Drcjjohn Chennakkattu

Drcjjohn Chennakkattu നിഷ്ക്രിയ നിരീക്ഷകന്‍ 😏

23/10/2025

കെട്ട് പ്രായം കഴിഞ്ഞിട്ടും കെട്ടാൻ സമ്മതം നൽകാതെ നിൽക്കുന്ന ഇളമുറക്കാരെ കുറിച്ച് വേവലാതിപ്പെടുന്ന ഓൾഡ് ജെൻ ധാരാളം. കല്യാണത്തെ കെട്ടലും കെട്ടിക്കലുമായി ബ്രാൻഡ് ചെയ്യുന്നിടത്തല്ലേ കുഴപ്പം?
സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്ന
സന്ദേശം കെട്ടലിൽ ഉണ്ട്.
ന്യൂ ജെൻ ഇത് സഹിക്കില്ല. സ്വകാര്യ പ്രോപ്പർട്ടിയെന്ന സന്ദേശം സമൂഹത്തിന് നൽകാനായി കഴുത്തിൽ ചാർത്തി കൊടുക്കുന്ന താലി മാലയോട് പ്രതിഷേധിക്കുന്ന സ്ത്രീകൾ ധാരാളം.
കാലം മാറുന്നു. തുല്യതക്ക്‌ ഊന്നൽ നൽകുന്ന വ്യക്തി ബന്ധ സംസ്കാരം വന്നേ പറ്റൂ.
(സി ജെ ജോൺ)
Drcjjohn Chennakkattu fans

22/10/2025

അറിവില്ലാത്ത കാര്യങ്ങളിൽ അഭിപ്രായം പറയുന്ന സ്വഭാവത്തെ നമ്മൾ മലയാളികൾ നിയന്ത്രിച്ചാൽ ഒട്ടേറെ പൊട്ടൻ സങ്കൽപ്പങ്ങൾ ഇല്ലാതാകും. എന്തിനും ഏതിനും അഭിപ്രായം തട്ടി മൂളിച്ചില്ലെങ്കിൽ ഉറക്കം വരാത്ത നിരവധി പേരുണ്ട്. പറയുന്നതിലെ ധൈര്യം കണ്ടാൽ അതിൽ വസ്തുതയില്ലേയെന്ന് തോന്നി പോകും. ഇത് പറയുന്നതിനുള്ള അറിവോ, അനുഭവമോ ഉണ്ടോയെന്ന മറു ചോദ്യമിട്ടാൽ ഈ വിദഗ്ധ വേഷം ഊരി വീഴും. ഇമ്മാതിരി വേഷങ്ങളെ എവിടെയും കാണാം.
(ഡോ. സി. ജെ .ജോൺ)
Drcjjohn Chennakkattu fans

അധ്യാപകരുടെ ഗ്രൂപ്പുകളിൾ കൈമാറാനൊരു വായന____________________________മാഷേ മാറ്റിപ്പിടിക്കാം!!!അധ്യാപകർ അച്ചടക്ക വാളെടുക്ക...
21/10/2025

അധ്യാപകരുടെ ഗ്രൂപ്പുകളിൾ കൈമാറാനൊരു വായന
____________________________
മാഷേ മാറ്റിപ്പിടിക്കാം!!!
അധ്യാപകർ അച്ചടക്ക വാളെടുക്കുമ്പോൾ ....

മാതാപിതാക്കൾ, വിദ്യാർഥികൾ, അധ്യാപകർ എന്നിവർ ഉൾപ്പെടുന്ന വിദ്യാലയ പരിസരത്തെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയരുന്ന കാലമാണിത് . അധ്യാപകർ ശാസിച്ചുവെന്നതിൽ മനം മടുത്ത്
കുട്ടികൾ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ ഉണ്ടാകുന്നു. അച്ചടക്കം നിഷ്കർഷിക്കുന്ന ഗുരുനാഥനെ വിരട്ടുന്ന കൗമാര പ്രായക്കാരെ കാണുന്നു. സംഘട്ടനത്തിൽ ഏർപ്പെടുന്ന പിള്ളേരെയും സ്‌കൂളിൽ ധാരാളമായി കാണുന്നു.

ഡിജിറ്റൽ വിപ്ലവം കുട്ടികളുടെ സ്വഭാവ രൂപവത്കരണത്തിലും സാമൂഹികവത്കരണത്തിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. റീൽ പ്രളയത്തിൽ പെട്ട പലർക്കും അടങ്ങിയിരുന്ന് നാൽപ്പത് മിനിറ്റ് ക്‌ളാസ്സ്‌ കേൾക്കാൻ ക്ഷമ കുറഞ്ഞുവെന്ന നിരീക്ഷണങ്ങളുണ്ട്. സോഷ്യൽ ആകുന്നത്‌ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെന്ന ശൈലി വ്യാപകമായിട്ടുണ്ട്.
ഇതിനൊക്കെ അനുസൃതമായി എല്ലാവരുടെയും ഇടപെടലുകൾ പുനർനിർവചിക്കപ്പെടേണ്ടതുണ്ട് .വിവര സാങ്കേതിക വിപ്ലവ യുഗത്തിൽ പഠിപ്പിക്കൽ ശൈലികൾ പോലും മാറ്റേണ്ടതുണ്ട്.മാതാപിതാക്കളും,
വിദ്യാർഥികളും , അധ്യാപകരും ഒത്തു ചേരുന്ന അർഥപൂർണമായ കൂട്ടായ്മയും ഉണ്ടാകണം. സ്വഭാവ ദൂഷ്യമെന്ന് അധ്യാപകർക്ക് തോന്നുന്ന പെരുമാറ്റങ്ങൾ തിരുത്താനുള്ള ഇടപെടലുകളിൽ ഈ കൂട്ടായ്മ അനിവാര്യമാണ് .വിദ്യാർത്ഥിയുടെ വിശദീകരണം ശാന്തമായി കേൾക്കണം. മാതാപിതാക്കളുടെ പങ്കാളിത്തം വേണ്ട സന്ദർഭങ്ങളിൽ ഉറപ്പാക്കണം. കുറ്റപ്പെടുത്തലിനല്ല, കൂട്ടായി നേർവഴിയിലേക്ക് നയിക്കുകയെന്നതാകണം ലക്ഷ്യം.

ക്‌ളാസ് മുറിയിലും പള്ളിക്കൂടത്തിലും വിദ്യാർത്ഥികളെ അച്ചടക്കത്തോടെ കൈകാര്യം ചെയ്യുകയെന്നത് ഇന്ന് വലിയ വെല്ലുവിളിയാണെന്ന് പല അധ്യാപകരും പറയാറുണ്ട്. മൂപ്പെത്താത്ത തലച്ചോറിലേക്ക്
പ്രായത്തിന് ചേരാത്ത പലതും ഡിജിറ്റൽ വഴിയിലൂടെ വന്ന്‌ ചേരുന്ന കാലമാണ്. നിഷേധമായോ, ശ്രദ്ധക്കുറവായോ, അനുസരണക്കേടായോ,അക്രമ സ്വഭാവമായോ ഇതൊക്കെ ക്‌ളാസ് മുറിയിലും പ്രകടമാകാം .
ഈ വക പ്രശ്നങ്ങളെ നിയന്ത്രണത്തിലാക്കി ക്‌ളാസ് അന്തരീക്ഷത്തിന് ചേരുന്നവരാക്കി മാറ്റേണ്ട ദൗത്യത്തിനായി സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ പിഴയ്ക്കാതെ നോക്കണം.
ശിക്ഷണ നടപടികൾ
മനഃശാസ്ത്ര തത്വങ്ങളിൽ ഊന്നി നിന്ന് വേണം ചെയ്യാൻ. അച്ചടക്ക വാള് വീശുമ്പോൾ ഇളം മനസ്സുകൾ മുറിയാതെ നോക്കണം. അടിയും, ചെവിക്ക് പിടിച്ചുള്ള കിഴുക്കും , എല്ലാവരുടെയും മുമ്പിൽ കെടുത്തി പറയുന്നതുമൊക്കെ ഈ പുതിയ കാലത്തിന് ചേർന്ന ഇടപെടലുകളല്ല. ക്‌ളാസ്സിലെ ഉല്ലാസ വേളകൾ താൽക്കാലികമായി നിഷേധിക്കുന്നതും, ക്ലാസ് ഇടവേളകളിൽ മറ്റ് ഉത്തരവാദിത്തങ്ങൾ നൽകി ഒപ്പം കൂട്ടുന്നതുമൊക്കെ ഫലപ്രദമായ ബദൽ ശിക്ഷണ ഏർപ്പാടുകളാണ്. ആ വേളകളിൽ ചെയ്യുന്ന നല്ല സേവനങ്ങൾക്ക് ക്‌ളാസ് മുറിയിൽ എല്ലാവരും കേൾക്കെ അഭിനന്ദനം നൽകാം. നന്മകളെ ചികഞ്ഞെടുക്കുമ്പോഴാണ് കുരുത്തക്കേടുകൾ കുറയുന്നത്.

അച്ചടക്ക ലംഘനങ്ങൾ ആവർത്തിക്കാതിരിക്കാൻ ഒരുക്കുന്ന അപ്രീയ സാഹചര്യങ്ങൾ മനസ്സിനെ നല്ല ദിശയിൽ വളർത്താൻ പോന്നതാകണം. തളർത്തുന്നത് ആകരുത്.സമാന കുറ്റങ്ങളിൽ ഇഷ്ടക്കാരെ നടപടികളിൽ നിന്ന് ഒഴിവാക്കുന്ന
ഗുരുനാഥന്റെ അച്ചടക്ക ചെയ്തികൾക്ക് ഗുണം കിട്ടില്ല. വിദ്യാർത്ഥിയുമായി ആത്മ ബന്ധം ഉണ്ടാക്കിയവർ സ്നേഹം വിടാതെ,കലി തുള്ളാതെ , ശാന്തമായി നടപ്പിലാക്കിയാൽ തിരുത്തലിന്റെ ശക്തി കൂടും.കുട്ടിയുടെ ഭാഗം കേൾക്കുകയും, തെറ്റ് ബോധ്യപ്പെടുത്തുകയും വേണം. വിദ്യാർത്ഥിയുടെ എന്തെങ്കിലും മേന്മകളെ പറ്റി പറഞ്ഞു അയാളെ പ്രോത്സാഹിപ്പിച്ച ചരിത്രം ഇല്ലാത്ത അധ്യാപകനോ അധ്യാപികയോ ശിക്ഷണ നടപടിയുമായി ഇറങ്ങിയാൽ ഫലം കണ്ടുവെന്ന് വരില്ല. ദോഷം ഉണ്ടായിയെന്നും വരാം. കുട്ടികൾ അതിനെ വിരോധവും ഇഷ്ടക്കേടും നിഴലിക്കുന്ന വൈരാഗ്യ പ്രകടനമായിട്ടേ കണക്കാക്കൂ .പല ശിക്ഷണ നടപടികളും പ്രയോഗത്തിന്റെ കുഴപ്പം മൂലം ഇത്തരത്തിൽ വ്യാഖ്യാനിക്കപ്പെടാറുണ്ട്.

വിദ്യാർത്ഥി പെരുമാറ്റ വൈകല്യം പ്രകടിപ്പിച്ചാൽ അതിനുള്ള പ്രതിവിധികൾ കണ്ടെത്തുന്നതിൽ
മാതാപിതാക്കളുടെ സഹകരണം വിദ്യാർത്ഥിയുടെ അനുമതിയോടെ തേടണം. ഇരു കൂട്ടരും ചേർന്ന് കുട്ടിയെ കുറ്റപ്പെടുത്തുകയോ പരസ്പരം പഴി ചാരുകയോ ചെയ്യുന്ന അവസ്ഥ ഉണ്ടാകരുത്. വിദ്യാർത്ഥി സ്‌കൂളിൽ പ്രകടിപ്പിക്കുന്ന നല്ല കാര്യങ്ങൾ അവതരിപ്പിച്ചു വീട്ടുകാർ കണ്ടിട്ടുള്ള ഗുണങ്ങളെ കുറിച്ച് പറയാൻ പ്രേരിപ്പിക്കാം. എന്നിട്ട്‌ മതി പരിഹാരം കാണേണ്ട പെരുമാറ്റങ്ങൾ പറ്റിയുള്ള പറച്ചിൽ. വിദ്യാർത്ഥിയെ നല്ല പെരുമാറ്റങ്ങളിലേക്ക് നയിക്കാൻ വീട്ടിൽ എന്ത് ചെയ്യാമെന്നും, സ്‌കൂളിൽ എന്ത് ചെയ്യാമെന്നുമുള്ള ആലോചനകളാകണം തുടക്കം. പഠന പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കണം. പഠ്യേതര കഴിവുകൾ ആവിഷ്കരിക്കാൻ അവസരം നൽകണം.
കുട്ടിയുടെ ഗുണങ്ങളിൽ കേന്ദ്രീകരിച്ചു വേണം ഇരു കൂട്ടരും തിരുത്തലിനായി ശ്രമിക്കേണ്ടത്.
സ്വയം മതിപ്പ്‌ വർധിപ്പിക്കാനായാൽ പല പ്രശ്നങ്ങളും നിയന്ത്രണ വിധേയമാകും.

അധ്യാപക സമൂഹത്തിന്റെ മനോവീര്യം പൊതുവിൽ കുറയുന്ന വർത്തമാനങ്ങൾ ഒഴിവാക്കാം. കൂടുതൽ ജോലിയുടെ സംഘർഷങ്ങൾ അവരെയും അലട്ടുന്നുണ്ട് .നല്ലൊരു ശതമാനവും മികച്ചവർ തന്നെ. എന്നാൽ ശിക്ഷണത്തിൽ പിഴയ്ക്കുന്ന അധ്യാപകരെ കണ്ടെത്തി പരിശീലനം നൽകി തിരുത്താൻ ശ്രമിക്കാം.ശിക്ഷണത്തിൽ അധ്യാപകന്റെ വ്യക്തിത്വത്തിന്റെ ഭാവങ്ങൾ കലരാം. അറിവ് നന്നായി പകരുന്നയാളും അച്ചടക്ക പാഠങ്ങൾ നൽകുന്നതിൽ സീറോവാകാം. ഇവിടെയാണ് ആ ദിശയിലുള്ള പരിശീലനത്തിന്റെ പ്രസക്തി. ക്ളസ്സടക്കം എന്തും ഏതും ഡിജിറ്റലായി ലഭിക്കുന്ന പുതിയ ലോകത്തിൽ അധ്യാപന ശൈലികൾ പോലും മാറേണ്ടതുണ്ട് .

വിദ്യാർത്ഥികളുടെ സ്വഭാവ രൂപീകരണത്തിനൊക്കെ പോയി പുലിവാൽ വേണ്ടെന്ന ചിന്ത സമൂഹത്തിന് ദോഷമായി വരും.അതും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നത് മറക്കരുത്. വിദ്യാർത്ഥിയെ പാകതയിലേക്ക് നയിക്കുന്ന വഴികാട്ടിയെന്ന ചുമതലകളിലാണ്
ഈ കാലഘട്ടത്തിൽ പ്രാധാന്യം നൽകേണ്ടത്. ആ റോളിലേക്ക് ഉയരാൻ മാതാ പിതാക്കളെ ഉത്തേജിപ്പിക്കുകയും വേണം. പുതിയ കാലത്തിനനുസ്സരിച്ചു കുട്ടികളെ കൈകാര്യം ചെയ്യുന്ന വൈഭവങ്ങൾ ഉണ്ടാക്കിയെടുക്കണം. ആ ദിശയിലുള്ള പരിശീലനങ്ങൾ ആസൂത്രണം ചെയ്യണം .മാഷന്മാർ ഒന്ന് മാറ്റി പിടിക്കണം. മാതാപിതാക്കളും. പിള്ളേർ മാറുകയാണ്.
(ഡോ. സി. ജെ .ജോൺ )
Click Link to read..
Drcjjohn Chennakkattu

അച്ചടക്കം നിഷ്കർഷിക്കുന്ന ഗുരുനാഥനെ വിരട്ടുന്ന കൗമാര പ്രായക്കാരെ കാണുന്നു. സംഘട്ടനത്തിൽ ഏർപ്പെടുന്ന പിള്ളേ.....

കൊച്ചി കോർപറേഷന്റെ മന്ദിരം ഉദ്‌ഘാടനം ചെയ്യപ്പെടുകയാണ്. പണിതിട്ടും പണിതിട്ടും പണി തീരാത്ത മന്ദിരത്തിന്‌ ഒടുവിൽ ശാപമോക്ഷം....
21/10/2025

കൊച്ചി കോർപറേഷന്റെ മന്ദിരം ഉദ്‌ഘാടനം ചെയ്യപ്പെടുകയാണ്.
പണിതിട്ടും പണിതിട്ടും പണി തീരാത്ത മന്ദിരത്തിന്‌ ഒടുവിൽ ശാപമോക്ഷം. മേയർ എം. അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള നഗര സഭ പരിമിതികൾക്കുള്ളിലും പല കാര്യങ്ങളിലും ക്രീയാത്മകമായി പ്രവർത്തിച്ചു. മുൻകാല നഗരസഭാ ഭരണങ്ങളിൽ നിന്നും ഗുണപരമായ വ്യത്യസ്തത പുലർത്തി. സമൃദ്ധി ഭോജനശാലയൊക്കെ അതിന്റെ സാക്ഷ്യമാണ്. മഴയുണ്ടാകുമ്പോൾ
എം. ജി. റോഡിൽ സംഭവിക്കുന്ന വെള്ളക്കെട്ടിനെ നിയന്ത്രിക്കാൻ കഴിഞ്ഞു. ചവറ് നീക്കത്തിൽ മെച്ചപ്പെട്ട ചിട്ടകൾ വന്നു. എറണാകുളം മാർക്കറ്റ് റെഡിയായി. പുകയും തീയിനും ശേഷം ബ്രഹ്മപുരവും പുതിയ ഊർജ്ജത്തിലേക്ക് വരുന്നുവെന്നാണ് കേൾവി. ഞങ്ങളുടെ വാർഡിൽ കൗൺസിലർ ശ്രീ സി. എ .ഷക്കീർ മികച്ച പ്രവർത്തനമാണ് കാഴ്ച വച്ചത്‌. റോഡ് നന്നായി. വെള്ള ക്ഷാമം പരിഹരിച്ചു. വിളക്കുകൾ വന്നു. വാർഡിൽ എന്ത് പരാതിയുണ്ടെങ്കിലും
കേൾക്കാൻ ആളുണ്ടെന്ന സ്ഥിതി വന്നു. ഇക്കുറി വാർഡ് സ്ത്രീ സംവരണമായത് കൊണ്ട് ഷക്കറിന്റെ സേവനം പോകുമെന്ന സങ്കടമുണ്ട്. പോയ നഗര സഭ ഭരണത്തിന് നല്ല മാർക്ക് നൽകാം.മേയർ അനിൽകുമാറിന്റെ സ്വതസിദ്ധമായ ചിരി സംതൃപ്തിയുടെ ചിരിയാണ്. അതുക്കും മീതെ ചെയ്യുവാൻ തയ്യാറായി വേണം
ഇനിയുള്ളവർ മത്സരത്തിന് ഇറങ്ങേണ്ടത്.തദ്ദേശ ഭരണസംവിധാനങ്ങളിൽ വാർഡിൽ പണി എടുക്കാത്തവർ മത്സരിക്കാൻ പോകരുത്. തോറ്റു പോകും. വലിയ രാഷ്ട്രീയമൊന്നും കുത്തി കയറ്റാതെ പ്രാദേശിക കാര്യങ്ങളിൽ ഊന്നൽ നൽകുകയെന്നതാണ് തദ്ദേശ ഭരണത്തിന്റെ പൊളിറ്റിക്സ്.
(ഡോ. സി. ജെ .ജോൺ )
Drcjjohn Chennakkattu

20/10/2025

ഏതെങ്കിലും ക്രൈം ഉണ്ടാകുമ്പോൾ അതിൽ പ്രതിയാക്കുന്ന ആൾക്ക് രാഷ്ട്രീയ ബന്ധം ഉണ്ടായാൽ മറ്റുള്ള പാർട്ടിക്കാർ ആഘോഷിക്കുന്നത് കാണാറുണ്ട്. പൊതു സമൂഹത്തിലുള്ളവരുടെ കുറ്റവാസനകൾ രാഷ്ട്രീയക്കാരിലും ഉണ്ടാകാം.
അതില്ലെന്ന് ഉറപ്പ്‌ വരുത്താനുള്ള സ്‌ക്രീനിങ്ങൊന്നും രാഷ്ട്രീയ പ്രവർത്തനത്തിൽ ചെയ്യുന്നുമില്ലല്ലോ?ഇത്തിരി ക്രിമിനൽ ചായ്‌വോക്കെ രാഷ്ട്രീയത്തിന് എരിവ് കൂട്ടാമെന്ന ചിന്തയും പൊതുവിലുണ്ട്. ക്രിമിനലുകൾ എല്ലാ രംഗത്തുമുണ്ട് .
അത് കൊണ്ട് കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവരുടെ രാഷ്ട്രീയം പറഞ്ഞു പടക്കം പൊട്ടിക്കരുത്.
ഇന്ന് ഞാൻ,നാളെ നീ. അത്ര മാത്രം.
(ഡോ. സി. ജെ .ജോൺ)

മൃദു അരാജകത്വമെന്നൊരു പ്രതിഭാസം വളർന്ന് വരുന്നുണ്ട് . ഇതിനെ തിരിച്ചറിയുക.  LINK
18/10/2025

മൃദു അരാജകത്വമെന്നൊരു പ്രതിഭാസം വളർന്ന് വരുന്നുണ്ട് . ഇതിനെ തിരിച്ചറിയുക.
LINK

Anarchy can be defined in various ways depending on the context. Political and philosophical definitions also consider positive dimensions. However, the general

വിവിധ തരം രോഗികളെ ആകർഷിക്കാനായി പൊതു ഇടങ്ങളിൽ ആശുപത്രികൾ വച്ചിരിക്കുന്ന പരസ്യ ബോർഡുകളാണ് കേരളം സന്ദർശിക്കാനെത്തുന്നവരുടെ...
17/10/2025

വിവിധ തരം രോഗികളെ ആകർഷിക്കാനായി പൊതു ഇടങ്ങളിൽ ആശുപത്രികൾ വച്ചിരിക്കുന്ന പരസ്യ ബോർഡുകളാണ് കേരളം സന്ദർശിക്കാനെത്തുന്നവരുടെ കണ്ണിൽ പെടുന്നത്. മറ്റേത്‌ പരസ്യങ്ങളിലും എത്രയോ മടങ്ങു കൂടുതലാണിത്. അറിയിപ്പ് എന്ന മെഡിക്കൽ നൈതിക ചട്ടക്കൂട്
ലംഘിക്കുന്ന വിധത്തിലുള്ള മേന്മ പ്രഘോഷണങ്ങളും അവകാശവാദങ്ങളുമാണ്
പല പരസ്യങ്ങളിലും . കേരളം രോഗികളുടെ സ്വന്തം നാടാണോയെന്നാണ് വിദേശത്ത് നിന്ന് വന്ന ഒരാൾ ചോദിച്ചത്. ആശുപത്രികളിലേക്കുള്ള
മനോഹര ക്ഷണിക്കൽ പരസ്യങ്ങൾ റോഡുകളിൽ കാണുമ്പോൾ അയാൾക്ക്‌ ഇങ്ങനെയൊരു സംശയം തോന്നിയതിൽ തെറ്റ് പറയാൻ പറ്റില്ല. വികല ജീവിത ശൈലികളും, പരിസര ശുചിത്വ വീഴ്ചകളും കൊതുക് സമൃദ്ധ പരിസരങ്ങളും സൃഷ്ടിച്ചു രോഗികളാകാൻ കേരളീയർ എന്നേ റെഡി. കേരളത്തിന് പുറത്തുള്ള കോർപ്പറേറ്റുകൾ പത്ത് കാശുണ്ടാക്കാനുള്ള ആശുപത്രികൾ സ്ഥാപിക്കാൻ രോഗികളുടെ സ്വന്തം നാട്ടിലേക്ക്‌ വരുന്നതിൽ എങ്ങനെ കുറ്റം ചാർത്തും?മാർക്കറ്റ് ഉണ്ടെന്ന് കണ്ടാൽ ആരായാലും ചാടി വീഴില്ലേ?വ്യവസായ സംരംഭകർ വരട്ടെയെന്നതല്ലേ സംസ്ഥാന നയം?
(ഡോ:സി .ജെ .ജോൺ)
Drcjjohn Chennakkattu fans

പാലക്കാട് കണ്ണാടി സ്‌കൂളിലെ ദൗർഭാഗ്യകരമായ ടീനേജ് ആത്മഹത്യയുടെ തുടക്കം കുട്ടികൾ തമ്മിലുള്ള ഇൻസ്റ്റാഗ്രാം മെസ്സേജുകളെ കുറി...
16/10/2025

പാലക്കാട് കണ്ണാടി സ്‌കൂളിലെ ദൗർഭാഗ്യകരമായ ടീനേജ് ആത്മഹത്യയുടെ തുടക്കം കുട്ടികൾ തമ്മിലുള്ള ഇൻസ്റ്റാഗ്രാം മെസ്സേജുകളെ കുറിച്ചുള്ള തർക്കങ്ങളിൽ നിന്നും, പരാതികളിലും നിന്നുമാണെന്ന് പറയപ്പെടുന്നു. അധ്യാപകർ പരിധികൾ ലംഘിച്ചു ശിക്ഷണ നടപടികൾ നടപ്പിലാക്കിയെന്നതാണ് ആരോപണം.കേട്ട വിവരങ്ങൾ ശരിയാണെങ്കിൽ നടന്നത് അതിക്രമമാണ് .തിരുത്തലിനുള്ള മനഃശാസ്ത്രപരമായ ഇടപെടലലല്ല. ഇത്തരം സാഹചര്യത്തിൽ വിദ്യാർഥികൾ
ആത്മഹത്യാ വഴിയേ പോകുന്നതും അവനവനോട് ചെയ്യുന്ന അക്രമമാണ്. ഇൻസ്റ്റാഗ്രാം ഉപയോഗത്തിൽ തെറ്റ് പറ്റിയെങ്കിൽ അത് തുറന്ന് സമ്മതിക്കാൻ പോന്ന അന്തരീക്ഷം വീട്ടിൽ ഉണ്ടായിരുന്നെങ്കിൽ കേസിൽ കുടുക്കുമെന്ന വിരട്ടലിൽ മനസ്സ്
തളരില്ലായിരുന്നു. പ്രതിസന്ധിയെ കുറിച്ച് മാതാപിതാക്കളോട് പറയുവാൻ പറ്റുമായിരുന്നു. കുട്ടിയിലെ മാറ്റങ്ങൾ അവർക്ക് കാണാൻ കഴിഞ്ഞില്ല.
ഈ കൗമാര പ്രായക്കാരൻ ഉള്ള് കലങ്ങി നടക്കുകയായിരുന്നുവെന്ന് അറിയാമായിരുന്ന സഹപാഠികൾ ഉണ്ടായിരുന്നു. അവരും ശ്രദ്ധിച്ചില്ല.
സ്‌കൂളിൽ നടന്ന സംഭവങ്ങളിലെ നീതിയും നീതികേടും ചികയുന്ന വേളയിൽ അവൻ വേണമായിരുന്നു. പതിനാല് വയസ്സുകാരൻ ചെയ്യുന്ന തെറ്റുകൾ തിരുത്തലുകൾക്കും മെച്ചപ്പെട്ട മാനസിക നിലയിലേക്കുമുള്ള വളർച്ചയ്ക്കുള്ള അവസരമാണ്.
പക്വമായ പരിഹാരങ്ങളിലേക്ക് പോകാതെ ഇങ്ങനെ മരണവഴിയിലേക്ക് പോകരുതെന്ന് എല്ലാ വിദ്യാർത്ഥികളും അറിയണം. വിഷമിക്കുന്നവരെ ആരെങ്കിലുമൊക്കെ തിരിച്ചറിയുന്ന അവസ്ഥ ഉണ്ടാകണം. ഈ സംഭവത്തിന്റെ പേരിൽ അധ്യാപക സമൂഹത്തിന്റെ മനോവീര്യം പൊതുവിൽ കുറയുന്ന വർത്തമാനങ്ങൾ ഒഴിവാക്കാം. ശിക്ഷണത്തിൽ പിഴയ്ക്കുന്ന അധ്യാപകരെ കണ്ടെത്തി പരിശീലനം നൽകി തിരുത്താൻ ശ്രമിക്കാം. പുതിയ കാലത്തിനനുസ്സരിച്ചു കുട്ടികളെ കൈകാര്യം ചെയ്യുന്ന വൈഭവങ്ങൾ ഉണ്ടാക്കിയെടുക്കണം. മാഷന്മാർ ഒന്ന് മാറ്റി പിടിക്കണം. മാതാപിതാക്കളും .പിള്ളേർ മാറുകയാണ്.
(ഡോ. സി. ജെ .ജോൺ)
Drcjjohn Chennakkattu

16/10/2025

ജനാധിപത്യത്തിലേക്ക് പ്രഭുത്വത്തിന്റെ
പ്രേതങ്ങളെ ക്ഷണിച്ചു വരുത്തുന്നത് ഇന്ത്യയിൽ മുഴുവൻ കാണാം. ഗവർണ്ണറുടെ പാർപ്പിടം രാജ്ഭവനാണ്. അവിടെ രാജാവെങ്കിൽ മറ്റുള്ളവർ ഫ്യൂഡൽ പ്രഭുക്കളാകണ്ടേ? ജനങ്ങളുമായി ഇഴുകി ചേർന്ന് കഴിഞ്ഞവർ ജനങ്ങളാൽ
തെരെഞ്ഞെടുക്കപ്പെട്ട ശേഷം നമുക്ക് പ്രാപ്യരല്ലാത്തവരായി മാറുന്നു. അകമ്പടി വാഹനങ്ങളാൽ ചുറ്റപ്പെട്ട് ചീറി പായുന്നു. ബഹുമാനപ്പെട്ടയെന്ന
വിശേഷണത്തോടെയേ ജനങ്ങൾ വിളിക്കാവൂവെന്ന കൽപ്പന ഇറക്കുന്നു. നിങ്ങൾ വെറും അടിയാളരെന്ന്‌
തെരെഞ്ഞെടുത്ത ജനങ്ങളോട് പറയാതെ പറഞ്ഞു കൊണ്ടിരിക്കുന്നു. എതിർക്കുന്നവരെ കിങ്കരന്മാരെ കൊണ്ട് സമ്മർദ്ദം ചെലുത്തിയോ, ഇടിച്ചോ വരുതിക്ക് വരുത്തുന്നു.
രാജഭരണത്തിന്റെയും ഫ്യൂഡൽ ശീലങ്ങളുടെയും അവശേഷിപ്പുകൾ എത്ര വേഗമാണ് ജനങ്ങളാൽ തെരെഞ്ഞെടുക്കപ്പെട്ടവർ സ്വീകരിക്കുന്നത്. ജനങ്ങൾക്ക് ഇപ്പോൾ ഇഷ്ടം ആ
ശൈലികളോടാണ്.അനീതികളോട്
പ്രതികരിക്കാത്ത തൊമ്മി വേഷം കെട്ടി ഭാസ്കര പട്ടേലറന്മാരുടെ അടിയാളരായി നിന്ന് പൊല്ലാപ്പിനൊന്നും പോകാതെ സുരക്ഷിതത്വം ഉറപ്പാക്കുന്നതാണ് പൊതു ജന സ്റ്റൈൽ .എന്തെങ്കിലും
അപ്പ കഷണം കിട്ടിയാൽ വെരി ഹാപ്പി. നമ്മുടെ രാജാക്കന്മാരെയും ഫ്യൂഡൽ തമ്പുരാന്മാരെയും തെരഞ്ഞെടുക്കാനുള്ള അവകാശം ഉണ്ടെന്നത് ഒരു ആശ്വാസം .ജനാധിപത്യം വിജയിക്കട്ടെ
(സി ജെ ജോൺ)

15/10/2025

മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് പൊതു സമൂഹം ഉപയോഗിക്കുന്ന പദാവലി സമ്പന്നമായി കൊണ്ടിരിക്കുകയാണ്. പുച്ഛവും പരിഹാസവും നിറയുന്ന പൊള്ളിക്കുന്ന ചില സൈക്കോ വിളികൾക്കപ്പുറത്തേക്ക് സ്റ്റൈലൻ വിശേഷണമായി ഉപയോഗിക്കാവുന്ന പദങ്ങളും വളരുന്നുണ്ട് . ചില സെലിബ്രിറ്റികൾ ഓട്ടിസത്തെയും എ .ഡി എച്ഛ് ഡിയെയും അവരുടെ സാക്ഷ്യം പറച്ചിലിലൂടെ അതിലേക്ക് കയറ്റി വിട്ടിട്ടുണ്ട്. മൂഡ് ഓഫെന്നതും, കിളി പോയിയെന്നതും, കൈയ്യിന്ന് പോയിയെന്നതും മാനസികാരോഗ്യ പ്രശ്നങ്ങളെ കൂടി സൂചിപ്പിക്കുന്ന സംസാര ശൈലികളായി മാറി. ഇപ്പോൾ വന്ന വിവാദങ്ങൾ മൂഡ് സ്വിങ്ങിനെയും ഡിപ്രഷനെയും കൂടി ദൈനം ദിന പദാവലിയിൽ ശക്തമായി പ്രതിഷ്ഠിച്ചു . ടെൻഷൻ പണ്ടേ കയറി കൂടിയിട്ടുണ്ട്. നാർസിസിസ്റ്റെന്നും ബോർഡർ ലൈനെന്നും പറയുന്നത് പതിവായി കഴിഞ്ഞു. പദാവലിയിൽ മനസ്സിന്റെ നൊസ്സുകളെ സൂചിപ്പിക്കുന്ന വാക്കുകൾ കൂടുതലായി കയറി പറ്റിയെങ്കിലും, അത് മാനസിക രോഗം പരിഹരിക്കാനുള്ള വിദഗ്ധ സഹായം തേടുന്ന തലത്തിൽ എത്തിയോ?അതിനായി പോകാൻ ആളുകൾക്കുണ്ടായിരുന്ന നാണക്കേട് മാറിയോ? സംശയമാണ്. വാമൊഴിയിൽ സ്റ്റൈലായി ഇതൊക്ക മൊഴിയാം.എന്നാൽ അതിനപ്പുറം പോകണ്ടേ?
(ഡോ. സി. ജെ .ജോൺ)

മൂഡ് സ്വിങ്ങ് ഒരു വൈകാരിക ചാഞ്ചാട്ടമാണ് .അതിൽ വിഷാദം വരാം. കോപം വരാം. സന്തോഷവും വരാം. 'മൂഡ് ഓഫ് 'നിഷേധ വികാരങ്ങൾ പെട്ടെന...
14/10/2025

മൂഡ് സ്വിങ്ങ് ഒരു വൈകാരിക ചാഞ്ചാട്ടമാണ് .അതിൽ വിഷാദം വരാം. കോപം വരാം. സന്തോഷവും വരാം.
'മൂഡ് ഓഫ് 'നിഷേധ വികാരങ്ങൾ പെട്ടെന്ന് കയറിപ്പിടിക്കുമ്പോഴാണ് സംഭവിക്കുന്നത്.ഊഞ്ഞാലാട്ടം പോലെ ഇടക്കൊക്കെ സംഭവിക്കാം. എന്നാൽ സ്ഥിരമാവുകയോ സ്ഥായിയാവുകയോ ചെയ്താൽ മൂഡ് ഡിസോഡർ പരിഗണിക്കണം. ചില വ്യക്തിത്വ വൈകല്യങ്ങളിലും ഇത് കാണാം.
മൂഡ് സ്വിങ്ങ് സ്ത്രീകളുടെ മാത്രം കുത്തകയല്ല. ആണുങ്ങൾക്കും ഉണ്ടാകുന്നുണ്ട്.
(ഡോ. സി. ജെ .ജോൺ )

സ്ത്രീകളിൽ മാത്രം കണ്ടുവരുന്ന ഒന്നാണോ മൂഡ് സ്വിങ്‌സ്? മാനസികാരോഗ്യ വിദഗ്ദ്ധനായ ഡോ. സി.ജെ.ജോൺ ഈ വിഷയത്തിലെ നിർണ.....

കായ്ച്ചിട്ടില്ലാത്ത ഒരു ടീനേജ് തെങ്ങിന്റെ മുമ്പിൽ ചമയങ്ങളോ, മുടി കറപ്പിക്കലോ ഇല്ലാതെ തികഞ്ഞ തന്ത വൈബോടെയോ, അമ്മാവൻ സിൻഡ്...
14/10/2025

കായ്ച്ചിട്ടില്ലാത്ത ഒരു ടീനേജ് തെങ്ങിന്റെ മുമ്പിൽ ചമയങ്ങളോ, മുടി കറപ്പിക്കലോ ഇല്ലാതെ തികഞ്ഞ തന്ത വൈബോടെയോ, അമ്മാവൻ സിൻഡ്രോമോടെയോ ഒരു പോസ്. ഈ തന്തയോ അമ്മാവനോ വളമിട്ട് തന്നിട്ടല്ലേ തല ഉയർത്തി നിൽക്കുന്നതെന്ന് സ്നേഹത്തോടെ ചോദിച്ചാൽ തെങ്ങ് നന്ദിയോടെ തലയാട്ടും. ഇന്ത്യൻ സാഹചര്യ വളർത്തലുകളിൽ വളം കൃത്യമായി സ്വീകരിക്കുകയും, ആശ്രയിച്ചു നിൽക്കുകയും ചെയ്യുന്ന പല മക്കളും ഇത് കേട്ടാൽ രോഷം കൊള്ളും. ചിലപ്പോൾ തല്ലാൻ വരും. അത് കൊണ്ട് ചില ഇളമുറക്കാരോട് ഈ സ്റ്റൈലിൽ സംസാരം വേണ്ടാ. തെങ്ങിനോടാവാം. വേണമെങ്കിൽ നട്ട് നനച്ചു വളർത്തിയ വാഴയോടും പറയാം.
(ഡോ. സി . ജെ ജോൺ)

Address

Asoka Road
Kochi
682017

Website

Alerts

Be the first to know and let us send you an email when Drcjjohn Chennakkattu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Drcjjohn Chennakkattu:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram