ശീലങ്ങളിൽ റെയിൻബോ ഡയറ്റിന്റെ പ്രാധാന്യം വെളിവാക്കുന്ന ബുള്ളറ്റിൻ ബോർഡ് തയ്യാറാക്കുന്നതായിരുന്നു മത്സര ഇനങ്ങളിലൊന്ന്. 'ഹെൽത്തി ബൈറ്റ്' എന്ന പേരിൽ ഡെപ്യൂട്ടി ജില്ല എജ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോ സേതുനാഥ് പ്രശ്നോത്തരി നയിച്ചു. മാവേലിക്കര ജില്ല ആശുപത്രിയിലെ ഡയറ്റീഷൻ പ്രീതി പ്രസന്നകുമാർ ബോധവത്ക്കരണ ക്ലാസ് നയിച്ചു. ഡോ. ചിത്ര ഐ, കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. രശ്മി, പ്രോഗ്രാം കോർഡിനേറ്റർ ഹെന ബി, ലേഖ ബി എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. ആലപ്പുഴ, കൊല്ലം ജില്ലകളിലെ ആറ് അധ്യാപക കലായങ്ങളിൽ നിന്ന് നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.

25/03/2026

ആരോഗ്യത്തോടൊപ്പം സമ്മാനങ്ങളും നേടിയാലോ ?.....

"വെള്ളം" കുടിപ്പിക്കും വേനൽയാത്ര പോകുമ്പോഴും മറ്റും തിളപ്പിച്ചാറിയ വെള്ളം കുപ്പിയിൽ കരുതാൻ ശ്രദ്ധിക്കുക. പാനീയങ്ങൾ തയ്യാ...
22/03/2026

"വെള്ളം" കുടിപ്പിക്കും വേനൽ

യാത്ര പോകുമ്പോഴും മറ്റും തിളപ്പിച്ചാറിയ വെള്ളം കുപ്പിയിൽ കരുതാൻ ശ്രദ്ധിക്കുക. പാനീയങ്ങൾ തയ്യാറാക്കുമ്പോഴും തിളപ്പിച്ചാറിയ വെള്ളം ചേർക്കുക . ഭക്ഷ്യയോഗ്യമായ ഐസ് മാത്രമാണ് പാനീയങ്ങളിൽ ചേർക്കുന്നത് എന്ന് ഉറപ്പുവരുത്തുക. ചായ, കാപ്പി പോലെയുള്ള പാനീയങ്ങൾ പരമാവധി കുറയ്ക്കുക. കൃത്രിമ പാനീയങ്ങൾ ഒഴിവാക്കുക.

ആരോഗ്യമേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിൽ വിസ്മയകരമായ മാറ്റമുണ്ടാക്കി: മന്ത്രി വീണാ ജോർജ്മാവേലിക്കര ജില്ലാ ആശുപത്രി കെട്ട...
13/03/2026

ആരോഗ്യമേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിൽ വിസ്മയകരമായ മാറ്റമുണ്ടാക്കി: മന്ത്രി വീണാ ജോർജ്

മാവേലിക്കര ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ ഒന്നാംഘട്ട ഉദ്ഘാടനം മന്ത്രി നിർവഹിച്ചു

ആരോഗ്യമേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിൽ വിസ്മയകരമായ മാറ്റമുണ്ടാക്കിയതായി ആരോഗ്യ, കുടുംബക്ഷേമവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. മാവേലിക്കര ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ ഒന്നാംഘട്ട ഉദ്ഘാടനം ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ ജില്ലയിലും കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ആരോഗ്യവകുപ്പ് നടത്തിയത്. മാവേലിക്കര ജില്ലാ ആശുപത്രിയിൽ കെട്ടിടത്തിനൊപ്പം ആവശ്യമായ ഉപകരണങ്ങളും അനുവദിച്ചിട്ടുണ്ട്. ആശുപത്രി ഉപകരണങ്ങൾക്കും മറ്റ് സജ്ജീകരണങ്ങൾക്കുമായി 28 കോടി രൂപ അനുവദിച്ചു.
രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമായി കഴിഞ്ഞ 10 വർഷത്തിനിടയിൽ കേരളം മാറി. എട്ട് കോടിയിൽ ഒതുങ്ങിയിരുന്ന കേരളത്തിലെ സർക്കാർ ആശുപത്രിയിലെ ഒപിയുടെ എണ്ണം ഇന്ന് 13 കോടിയിലെത്തി. രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു. അഞ്ച് കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ പേ വാർഡിന്റെ നിർമ്മാണോദ്ഘാടനവും മന്ത്രി നിർവഹിച്ചു.

ചടങ്ങിൽ എം എസ് അരുൺകുമാർ എംഎൽഎ അധ്യക്ഷനായി. മാവേലിക്കര ജില്ലാ ആശുപത്രി നാല് മാസത്തിനുള്ളിൽ പൂർണ്ണ സജ്ജമാകുമെന്നും ഭൗതിക സാഹചര്യങ്ങൾ കുറവായിരുന്ന ആശുപത്രിയെ മെച്ചപ്പെട്ട നിലയിലേക്ക് എത്തിക്കാനായതായും അദ്ദേഹം പറഞ്ഞു.
കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 132 കോടി രൂപയാണ് മാവേലിക്കര ജില്ലാ ആശുപത്രിക്കായി അനുവദിച്ചത്. ഇതിൽ 102.8 കോടി രൂപ വിനിയോഗിച്ച് ഏഴ് നിലകളിലായി 2.2 ലക്ഷം ചതുരശ്ര അടി വിസ്‌തീർണത്തിലാണ് കെട്ടിടം നിർമ്മിച്ചത്. അത്യാഹിതവിഭാഗം, സിടി സ്കാൻ, റേഡിയോളജി, ഫാർമസി, മോഡുലർ ഒപി വിഭാഗങ്ങൾ, 90 അടിയന്തിര ചികിത്സ കിടക്കകൾ ഉൾപ്പെടെ 325 പുതിയ കിടക്കകൾ,
ആദ്യ ഘട്ടത്തിൽ ഏഴ് ശസ്ത്രക്രിയ മുറികൾ, ആധുനിക ബ്ലഡ് സെൻ്റർ, ലാബ്, 'ലക്ഷ്യ' (ലേബർ റൂം ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ്) നിലവാരത്തിലുള്ള പ്രസവമുറികൾ, നവജാതശിശു പരിചരണ വിഭാഗം തുടങ്ങിയവ പ്രധാന കെട്ടിടത്തിയുണ്ടാകും. കേന്ദ്രീകൃത ഓക്‌സിജൻ വിതരണം, കേന്ദ്രീകൃത ശീതീകരണം, ആധുനിക രീതിയിലുള്ള അണുനശീകരണ സംവിധാനം, രണ്ട് ജനറേറ്റർ, അഗ്നിശമന സംവിധാനങ്ങൾ, ദ്രവ മാലിന്യ സംസ്കരണം തുടങ്ങിയ സംവിധാനങ്ങളും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്.

ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ മഹേന്ദ്രൻ, വൈസ് പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാർ, മാവേലിക്കര നഗരസഭാധ്യക്ഷ ലളിതാ രവീന്ദ്രനാഥ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ മധുസൂദനൻ, സി അനു, പഞ്ചായത്ത് പ്രസിഡൻ്റുമാരായ ഷീല രവീന്ദ്രൻ ഉണ്ണിത്താൻ, പ്രിയ വിനോദ്, രാജേഷ് കുമാർ, എസ് ശോഭന,
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അംബുജാക്ഷി ടീച്ചർ, ജില്ലാ പഞ്ചായത്തംഗങ്ങളായ റ്റി വിശ്വനാഥൻ, ബിനി ജയിൻ, ബി രാജലക്ഷ്മി, അഡ്വ. അനില രാജു, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി സുജാത, നഗരസഭാംഗം സജിനി ജോൺ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുന വർഗീസ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ എ ജിതേഷ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ആരോഗ്യമേഖലയിൽ നടന്നത് 10,000 കോടിയുടെ വികസനം: മന്ത്രി വീണാ ജോർജ്ചേർത്തല താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയുടെ പുതിയ കെ...
11/03/2026

ആരോഗ്യമേഖലയിൽ നടന്നത് 10,000 കോടിയുടെ വികസനം: മന്ത്രി വീണാ ജോർജ്

ചേർത്തല താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയുടെ പുതിയ കെട്ടിടം മന്ത്രി നാടിന് സമർപ്പിച്ചു

കേരളത്തിന്റെ ആരോഗ്യമേഖലയിൽ പതിനായിരം കോടിരൂപയുടെ വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കിയതെന്ന് ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ചേർത്തല താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചേർത്തല താലൂക്ക് ആശുപത്രിക്കായി
84 കോടി ചെലവഴിച്ച് അത്യാധുനിക കെട്ടിടമാണ് സർക്കാർ നിർമ്മിച്ചിരിക്കുന്നത്. കേവലം കെട്ടിടങ്ങൾ നിർമ്മിക്കുക മാത്രമല്ല, അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ കൂടി സജ്ജമാക്കി സാധാരണക്കാർക്ക് മികച്ച ചികിത്സ ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിനോടൊപ്പം ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ആർദ്രം മിഷനിലൂടെ സംസ്ഥാനത്തെ ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം മുതൽ കാസർകോട് വരെ 115 താലൂക്ക്, ജനറൽ, ജില്ലാ ആശുപത്രികളിൽ അതിമനോഹരമായ കെട്ടിടങ്ങൾ യാഥാർത്ഥ്യമായിക്കഴിഞ്ഞു. പഞ്ചായത്ത് തലത്തിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിക്കൊണ്ട് താഴെത്തട്ടിൽവരെ ലാബ് സൗകര്യങ്ങളും കാൻസർ സ്ക്രീനിംഗ് ഉൾപ്പെടെയുള്ള ചികിത്സാ സംവിധാനങ്ങളും ഉറപ്പുവരുത്തി. മുമ്പ് വെറും 10 ആശുപത്രികളിൽ മാത്രമുണ്ടായിരുന്ന ഡയാലിസിസ് സൗകര്യം ഇന്ന് 128 ആശുപത്രികളിലേക്ക് വ്യാപിപ്പിച്ചു. ഇൻഷുറൻസ് പരിരക്ഷ 30,000 രൂപയിൽ നിന്നും അഞ്ചു ലക്ഷമായി ഉയർത്തിയതോടെ 42 ലക്ഷം കുടുംബങ്ങൾ ഇന്ന് ഇതിന്റെ ഗുണഭോക്താക്കളാണ്. നിപ്പ, അമീബിക് മസ്തിഷ്ക ജ്വരം തുടങ്ങിയ മാരക രോഗങ്ങളുടെ മരണനിരക്ക് ആഗോള ശരാശരിയേക്കാൾ താഴെ കൊണ്ടുവരാൻ കേരളത്തിന് സാധിച്ചത് നമ്മുടെ ആരോഗ്യസംവിധാനത്തിന്റെ മികവാണെന്നും ഇത്തരത്തിൽ കേരളം കൈവരിക്കുന്ന നേട്ടങ്ങളെ അധിക്ഷേപിക്കാനുള്ള വ്യാജ പ്രചരണങ്ങൾ ഒരു വശത്ത് നടക്കുന്നുണ്ടെങ്കിലും വികസന പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷനായി. ആശുപത്രി അങ്കണത്തിൽ പ്രാദേശികമായി സംഘടിപ്പിച്ച ചടങ്ങിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. പത്ത് വർഷത്തിനിടയിൽ ആലപ്പുഴ ജില്ലയിലെ ആരോഗ്യമേഖലയിൽ 1000 കോടിയിലധികം രൂപയുടെ വികസനം നടന്നിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ചേർത്തല മണ്ഡലത്തിൽ മാത്രം കിഫ്ബി വഴി 145 കോടി രൂപയുടെയും മൊത്തത്തിൽ 307 കോടി രൂപയുടെയും വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സാധിച്ചു. ഇത് അഭിമാനകരമായ നേട്ടമാണ്. ആശുപത്രികളെ കേവലം ചികിത്സാ കേന്ദ്രം എന്നതിലുപരി പ്രതീക്ഷയുടെ ഇടമായി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ചേർത്തല താലൂക്ക് ആശുപത്രിയിൽ മികച്ച പൂന്തോട്ടവും പാർക്കും ഒരുക്കുമെന്നും ജീവനക്കാരുടെ രോഗികളോടുള്ള
സമീപനം കൂടുതൽ ഊഷ്മളമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ തിയേറ്റർ, മോർച്ചറി, വൈദ്യുതി കണക്ഷൻ തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ പൂർണ്ണതോതിൽ ആശുപത്രി പ്രവർത്തനസജ്ജമാകുമെന്നും മന്ത്രി പറഞ്ഞു.

ആശുപത്രിയിലെ മികച്ച സേവനത്തിന് സർജറി വിഭാഗത്തിലെ ഡോക്ടർ എസ്. മുനീർ, ആശുപത്രിയുടെ വികസന കാര്യങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ച്ചവച്ച പിആർഒ സനി മാത്യു എന്നിവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു.

കിഫ്‌ബിയിൽ നിന്ന് അനുവദിച്ച 84.98 കോടി രൂപ ചെലവിലാണ് ചേർത്തല താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയുടെ പുതിയ കെട്ടിടം നിർമിച്ചത്. ആറ് നിലകളിലായി സജ്ജമാക്കിയ കെട്ടിടം അത്യാധുനിക സൗകര്യങ്ങളോടെ 12375 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് പൂർത്തിയാക്കിയത്. 14 കിടക്കകളുള്ള അത്യാഹിത വിഭാഗം, ട്രിയേജ് സിസ്റ്റം, എമർജൻസി ഓപ്പറേഷൻ തിയേറ്റർ എന്നിവ താഴത്തെ നിലയിൽ സജ്ജീകരിച്ചിട്ടുണ്ട്. മെഡിസിൻ, സർജറി, ഓർത്തോ, പീഡിയാട്രിക്സ്, ഗൈനക്കോളജി തുടങ്ങി 13 വിഭാഗങ്ങളിലായി ഒപി യൂണിറ്റുകളും, അത്യാധുനിക ലാബ്, ബ്ലഡ് സ്റ്റോറേജ് യൂണിറ്റ്, റേഡിയോളജി ഡിപ്പാർട്ട്‌മെന്റ്, ഫാർമസി, ഓഡിയോളജി സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. രണ്ടും മൂന്നും നിലകളിൽ ഐപി വാർഡുകളും, നാലാം നിലയിൽ പോസ്റ്റ് ഓപ്പറേറ്റീവ് റിക്കവറി യൂണിറ്റുകളും, അഞ്ചാം നിലയിൽ അത്യാധുനിക ഓപ്പറേഷൻ തിയേറ്റർ കോംപ്ലക്സും സജ്ജീകരിച്ചിട്ടുണ്ട്. ആകെ 270 ബെഡുകൾ ഉൾക്കൊള്ളാൻ ശേഷിയുള്ള പുതിയ മന്ദിരത്തിൽ അധിക സൗകര്യങ്ങളായി ആധുനിക അണുനശീകരണ യൂണിറ്റ്, ഐസൊലേഷൻ വാർഡ്, രോഗികൾക്കും ജീവനക്കാർക്കും പ്രത്യേകം ലിഫ്റ്റുകൾ, എച്ച്. ടി കണക്ഷൻ, വൈദ്യുതി തടസ്സം നേരിടാതിരിക്കാൻ 625 കെവി ഡിജി സെറ്റ്, എമർജൻസി യുപിഎസ് സിസ്റ്റം, 100 കെവി സോളാർ സിസ്റ്റം, സിസിടിവി, ഫയർ അലാറം സിസ്റ്റം എന്നിവ ക്രമീകരിച്ചിട്ടുണ്ട്. പ്രതിദിനം അഞ്ച് ലക്ഷം ലിറ്റർ കപ്പാസിറ്റിയിലുള്ള യുജി ടാങ്കുകളും ഒരു ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള ഓവർഹെഡ് ടാങ്കുകളുമുണ്ട്. മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ സിസ്റ്റവും ഒരുക്കിയിട്ടുണ്ട്. ദേശീയപാത 66 ന് സമീപമുള്ള ചേർത്തല താലൂക്ക് ആശുപത്രിയുടെ സൗകര്യങ്ങൾ കയർ, നെയ്ത്‌, മത്സ്യബന്ധനം, കൃഷി മേഖലകളിലെ തൊഴിലാളികളായ സാധാരണ ജനങ്ങളാണ് കൂടുതലും പ്രയോജനപ്പെടുത്തുന്നത്. പ്രതിദിനം 1000 മുതൽ 1500 വരെ ഒപി രോഗികളും, 300 മുതൽ 400 വരെ കാഷ്വാലിറ്റി രോഗികളും ഇവിടെ ചികിത്സയ്ക്കായി എത്തുന്നു. 1907 ൽ പ്രവർത്തനമാരംഭിച്ച ചേർത്തല താലൂക്ക് ആശുപത്രി 2012 ൽ ഇന്ത്യയിൽ എൻഎബിച്ച് അംഗീകാരം ലഭിച്ച ആദ്യ സർക്കാർ താലൂക്ക് ആശുപത്രിയാണ്.

ചടങ്ങിൽ ചേർത്തല നഗരസഭാധ്യക്ഷൻ എസ് സോബിൻ, ഉപാധ്യക്ഷ വത്സലകുമാരി ടീച്ചർ, നഗരസഭ സ്ഥിരംസമിതി അധ്യക്ഷനായ എസ് സനീഷ്, അഥീന രാജു, ബീന അജി, ടോമി എബ്രഹാം, ധന്യ ജയദേവൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുന വർഗീസ്, മുൻ എംപി എ എം ആരിഫ്,
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ചെയർമാൻ കെ പ്രസാദ്, കേരള സെറാമിക്സ് ചെയർമാൻ വി ടി ജോസഫ്, നഗരസഭാഗം ഡി ജ്യോതിഷ്, നഗരസഭ മുൻ ചെയർപേഴ്സൺ ഷേർലി ഭാർഗവൻ, ഹെൽത്ത് സർവീസ് ഡയറക്ടർ ഡോ. കെ ജെ റീന, ഡിപിഎം ഡോ. കോശി സി പണിക്കർ, നഗരസഭ സെക്രട്ടറി ടി കെ സുജിത്ത്, ആർഎംഒ ഡോ. എ അജ്മൽ, ആർജെഡി ഹാപ്പി പി അബൂ, ചേർത്തല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എസ് ആർ അമീന, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

10/03/2026

ചേർത്തല ആശുപത്രിയിലെ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്ത് ബഹു. ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി . വീണാ ജോർജ് സംസാരിക്കുന്നു.

10/3/26 ന്  ഉദ്ഘാടനം ചെയ്യപ്പെടുന്ന താലൂക്ക് ആശുപത്രി ചേർത്തലയിലെ പുതിയ കെട്ടിടം.
09/03/2026

10/3/26 ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന താലൂക്ക് ആശുപത്രി ചേർത്തലയിലെ പുതിയ കെട്ടിടം.

08/03/2026

ലോക കേൾവി ദിനാചരണം 2026: ജനറൽ ആശുപത്രി ആലപ്പുഴയിൽ നടത്തിയ ബോധവത്ക്കരണ പ്രവർത്തനങ്ങൾ

ഹെൽത്തി കേരള ഹെൽത്തി കാമ്പസ് ക്യാമ്പയിന് തുടക്കമായിജില്ല ആരോഗ്യകുടുംബക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോളേജ് വിദ്യാർഥികളി...
07/03/2026

ഹെൽത്തി കേരള ഹെൽത്തി കാമ്പസ് ക്യാമ്പയിന് തുടക്കമായി

ജില്ല ആരോഗ്യകുടുംബക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോളേജ് വിദ്യാർഥികളിലേക്ക് ആരോഗ്യസന്ദേശങ്ങൾ എത്തിക്കുവാൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഹെൽത്തി കേരള ഹെൽത്തി കാമ്പസ് ക്യാമ്പയിൻ ആലപ്പുഴ എസ്‌.ഡി.കോളേജിൽ എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ വിവിധ കോളേജ് കാമ്പസുകളിൽ ഇതിന്റെ ഭാഗമായുള്ള പരിപാടികൾ നടക്കും. ക്ഷയരോഗ ബോധവത്ക്കരണ പരിപാടികളുടെ പ്രചരണത്തിനു സന്നദ്ധരായ ടി.ബി. മൈ ഭാരത് വോളന്റിയർമാരായി രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് എം.എൽ.എ. പ്രതീകാത്മകമായി ബോധവത്ക്കരണ തൂവാല കൈമാറി. വിദ്യാർഥികളിൽ വ്യായാമശീലം വളർത്തുന്നതിനു പ്രേരിപ്പിക്കുന്ന പെനാൽറ്റി ഗോൾ, സ്കിപ്പിംഗ് റോപ്പ്, വടംവലി മത്സരങ്ങളിൽ വിദ്യാർഥികൾ ആവേശപൂർവ്വം പങ്കെടുത്തു.

ഓൺലൈൻ പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച ആരോഗ്യപ്രശ്നോത്തരി വ്യത്യസ്ത അനുഭവമായി. ജില്ല ടി.ബി. ഓഫീസർ ഡോ. വിൻസി വി എസ്‌, ജില്ല ഡെപ്യൂട്ടി എജ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോ. ആർ. സേതുനാഥ്, പ്രിൻസിപ്പൽ ഡോ. വി ആർ പ്രഭാകരൻ നായർ, എൻ.എസ്‌.എസ്‌. പ്രോഗ്രാം ഓഫീസർ ഡോ. എസ്‌. ലക്ഷ്മി, കായിക അധ്യാപകരായ എസ് ആര്യ, ജെ ജിത്ത്, കോളേജ് യൂണിയൻ ചെയർമാൻ നെൽസൺ എന്നിവർ പങ്കെടുത്തു. എസ്‌.ഡി. കോളേജ് എൻ.എസ്‌.യൂണിറ്റിന്റെയും കോളേജ് യൂണിയന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. അടുത്ത പരിപാടി ആലപ്പുഴ സെന്റ് ജോസഫ്സ് കോളേജിൽ തിങ്കളാഴ്ച നടക്കും

06/03/2026

ആലപ്പുഴ മെഡിക്കൽ കോളേജിലെ ട്രോമാകെയർ യൂണിറ്റ്, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, നവീകരിച്ച ഡയാലിസിസ് യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം ബഹു. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

തുറവൂർ താലൂക്ക് ആശുപത്രി ആരോഗ്യരംഗത്തെ മാറ്റത്തിന്റെ നേർസാക്ഷ്യം :- മന്ത്രി വീണ ജോർജ്- തുറവൂർ ആശുപത്രി പുതിയ മന്ദിരത്തിന...
03/03/2026

തുറവൂർ താലൂക്ക് ആശുപത്രി ആരോഗ്യരംഗത്തെ മാറ്റത്തിന്റെ നേർസാക്ഷ്യം :- മന്ത്രി വീണ ജോർജ്

- തുറവൂർ ആശുപത്രി പുതിയ മന്ദിരത്തിന്റെയും ട്രോമ കെയർ സെന്ററിന്റെയും ഉദ്ഘാടനം മന്ത്രി നിർവഹിച്ചു

പത്തു വർഷത്തിനിടെ കേരളത്തിന്റെ ആരോഗ്യരംഗത്തുണ്ടായ വൻ കുതിച്ചുചാട്ടത്തിന്റെ മികച്ച ഉദാഹരണമാണ് തുറവൂർ താലൂക്ക് ആശുപത്രിയെന്ന് ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. മുൻപ് അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതിരുന്ന ഈ ആശുപത്രിയെ കിഫ്ബി വഴി 51 കോടി രൂപ വിനിയോഗിച്ചാണ് സംസ്ഥാനത്തെ തന്നെ മികച്ച ചികിത്സാ കേന്ദ്രങ്ങളിലൊന്നായി സർക്കാർ ഉയർത്തിയതെന്നും മന്ത്രി പറഞ്ഞു. തുറവൂർ താലൂക്ക് ആശുപത്രി പുതിയ മന്ദിരത്തിന്റെയും ട്രോമ കെയർ സെന്ററിന്റെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ജില്ലയിലെ ഓരോ മണ്ഡലത്തിലുമുള്ള സർക്കാർ ആശുപത്രികളെയും അത്യാധുനിക സൗകര്യങ്ങളോടു കൂടിയ മികച്ച ചികിത്സാ കേന്ദ്രങ്ങളായി സർക്കാർ പരിവർത്തിപ്പിച്ചതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. നിലവിൽ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ പ്രതിദിനം 200ലധികം ആൻജിയോപ്ലാസ്റ്റികളും, മൂവായിരത്തോളം ഡയാലിസിസുകളും പൂർണ്ണമായും സൗജന്യമായി നടക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ജനകീയമായ ഈ ആരോഗ്യ സംവിധാനങ്ങളെ തകർക്കാൻ കോർപ്പറേറ്റ് കുത്തകകളുടെ സഹായത്തോടെ ചില ശക്തികൾ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

തുറവൂർ താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ ദലീമ ജോജോ എം എൽ എ അധ്യക്ഷത വഹിച്ചു. സാധാരണക്കാരായ ജനങ്ങൾക്ക് ചികിത്സയ്ക്കായി വലിയ തുക ചെലവാക്കാതെ തന്നെ, സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന തരത്തിലുള്ള അത്യാധുനിക സൗകര്യങ്ങളാണ് സർക്കാർ ഇവിടെ ഒരുക്കിയിരിക്കുന്നത്. ആധുനിക മെഡിക്കൽ ഉപകരണങ്ങളും മികച്ച അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുന്നതിലൂടെ പ്രദേശത്തെ സാധാരണക്കാർക്ക് മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ സാധിക്കുമെന്നും, പൊതുജനാരോഗ്യ രംഗത്തെ ഈ മുന്നേറ്റം ജനങ്ങൾക്ക് വലിയ ആശ്വാസമാകുമെന്നും ദലീമ ജോജോ എം എൽ എ പറഞ്ഞു.

*പുതിയ താലൂക്ക് ആശുപത്രി കെട്ടിടം ആറ് നിലകളുള്ളത്*

ആരോഗ്യ മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിക്കൊണ്ട് അത്യാധുനിക സൗകര്യങ്ങളോടു കൂടിയാണ് പുതിയ തുറവൂർ താലൂക്ക് ആശുപത്രി മന്ദിരം ഒരുക്കിയിരിക്കുന്നത്. കിഫ്ബി ഫണ്ടിൽ നിന്നും 51.4 കോടി രൂപ വിനിയോഗിച്ചാണ് ബഹുനില മന്ദിരത്തിന്റെയും ട്രോമാകെയർ സെന്ററിന്റെയും നിർമ്മാണം പൂർത്തീകരിച്ചത്. . ആറ് നിലകളിലായി ഏകദേശം 6485 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ നിർമ്മിച്ചിരിക്കുന്ന ഈ ബഹുനില കെട്ടിടം സാധാരണക്കാർക്ക് മിതമായ നിരക്കിൽ മികച്ച ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആകെ 150 ബെഡ്ഡുകൾ ക്രമീകരിച്ചിരിക്കുന്ന കെട്ടിടത്തിൽ ജനറൽ ഒ.ടി, ഐ ഒ.ടി, ട്രോമ ഒ.ടി എന്നിങ്ങനെ മൂന്ന് അത്യാധുനിക ഓപ്പറേഷൻ തിയേറ്ററുകളും സജ്ജീകരിച്ചിട്ടുണ്ട്. മൈനർ ഓപ്പറേഷൻ, പ്രീ-ഓപ്പറേറ്റീവ്, പോസ്റ്റ്-ഓപ്പറേറ്റീവ് വാർഡുകൾക്ക് പുറമെ ഓർത്തോപീഡിക്, പീഡിയാട്രിക്, ഗൈനക്കോളജി, സർജറി, മെഡിക്കൽ വാർഡുകൾ, ഇ.എൻ.ടി, സ്‌കിൻ, ഐ വാർഡുകൾ തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ സി.ടി സ്‌കാൻ, എക്‌സ്-റേ യൂണിറ്റുകൾക്കൊപ്പം ലബോറട്ടറി സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും തടസ്സമില്ലാതെ സഞ്ചരിക്കുന്നതിനായി 'ഡിസേബിൾഡ് ഫ്രണ്ട്‌ല ലിഫ്റ്റ് സൗകര്യങ്ങളും റാമ്പുകളും കെട്ടിടത്തിൽ പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്.
രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആവശ്യമായ ശുചിമുറികൾ, സുരക്ഷിതമായ കുടിവെള്ള സംവിധാനം, അഗ്‌നിശമന സംവിധാനങ്ങൾ എന്നിവയും അന്താരാഷ്ട്ര നിലവാരത്തിൽ ഒരുക്കിയിട്ടുണ്ട്.

പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ രാജേന്ദ്രൻ, കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റ് വി വിനീഷ്, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു വാവക്കാട്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എം എൻ സിമിൽ, വി കെ ഗൗരീശൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം എം ജി രാജേശ്വരി, കുത്തിയാട് ഗ്രാമ പഞ്ചായത്ത് അംഗം ശ്രീദേവി,ഡി എം ഒ ഡോ ജമുന വർഗീസ്, തുറവൂർ താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ വി ബി പിയുഗ്‌ന, സംസ്ഥാന ഭവന നിർമാണ ബോർഡ് ചീഫ് എൻജിനിയർ നൗഷാദ് മറ്റ് ആരോഗ്യ പ്രവർത്തകർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Address

Kottaram Building, Genaral Hospital Compound
Alleppey
688011

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919946105778

Alerts

Be the first to know and let us send you an email when National Health Mission Alappuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to National Health Mission Alappuzha:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram