Ayur360

Ayur360 Ayur360 is a brand promoted by Dekalife Ayurveda Private Limited. We aim to treat the body and soul.

We bring to you the full experience of Ayurveda from Online consultation to medicines, from wellness consultation to nutrition.

നിലം പറ്റി വളരുന്ന ഒരു പുൽച്ചെടിയാണ്‌ കറുക. ഇത് poacea സസ്യകുടുംബത്തിൽ ഉള്ളതും, ഇതിന്റെ ശാസ്ത്രീയനാമം Cynodon dactylon  ...
12/08/2022

നിലം പറ്റി വളരുന്ന ഒരു പുൽച്ചെടിയാണ്‌ കറുക. ഇത് poacea സസ്യകുടുംബത്തിൽ ഉള്ളതും, ഇതിന്റെ ശാസ്ത്രീയനാമം Cynodon dactylon എന്നുമാണ്‌. ഇത് ആയുർവ്വേദത്തിൽ ഔഷധമായും, ഹൈന്ദവാചാരങ്ങളിൽ പൂജകൾക്കായും ഉപയോഗിക്കുന്നു.കറുകയുടെ പുക അന്തരീക്ഷശുദ്ധി ഉണ്ടാക്കും. കറുക ദുര്‍വ എന്നാണ് സംസ്കൃതത്തിൽ അറിയപ്പെടുന്നത്. ചൂടുന്നതുകൊണ്ട് ആധിവ്യാധികള്‍ ശമിക്കുമെന്നാണു വിശ്വാസം.
കറുക എണ്ണകാച്ചിത്തേച്ചാല്‍ ചര്‍മ്മരോഗം വ്രണം എന്നിവ മാറും. നട്ടെല്ലിനും തലച്ചോറിനും, ഞരമ്പുകള്‍ക്കും ഉണ്ടാകുന്ന എല്ലാ രോഗങ്ങള്‍ക്കും കറുകനീര്‍ സിദ്ധൌഷധമാണ്‌. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിനും, ബുദ്ധിശക്തിക്കും ഓര്‍മ്മശക്തിയ്ക്കും ഉത്തമമായ കറുക ആധിവ്യാധി നാശം ഉണ്ടാക്കുന്നു.അമിതമായ രക്ത പ്രവാഹം നിർത്താനും, കഫ-പിത്ത രോഗങ്ങൾക്കും കറുക ഉപയോഗിക്കാം.

Triphala is a powdered formula that comprises Haritaki, Amla, and Bibhitaki. Using triphala has been mentioned in the Su...
06/08/2022

Triphala is a powdered formula that comprises Haritaki, Amla, and Bibhitaki. Using triphala has been mentioned in the Sushrut Samhita, dating back to 1500 BC. Apart from relieving constipation and improving gut health, it also acts as an Ayurvedic medicine for attaining the right blood sugar balance. As it is rich in antioxidants, it can help reduce the oxidative stress of the body. You can consume Triphala Tablets, if you dislike the taste of Triphala Churna.

  മനുഷ്യന്റെ കരളിനെ ബാധിച്ചു ദീർഘസ്ഥ മഞ്ഞപ്പിത്തം (chronic hepatitis) എന്ന രോഗാവസ്ഥ ഉണ്ടാക്കുന്ന ഒരിനം വൈറസ് ആണ് ഹെപ്പറ്...
30/07/2022



മനുഷ്യന്റെ കരളിനെ ബാധിച്ചു ദീർഘസ്ഥ മഞ്ഞപ്പിത്തം (chronic hepatitis) എന്ന രോഗാവസ്ഥ ഉണ്ടാക്കുന്ന ഒരിനം വൈറസ് ആണ് ഹെപ്പറ്റൈറ്റിസ് -ബി (Hepatitis B virus: HBV). തന്മൂലമുണ്ടാകുന്ന രോഗാവസ്ഥയും ഹെപ്പറ്റൈറ്റിസ് -ബി എന്ന പേരിലാണ് അറിയപ്പെടുന്നത്. സിറം ഹെപ്പറ്റൈറ്റിസ് എന്ന പേരിലാണ് പണ്ട് ഈ രോഗം അറിയപ്പെട്ടിരുന്നത്.

1963 ൽ, ബ്ലൂംബെർഗ് (Blumberg) ആണ് ഇരട്ട കവചമുള്ള ഈ ഡി.എൻ.എ (DNA) വൈറസിനെ തിരിച്ചറിഞ്ഞത്.

ഹെപ്പറ്റൈറ്റിസ് - ബി ബാധിതരുടെ രക്തത്തിലൂടെയും ശരീരദ്രവങ്ങളിലൂടെയും പകരുന്ന ഈ സാംക്രമിക രോഗം ലോകവ്യാപകമായി കാണപ്പെടുന്നു. ഉഷ്ണമേഖല പ്രദേശങ്ങളിലും വികസ്വര രാജ്യങ്ങളിലും രോഗബാധ കൂടുതലാണ്. സാമൂഹ്യ-പരിസ്ഥിതി ഘടകങ്ങൾ ഈ രോഗത്തിൻറെ വ്യാപനത്തെ സ്വാധീനിക്കുന്നു. ജീവിത നിലവാരം മെച്ചപ്പെട്ട രാജ്യങ്ങളിൽ രോഗനിരക്ക് കുറവാണ്. നേരത്തെ രോഗം ബാധിച്ചവരായോ , ഇപ്പോൾ രോഗമുള്ളവാരോ ആയി 20 കോടി ആളുകളും 3.5 കോടി ദീർഘസ്ഥ രോഗാവസ്ഥ ഉള്ളവരും ഇപ്പോൾ ലോകത്തിലുണ്ട്. കരളിലെ അർബുദം മൂലമുള്ള 60 മുതൽ 80 ശതമാനം മരണ കാരണങ്ങളും ഹെപ്പറ്റൈറ്റിസ് -ബി വൈറസ് ബാധയാണ്.

ക്ഷീണം, സന്ധിവേദന, ഇടവിട്ടുള്ള പനി, തലക്കറക്കം, ഛർദ്ദി, വിശപ്പില്ലായ്മ, വയറുവേദന, വയറിളക്കം, ശരീരത്തിന് മഞ്ഞനിറം, മൂത്രത്തിന് കടുത്ത നിറം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

ആരോഗ്യസംരക്ഷണകേന്ദ്രങ്ങളിൽ രക്തവുമായുള്ള സമ്പർക്കം - പ്രധാനമായും ഡോക്ടർമാർ, നഴ്സുമാർ, ദന്തഡോക്ടർമാർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവരാണ് കൂടുതൽ അപകടസാധ്യത നേരിടുന്നത്.
സൂചി, സിറിഞ്ച്, ശസ്ത്രക്രിയ ഉപകരണങ്ങൾ എന്നിവ അണു വിമുക്തമാക്കാതെ ഉപയോഗിക്കുന്നത്
അന്യരുമായുള്ള സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ
രക്തം കൈമാറ്റം ചെയ്യുന്നതിലൂടെ
മയക്കുമരുന്ന് ഉപയോഗിക്കുമ്പോൾ ഒരേ സൂചി പങ്കുവയ്ക്കുന്നതിലൂടെ
അണുബാധയുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് പച്ച കുത്തുന്നതിലൂടെ
രോഗബാധിതയായ അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് വൈറസ് പകരുന്നു.

വായുവിലൂടെയോ, ജലപാനീയങ്ങളിലൂടെയോ, കീടങ്ങൾ മുഖാന്തരമോ , സാധാരണ സമ്പർക്കത്തിലൂടെയോ ഈ വൈറസ് പകരില്ല.

കടുത്ത രോഗബാധയാണെങ്കിൽ 1 മുതൽ 6 വരെ മാസം കൊണ്ടാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. തലകറക്കം, ഛർദ്ദി, വിശപ്പില്ലായ്മ, തളർച്ച, പേശീ-സന്ധിവേദന എന്നിവയാണ് പ്രാരംഭലക്ഷണങ്ങൾ. തുടർന്ന് മഞ്ഞപ്പിത്തം, കടും നീലനിറത്തിലുള്ള മൂത്രം അയഞ്ഞ മലം തുടങ്ങിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. ഹെപ്പറ്റിറ്റിസ് ബി രോഗബാധിതരിൽ ഏതാണ്ട് 1% കരൾ വീക്കത്തെ തുടർന്ന് ആദ്യഘട്ടത്തിൽ തന്നെ മരണമടയുന്നു. രോഗത്തിൻറെ കാഠിന്യം അണുബാധയുണ്ടാകുന്ന സമയത്തെ രോഗിയുടെ പ്രായത്തെ ആശ്രയിച്ചിരിക്കുന്നു. ഹെപ്പറ്റിറ്റിസ് ബി ബാധിതരായ 90% നവജാത ശിശുക്കളും 50% കുട്ടികളും 5% ത്തിൽ താഴെ മുതിർന്നവരും മാരകമായ ഹെപ്പറ്റിറ്റിസ് രോഗികളായി മാറുന്നു. ഹെപ്പറ്റിറ്റിസ് ബി വൈറസിൻറെ ആക്രമണം ശരീരത്തിൻറെ രോഗപ്രതിരോധ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു. രോഗബാധിതമായ കരൾകോശങ്ങളോടുള്ള പ്രതിരോധപ്രവർത്തനം ആ കോശങ്ങളെ നശിപ്പിക്കുകയും കരൾവീക്കത്തിന് കാരണമാകുകയും ചെയ്യുന്നു. തുടർന്ന് കരളിലെ എൻസൈമുകൾ (ട്രാൻസ് അമിനേസസ്) രക്തത്തിലേക്ക് കലരുന്നു. രക്തം കട്ടപിടിക്കാൻ ആവശ്യമായ പ്രോത്രോംബിൻ എന്ന ഘടകത്തെ ഉല്പാദിപ്പിക്കാനുള്ള കരളിൻറെ ശേഷി വൈറസുകൾ നശിപ്പിക്കുന്നു. തൽഫലമായി രക്തം കട്ടപിടിക്കൽ സാവകാശത്തിലാകുന്നു. കൂടാതെ കരൾ പ്രവർത്തനരഹിതമാകുന്നതോടെ കേടായ ചുവന്ന രക്താണുക്കൾ വിഘടിച്ചുണ്ടാകുന്ന ബിലിറൂബിൻ എന്ന വസ്തുവിനെ പുറന്തള്ളാനുള്ള ശരീരത്തിൻറെ കഴിവ് നശിക്കുന്നു. തൽഫലമായി മഞ്ഞപ്പിത്തം ഉണ്ടാകുന്നു. കണ്ണിനും ശരീരത്തിനും മഞ്ഞനിറം, മൂത്രത്തിന് കടുത്തനിറം എന്നിവ പ്രകടമാകുന്നു

വിവിധ രക്ത പരിശോധനകൾ നിലവിലുണ്ട്.

ഹെപ്പറ്റിറ്റിസ് ബി സർഫസ് ആൻറിജെൻ (HBsAg) നിർണയം – വൈറസ് ശരീരത്തിൽ പ്രവേശിച്ചതിൻറെ പ്രാഥമിക അടയാളമാണിത്. 1-2 മാസത്തിനകം ഇത് രക്തത്തിൽ നിന്ന് അപ്രത്യക്ഷമാകുന്നു
ഹെപ്പറ്റിറ്റിസ് ബി കോർ ആൻറിബോഡി (Anti-HBc) നിർണയം -- ഹെപ്പറ്റിറ്റിസ് ബി സർഫസ് ആൻറിജൻ പ്രത്യക്ഷപ്പെട്ടത്തിന് ശേഷം ഒരു ആഴ്ചയ്ക്കുള്ളിലാണ് ഈ ആൻറിബോഡി കണ്ടെത്താൻ കഴിയുന്നത്
ഹെപ്പറ്റിറ്റിസ് ബി സർഫസ് ആൻറിബോഡി (Anti-HBs) നിർണയം -- രോഗപ്രതിരോധ വാക്സിൻ എടുത്തവരിലും ഹെപ്പറ്റിറ്റിസ് രോഗമുക്തി നേടിയവരിലും ഇത് കണ്ടുവരുന്നു.
ഹെപ്പറ്റിറ്റിസ്-ബി രോഗമുക്തി നേടിയ ആളുകളുടെ രക്തത്തിൽ ഹെപ്പറ്റിറ്റിസ് -ബി സർഫസ് ആൻറിബോഡിയും കോർ ആൻറിബോഡിയും ദീർഘകാലം നിലനിൽക്കുന്നു. കരൾ കേടാകുന്നതിനാൽ ട്രാൻസ് അമിനേസ് എന്ന എൻസൈമിൻറെ അളവ് രക്തത്തിൽ വളരെ കൂടുതലായിരിക്കും. ആൽബുമിൻറെ അളവ് കുറവായിരിക്കും. പ്രോത്രോംബിൻ ഉണ്ടാകുന്നതിൻറെ സമയദൈർഘ്യം വളരെ കൂടുതലായിരിക്കും.

റികോംബിനന്റ് ഡി.എൻ.എ. സങ്കേതം ഉപയോഗിച്ച് യീസ്റ്റ് കോശങ്ങളിൽ നിന്നും ഉത്പാദിപ്പിക്കുന്ന ഹെപ്പറ്റിറ്റിസ് ബി സർഫസ് ആൻറിജൻ ആണ് പ്രതിരോധ കുത്തിവയ്പ്പിനായി ഉപയോഗിക്കുന്നത്. സാധാരണയായി മൂന്നു തവണ ഈ കുത്തിവയ്പ്പ് എടുക്കേണ്ടതാണ്. രണ്ടാമത്തേത് ആദ്യഡോസിന് ഒരു മാസം ശേഷവും മൂന്നാമത്തേത് ആദ്യഡോസിന് ആറുമാസം ശേഷവുമാണ് എടുക്കേണ്ടത്. ആരോഗ്യപ്രവർത്തകർ, പതിവായി ഡയാലിസിസിന് വിധേയമാകുന്നവർ, രോഗബാധിതയായ അമ്മയ്ക്ക് പിറക്കുന്ന കുട്ടികൾ എന്നിവർക്ക് തീർച്ചയായും ഈ കുത്തിവയ്പ്പ് എടുത്തിരിക്കേണ്ടതാണ്

  കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുകയും കരൾകോശങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. കരൾ വീങ്ങുകയു...
29/07/2022



കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുകയും കരൾകോശങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. കരൾ വീങ്ങുകയും കരൾകോശങ്ങൾക്ക് ദ്രവിക്കൽ സംഭവിക്കുകയും ചെയ്യുന്നു. കരൾ സിറോസിസിന് ഇത് കാരണമാകുന്നു. അമിതവണ്ണം, മദ്യപാനം, പ്രമേഹം എന്നിവയെല്ലാം ശരീരത്തിൽ കൊളസ്ട്രോൾ ഉയരുന്നതിന് കാരണമാകുന്നു. ചിട്ടയായ വ്യായാമവും ആഹാരനിയന്ത്രണവും കൊളസ്ട്രോൾ കുറയ്ക്കും. ചിലർക്ക് മരുന്നുകളാകും ഫലപ്രദം. ആകസ്മികമായോ മറ്റോ ഉദരാശയത്തിന്റെ അൾട്രാസൗണ്ട് സ്കാനിംഗ് നടത്തുമ്പോഴോ മറ്റോ ആണ് ഈ അവസ്ഥ കണ്ടെത്തപ്പെടുന്നത്. കരളിന്റെ ധർമ്മം പരിശോധിക്കുന്ന ലിവർ ഫംഗ്ഷൻ ടെസ്റ്റുകൾ രോഗവ്യാപനത്തെ മനസ്സിലാക്കാൻ സഹായിക്കുന്നു.

അമിതവണ്ണം കുറയ്ക്കുക.
മദ്യപാനം പൂർണ്ണമായും ഒഴിവാക്കുക.
ഏകദേശം 100 ഗ്രാം പഴം ദിവസം കഴിയ്ക്കേണ്ടതാണ് .
കുറഞ്ഞപക്ഷം 2 ലിറ്റർ വെള്ളം കുടിയ്ക്കുക.
പുറത്ത് നിന്നുള്ള ആഹാരം കഴിവതും ഒഴിവാക്കുക.
തൈര്, പാൽ, ബട്ടർ ക്രീം, തുടങ്ങിയവ പരിമിതിപ്പെടുത്തുക.
സക്കാറിൻ മുതലായ കൃത്രിമആഹാരങ്ങൾ‌ ഭക്ഷിക്കാതിരിയ്ക്കുക.

28/07/2022
ഇന്ന് ജൂലെെ 28. ലോക ഹെപ്പറ്റൈറ്റിസ് ദിനം (world hepatitis day). ലോകമാകെ പടർന്നു പിടിച്ച് ദശലക്ഷക്കണക്കിന് ആളുകളെ കരൾ രോഗ...
28/07/2022

ഇന്ന് ജൂലെെ 28. ലോക ഹെപ്പറ്റൈറ്റിസ് ദിനം (world hepatitis day). ലോകമാകെ പടർന്നു പിടിച്ച് ദശലക്ഷക്കണക്കിന് ആളുകളെ കരൾ രോഗികളാക്കി മാറ്റുന്ന രോഗം. ഹെപ്പറ്റൈറ്റിസ് - ബി പോലുള്ള രോഗം ഉണ്ടെന്ന് രോഗി തിരിച്ചറിയുമ്പോഴേക്കും പലപ്പോഴും അത് സങ്കീർണ്ണമായിതീർന്നിരിക്കും. രോഗബാധ തിരിച്ചറിയാൻ വൈകുന്നത് പെട്ടെന്നുള്ള ജീവഹാനിയിലേക്ക് എത്തിക്കുകയും ചെയ്യും.ഹെപ്പറ്റൈറ്റിസ് രോഗത്തെക്കുറിച്ച് ആഗോളതലത്തിൽ ബോധവത്കരണവും രോഗബാധയുള്ളവർക്ക് ഐക്യദാർഢ്യവും ശക്തമാക്കുക എന്നത് ലക്ഷ്യമിട്ടാണ് ലോകാരോഗ്യ സംഘടന ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നത്.

ഹെപ്പറ്റൈറ്റിസ് രോഗബാധ തിരിച്ചറിയാനായി പരിശോധന നടത്തുകയും ശരിയായ ചികിത്സ തേടുകയും ചെയ്യുക എന്നത് രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനും അനിവാര്യമാണ്. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിവയെല്ലാം ചില തരത്തിൽ പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നു. കാരണങ്ങളും അപകടസാധ്യതകളും വ്യത്യസ്തമാണ്. ജനനസമയത്ത് തന്നെ ഹെപ്പറ്റൈറ്റിസ് -ബി ബാധയുണ്ടാവാതിരിക്കാനായി വാക്‌സിനേഷൻ ഉറപ്പുവരുത്തുക.ലോകത്ത് ഏകദേശം 354 ദശലക്ഷം ആളുകൾ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയുമായി ജീവിക്കുന്നതായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. വേൾഡ് ഹെപ്പറ്റൈറ്റിസ് അലയൻസ് 2007-ൽ സ്ഥാപിതമായി. 2008-ൽ ആദ്യമായി ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിച്ചു. ഹെപ്പറ്റൈറ്റിസ് രോഗങ്ങളുടെ ഏറ്റവും സാധാരണമായ കാരണങ്ങൾ എന്തൊക്കെ എന്നതാണ് താഴേ പറയുന്നത്...

1. ഹെപ്പറ്റൈറ്റിസ് ബാധിച്ച ഒരാളുമായി നേരിട്ടുള്ള സമ്പർക്കം ഹെപ്പറ്റൈറ്റിസ് വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

2. ശുചിത്വത്തിന്റെ അഭാവം ഹെപ്പറ്റൈറ്റിസിന് കാരണമാകുന്ന വൈറസുകൾ പിടിപെടാൻ നമ്മെ പ്രേരിപ്പിക്കും.

3. രക്തം, ഉമിനീർ, ശുക്ലം എന്നിവയിലൂടെയാണ് ഹെപ്പറ്റൈറ്റിസ് പിടിപെടാനുള്ള ഏറ്റവും സാധാരണമായ മാർഗ്ഗം. ഹെപ്പറ്റൈറ്റിസ് ബാധിച്ച ഒരാളുമായുള്ള ലൈംഗിക ബന്ധമോ അടുത്ത ബന്ധമോ അത് നിങ്ങളിലേക്ക് പകരുന്നു.

4. ഹെപ്പറ്റൈറ്റിസിന് കാരണമാകുന്ന വൈറസുകൾ മലിനമായ ഭക്ഷണത്തിൽ കണ്ടെത്തിയേക്കാം. പഴകിയതോ കേടായതോ ആയ ഭക്ഷണം ഒഴിവാക്കുക. ഭക്ഷണം എപ്പോഴും വൃത്തിയുള്ള ചുറ്റുപാടിൽ സൂക്ഷിക്കുക. വൃത്തിഹീനമായ ജലാശയങ്ങൾക്ക് സമീപം താമസിക്കുന്നതോ കുടിക്കുന്നതോ അപകടസാധ്യത വർദ്ധിപ്പിക്കും.

5. വേവിക്കാത്ത സമുദ്രവിഭവങ്ങൾ ഹെപ്പറ്റൈറ്റിസ് സാധ്യത വർദ്ധിപ്പിക്കും. ശരിയായി പാകം ചെയ്തതും വൃത്തിയുള്ളതുമായ സമുദ്രവിഭവങ്ങൾ കഴിക്കുന്നത് ഉറപ്പാക്കുക.

6. ഉപയോഗിച്ച സിറിഞ്ചുകളുടെ ഉപയോഗവും ഹെപ്പറ്റൈറ്റിസ് ബാധിച്ച ഒരാളുടെ രക്തവുമായി സമ്പർക്കം പുലർത്തുന്നതും രോ​ഗം പിടിപെടാൻ ഇടയാക്കും.

World Hepatitis Day, observed on July 28 every year, aims to raise global awareness of hepatitis — a group of infectious...
28/07/2022

World Hepatitis Day, observed on July 28 every year, aims to raise global awareness of hepatitis — a group of infectious diseases known as hepatitis A, B, C, D, and E — and encourage prevention, diagnosis and treatment. Hepatitis affects hundreds of millions of people worldwide, causing acute and chronic disease and killing close to 1.34 million people every year.Hepatitis can cause inflammation of the liver both acutely and chronically, and can kill a person. In some countries hepatitis B is the most common cause of cirrhosis and may also cause liver cancer.

World Hepatitis Day is one of 11 official global public health campaigns marked by the World Health Organization (WHO), along with World Health Day, World Chagas Disease Day, World Blood Donor Day, World Malaria Day, World Immunization Week, World Tuberculosis Day, World No To***co Day, World Patient Safety Day, World Antimicrobial Awareness Week and World AIDS Day.

World Hepatitis Day provides an opportunity to focus on actions such as:

Raising awareness of the different forms of hepatitis and how they are transmitted;
Strengthening prevention, screening and control of viral hepatitis and its related diseases;
Increasing hepatitis B vaccine coverage and integration into national immunization programmes; and
Coordinating a global response to hepatitis.
Each year focuses on a specific theme.

2022: Bringing Hepatitis care closer to you

ലോകത്തിലെ ഏറ്റവും സാധാരണമായ അസുഖമാണ് ജലദോഷം (Common Cold). വൈറസ് മൂലമാണ്‌ ഇതു പകരുന്നത്. ശ്വാസനാളിയുടെ മുകൾ ഭാഗത്താണീ അസ...
25/07/2022

ലോകത്തിലെ ഏറ്റവും സാധാരണമായ അസുഖമാണ് ജലദോഷം (Common Cold). വൈറസ് മൂലമാണ്‌ ഇതു പകരുന്നത്. ശ്വാസനാളിയുടെ മുകൾ ഭാഗത്താണീ അസുഖം ലക്ഷണങ്ങൾ സൃഷ്ടിക്കുന്നത്. തുമ്മൽ, മൂക്കൊലിപ്പ്, മൂക്കടപ്പ്, തലവേദന, തൊണ്ടവേദന, ചുമ തുടങ്ങിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. ചികിത്സയില്ലെങ്കിലും ഏഴുമുതൽ പത്തുവരെ ദിവസങ്ങൾ കൊണ്ട് തനിയെ മാറുന്ന അസുഖമാണിത്, എന്നിരുന്നാലും ജലദോഷം വരുമ്പോൾ മറ്റസുഖങ്ങൾ പിടിപെടാനും അത് മരുന്നില്ലാതെ മാറാതിരിക്കാനും സാധ്യതയുണ്ട്. രോഗത്തിന്റെ ചില ലക്ഷണങ്ങൾ മൂന്നാഴ്ച്ചവരെ നീണ്ടുനിൽക്കാറുണ്ട്. 200-ലധികം വൈറസുകൾ ജലദോഷത്തിനു കാരണമാകാറുണ്ടെങ്കിലും റൈനോവൈറസ് എന്നയിനമാണ് ഏറ്റവും കൂടുതലായി കണ്ടുവരുന്നത്.

ശ്വസനനാളത്തിന്റെ മുകൾഭാഗത്തെ രോഗബാധകളെ വർഗ്ഗീകരിക്കുന്നത് രോഗബാധ ഉണ്ടാകുന്ന ശരീരഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ്. ജലദോഷം മൂക്കിനെയും തൊണ്ടയെയും (ഫാരിഞ്ചൈറ്റിസ്), സൈനസുകളെയുമാണ് (സൈനസൈറ്റിസ്) സാധാരനഗതിയിൽ ബാധിക്കുന്നത്. ചിലപ്പോൾ കണ്ണുകളെയും (കൺജൻക്ടിവൈറ്റിസ് ബാധിക്കാറുണ്ട്. രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത് പ്രധാനമായും രോഗാണുവിനെതിരേ ശരീരത്തിലെ പ്രതിരോധവ്യവസ്ഥയുടെ പ്രതികരണം മൂലമാണ്. കൈകൾ കഴുകുന്നതാണ് രോഗം വരാതെ തടയാനുള്ള ഏറ്റവും പ്രധാനമാർഗ്ഗം. ആവശ്യമുള്ള സമയത്ത് ഫേസ് മാസ്കുകൾ ഉപയോഗിക്കുന്നതും രോഗം തടയാൻ സഹായകമാണ് എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

മനുഷ്യരെ ഏറ്റവും കൂടുതൽ ബാധിക്കുന്ന അസുഖമാണിത്. സാധാരണഗതിയിൽ മുതിർന്ന ഒരാളെ ഒരു വർഷം രണ്ടോ മൂന്നോ തവണ ജലദോഷം ബാധിക്കും. കുട്ടികളെ വർഷം തോറും ആറുമുതൽ പന്ത്രണ്ടുവരെ തവണ ഈ അസുഖം ബാധിക്കാറൂണ്ട്. രോഗത്തിന്റെ വിധം
തിരുത്തുക
വൈറസ് സാധാരണയായി മൂക്കിലൂടെയാണ് പ്രവേശിക്കുന്നത്. എന്നാൽ കണ്ണിലെ കണ്ണുനീർ ഗ്രന്ഥികളുടെ കുഴൽ (naso lacrimal duct) വഴിയും മൂക്കിലേയ്ക്ക് പ്രവേശിക്കാം. മൂക്കിനും തൊണ്ടയ്ക്കുമിടക്കുള്ള ഭാഗത്തെ കോശങ്ങളിൽ ഇരിപ്പുറപ്പിക്കുന്നു. അവിടെവച്ച് ഇവ വളരെ പെട്ടെന്ന് വംശവർദ്ധന നടത്തുന്നു. രോഗി മൂക്ക് ചീറ്റാതെ വലിച്ചു ശ്വാസകോശത്തിലേയ്കു കയറ്റുന്നത് ഈ സമയത്ത് വൈറസിന് സഹായകമാവുന്നു.
ഒന്നോ രണ്ടോ ദിവസം മാത്രമേ രോഗ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ എടുക്കൂ.

സാധാരണയായി മൂക്കിലോ തൊണ്ടയിലോ ചൊറിച്ചിലോടെയാണ് ലക്ഷണങ്ങൾ തുടങ്ങുന്നത്. വൈറസ് മൂക്കിൽ പ്രവേശിക്കുന്ന ഭാഗത്ത് ഒരു പ്രത്യേക അനുഭവം തോന്നുന്നു. അടുത്ത ദിവസം മുതൽ തുമ്മലും മൂക്കൊലിപ്പും തുടങ്ങാം. ഈ സമയത്ത് രോഗി സഹന ശക്തി കുറവുള്ളവനായി കാണപ്പെടാം. ആദ്യം ഉണ്ടാകുന്ന സ്രവങ്ങൾക്ക് കട്ടി കുറവായിരിക്കും എന്നാൽ ക്രമേണ മൂക്ക് അടയുന്ന തരത്തിൽ കട്ടി വയ്ക്കുകയും ഏതെങ്കിലും ഒരു മൂക്ക് ( ചിലപ്പോൾ രണ്ടും) അടഞ്ഞു പോകുകയും ചെയ്യാം. തുമ്മലിന്റെ ശക്തിയും ക്രമേണ കുറഞ്ഞു വരുന്നു.

∙ ചുവന്നുള്ളി ചതച്ചെടുത്ത നീര്, തുളസിയില നീര്, ചെറുതേൻ എന്നിവ സമാസമം എടുത്ത് മൂന്ന് നേരം സേവിക്കുക.
∙ ചതച്ച തുളസിയിലയും കുരുമുളകുപൊടിയും ഒരു ഗ്ലാസ്സ് വെള്ളത്തിൽ ചേർത്ത്, തിളപ്പിച്ച് നേർ പകുതിയാക്കി ഉപയോഗിച്ചാൽ ജലദോഷം ശമിക്കും.

∙ തുളസിയിലയും കുരുമുളകും ചേർത്ത് കാപ്പി തയാറാക്കി ചെറു ചൂടോടെ കുടിക്കുന്നത് ഫലം ചെയ്യും.

∙ കുരുമുളക്, തിപ്പലി, ജീരകം എന്നിവ 10ഗ്രാം വീതമെടുത്ത് 200 മില്ലി വെള്ളത്തിൽ വേവിച്ച് ആവശ്യത്തിന് കരിപ്പെട്ടി ചേർത്ത് ദിവസവും കുടിക്കുക.

∙ തുളസിയിലയും കൽക്കണ്ടവും ചേർത്തരച്ച് മിശ്രിതമാക്കി ഭക്ഷിക്കുക.

∙ തുളസി പനിക്കൂർക്ക ആടലോടകം എന്നിവ ഇട്ട് തിളപ്പിച്ച വെള്ളത്തിൽ ആവി പിടിക്കുന്നത് നല്ല ഫലം നൽകും. ജലദോഷത്തിനൊപ്പമുള്ള കഫം, മൂക്കടപ്പ്, തലവേദന എന്നിവയ്ക്ക് ഇത് നല്ലതാണ്.

∙ ഒരുകപ്പ് വെള്ളത്തിൽ കുരുമുളകും ഇഞ്ചിയും ചേർത്ത് തിളപ്പിച്ച് കഷായമാക്കി കുടിക്കുന്നത് ഫലം ചെയ്യും. ദിവസവും രണ്ടോ മൂന്നോ ആവർത്തി കുടിക്കുക.

സംസ്ഥാനത്ത് പല ജില്ലകളില്‍ ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ് (എച്ച്.എഫ്.എം.ഡി.) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗത്തെപ്പറ്റി ...
23/07/2022

സംസ്ഥാനത്ത് പല ജില്ലകളില്‍ ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ് (എച്ച്.എഫ്.എം.ഡി.) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗത്തെപ്പറ്റി അവബോധം ഉണ്ടായിരിക്കുക എന്നതാണ് പ്രതിരോധത്തിന് പ്രധാനം. പൊതുവില്‍ അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നതെങ്കിലും അപൂര്‍വമായി ഈ രോഗം മുതിര്‍ന്നവരിലും കാണാറുണ്ട്. ഈ രോഗത്തിന് അപകട സാധ്യത കുറവാണെങ്കിലും അപൂര്‍വമായി മസ്തിഷ്‌ക ജ്വരത്തിന് കാരണമാകാം. അതിനാല്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. കുഞ്ഞുങ്ങള്‍ക്ക് കുടിക്കാന്‍ ധാരാളം വെള്ളം കൊടുക്കണം. മറ്റ് കുട്ടികള്‍ക്ക് ഈ രോഗം പകരാതെ ശ്രദ്ധിക്കണം.

കുട്ടികളുടെ കൈവെള്ളയിലും, പാദത്തിലും, വായിലും ചുണ്ടിലുമെല്ലാം കണ്ടുവരുന്ന ഒരിനം വൈറസ് രോഗമാണ് ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ്. ഈ രോഗം തക്കാളിപ്പനി എന്ന പേരിലും അറിയപ്പെടാറുണ്ട്.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, സന്ധിവേദന, കൈവെള്ളയിലും കാല്‍വെള്ളയിലും വായ്ക്കകത്തും പൃഷ്ഠഭാഗത്തും കൈകാല്‍മുട്ടുകളുടെ ഭാഗത്തും ചുവന്ന കുരുക്കളും തടിപ്പുകളും എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം എന്നിവയും ഉണ്ടാകാം. ശക്തമായ തുടര്‍ച്ചയായ പനി, കഠിനമായ ക്ഷീണം, അസ്വസ്ഥത, കൈകാലുകളിലെ രക്തചംക്രമണത്തിനു തടസം എന്നീ ലക്ഷണങ്ങള്‍ കാണിച്ചാല്‍ ഉടന്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കുക.

രോഗപ്പകര്‍ച്ച

രോഗബാധിതരില്‍ നിന്നും നേരിട്ടാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്. രോഗം ബാധിച്ച കുഞ്ഞുങ്ങളില്‍ നിന്ന് മൂക്കിലേയും തൊണ്ടയിലെയും സ്രവം വഴിയോ, ഉമിനീര്‍, തൊലിപ്പുറമെയുള്ള കുമിളകളില്‍ നിന്നുള്ള സ്രവം, രോഗിയുടെ മലം തുടങ്ങിയവ വഴിയുള്ള സമ്പര്‍ക്കം വഴിയോ മറ്റൊരാളിലേക്ക് പകരുന്നു. രോഗികളായ കുഞ്ഞുങ്ങള്‍ തൊട്ട കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും മറ്റും തൊടുന്നത് വഴി പോലും രോഗം പകരാം.

പ്രതിരോധം

മലമൂത്ര വിസര്‍ജനത്തിനു ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുമ്പും കൈകള്‍ നന്നായി സോപ്പുപയോഗിച്ച് കഴുകാന്‍ കുട്ടികളെ പഠിപ്പിക്കണം. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍, വൈറസ് പടരാതിരിക്കാന്‍ മൂക്കും വായും മൂടുകയും ഉടന്‍ കൈ കഴുകഴുകയും വേണം. കുഞ്ഞിനെ ശുശ്രൂഷിക്കുന്നവര്‍ തൊടുന്നതിന് മുന്‍പും ശേഷവും കൈ സോപ്പിട്ട് കഴുകുക. ഇത് മറ്റുള്ളവരിലേക്ക് രോഗം പടരുന്നത് തടയും. രോഗബാധിതരായ കുട്ടികളെ അങ്കണവാടികളിലും സ്‌കൂളുകളിലും വിടരുത്. വീട്ടിലെ മറ്റ് കുട്ടികളുമായുള്ള ഇടപെടല്‍ ഈ കാലയളവില്‍ ഒഴിവാക്കുക.

 INDICATIONSKASHTARTHAVAKRICHRARTHAVAAGNIMANDYAASMARIYONISOOLAKADEESOOLAFOR MORE DETAILSCONTACT 7673003000
22/07/2022



INDICATIONS
KASHTARTHAVA
KRICHRARTHAVA
AGNIMANDYA
ASMARI
YONISOOLA
KADEESOOLA
FOR MORE DETAILS
CONTACT 7673003000

കൊല്ലവർഷത്തിലെ 12-മത്തെ മാസമാണ് കർക്കടകം, പഞ്ഞമാസം അഥവാ രാമായണമാസം. സൂര്യൻ കർക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കർക...
21/07/2022

കൊല്ലവർഷത്തിലെ 12-മത്തെ മാസമാണ് കർക്കടകം, പഞ്ഞമാസം അഥവാ രാമായണമാസം. സൂര്യൻ കർക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കർക്കടകമാസം. ജൂലൈ - ഓഗസ്റ്റ് മാസങ്ങൾക്ക് ഇടക്കായി ആണ് കർക്കടക മാസം വരുന്നത്.

കേരളത്തിൽ കനത്ത മഴ ലഭിക്കുന്ന മാസമാണ് കർക്കടകം. അതിനാൽ 'മഴക്കാല രോഗങ്ങൾ' ഈ കാലഘട്ടത്തിൽ കൂടുതലായി ഉണ്ടാകുന്നു. പണ്ട് കാലത്ത് സ്ത്രീകൾ ദശപുഷ്പം ചൂടിയിരുന്നതും ഈ കാലത്താണ്. മലയാളികൾ ശരീരപുഷ്ടിക്കും ആയുരാരോഗ്യ വർദ്ധനവിനുമായി ഔഷധകഞ്ഞി കഴിക്കുന്നതും ആയുർവേദ വിധിപ്രകാരം 'കർക്കടകചികിത്സ' നടത്തുന്നതും ഈ മാസത്തിലാണ്.

മുക്കുറ്റി, പൂവാംകുറുന്തില, നിലപ്പന, കുറുന്തോട്ടി, മുതലായ ഔഷധമൂല്യമുള്ള ചെടികളും ഞവരനെല്ലു,ചെറുപയർ മുതിര തുടങ്ങിയ ധാന്യങ്ങളും കർക്കിടകക്കഞ്ഞി തയ്യാറാക്കുവാൻ ഉപയോഗിക്കുന്നു. കേരളത്തിന്റെ പരമ്പരാഗത ആരോഗ്യ സംരക്ഷണ മാര്‍ഗമാണ് മഴക്കാലത്തെ കര്‍ക്കിടക ചികിത്സ. ശാരീരികവും മാനസികവുമായി ആരോഗ്യരക്ഷക്ക് പ്രാധാന്യം നല്‍കുന്ന ആയുര്‍വേദം, ഇതിനായി കര്‍ക്കടക ചികിത്സ ഉത്തമമെന്ന് ചൂണ്ടിക്കാട്ടുന്നു. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ സന്തുലനാവസ്ഥയാണ് അടിസ്ഥാന ശിലകളായി ആയുര്‍വേദം വിവരിക്കുന്നത്. ഇതിന് ഭംഗം നേരിടുമ്പോള്‍ ശരീരത്തെ രോഗങ്ങള്‍ കീഴ്പ്പെടുത്തും. വേനല്‍കാലം, മഴകാലം, മഞ്ഞുകാലം തുടങ്ങിയ ഋതുഭേദങ്ങളില്‍ വരുന്ന മാറ്റങ്ങളും ഇതിന് ഒരു കാരണമാണ്. വേനലില്‍ നിന്ന് മഴയിലേക്ക് മാറുന്നതോടെ, ശരീരബലം കുറയുന്നത് വഴി നഷ്ടപ്പെടുന്ന പ്രതിരോധശേഷി കർക്കടകചികിത്സയിലൂടെ വീണ്ടെടുക്കാന്‍ സാധിക്കും.

Address


Alerts

Be the first to know and let us send you an email when Ayur360 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Ayur360:

  • Want your practice to be the top-listed Clinic?

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram