Devadaru

Devadaru Skincare should be simple & effective ✨
👩‍⚕️ Doctor-led guidance | Results, not hype .herbs

ഈ പോസ്റ്റ് വായിച്ച ശേഷം നിങ്ങൾക്ക് വിക്കിപീഡിയയെ വിശ്വസിക്കാൻ തോന്നുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കമന്റ് ചെയ്യൂ.വിക...
16/12/2025

ഈ പോസ്റ്റ് വായിച്ച ശേഷം നിങ്ങൾക്ക് വിക്കിപീഡിയയെ വിശ്വസിക്കാൻ തോന്നുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കമന്റ് ചെയ്യൂ.

വിക്കിപീഡിയയും ആയുർവേദവും: 'കപടശാസ്ത്രം' എന്ന നുണയും, ആയുർവേദത്തെ തകർക്കാൻ നടക്കുന്ന 'ഡിജിറ്റൽ ഗൂഢാലോചന'യുടെ ഉള്ളറകളും!

'Ayurveda' എന്ന് സേർച്ച് ചെയ്താൽ വിക്കിപീഡിയ പേജിലെ ആദ്യ വരികളിൽ ഒന്ന് "Ayurveda is a pseudoscience" (ആയുർവേദം ഒരു കപടശാസ്ത്രമാണ്) എന്നായിരിക്കും.
"വിക്കിപീഡിയ പറഞ്ഞാൽ അത് സത്യം" എന്നാണ് ഭൂരിഭാഗം പേരുടെയും വിശ്വാസം. എന്നാൽ ഇത് ആയുർവേദത്തിന്റെ മാത്രം പ്രശ്നമല്ല. വിക്കിപീഡിയയുടെ വിശ്വാസ്യതയെക്കുറിച്ച് അതിന്റെ സ്ഥാപകൻ തന്നെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്.

വിക്കിപീഡിയയുടെ സഹസ്ഥാപകനായ ലാറി സാങ്കർ (Larry Sanger), താൻ ഉണ്ടാക്കിയ വെബ്സൈറ്റിനെക്കുറിച്ച് പിന്നീട് പറഞ്ഞത്

"Wikipedia is not neutral anymore. It has become propaganda."

(വിക്കിപീഡിയക്ക് ഇപ്പോൾ നിഷ്പക്ഷതയില്ല. അതൊരു Propaganda Tool ആയി മാറി).

അദ്ദേഹം പറഞ്ഞത്, വിക്കിപീഡിയ ഇപ്പോൾ "ഇടതുപക്ഷ-ലിബറൽ" രാഷ്ട്രീയ അജണ്ടകളുടെയും, പാശ്ചാത്യ കോർപ്പറേറ്റ് താല്പര്യങ്ങളുടെയും അടിമയാണെന്നാണ്. ആയുർവേദം മാത്രമല്ല, രാഷ്ട്രീയത്തിലും ചരിത്രത്തിലും വരെ അവർക്ക് താല്പര്യമുള്ള "വേർഷൻ" മാത്രമേ അവർ നിലനിർത്തൂ. (Source: Larry Sanger’s Blog & Interview with UnHerd, 2021).

"സിൾവർ ലോക്ക്" എന്ന ഇരുമ്പ് മറ!!

വിക്കിപീഡിയ "ആർക്കും എഡിറ്റ് ചെയ്യാം" എന്ന് പറയുമ്പോഴും, ആയുർവേദ പേജിൽ നിങ്ങൾ പോയി നോക്കിയാൽ വലതുവശത്ത് മുകളിലായി ഒരു ചെറിയ 'വെള്ളി നിറത്തിലുള്ള പൂട്ട്' (Silver Lock Icon) കാണാം. ഇതിനെ 'Semi-Protection' എന്നാണ് അവർ വിളിക്കുന്നത്.
ഇതുകൊണ്ട് അവർ ഉദ്ദേശിക്കുന്നത്, നിങ്ങൾ ഒരു ആയുർവേദ ഡോക്ടറോ ഗവേഷകനോ ആണെങ്കിൽ പോലും, വിക്കിപീഡിയയിൽ പുതിയൊരു അക്കൗണ്ട് തുടങ്ങി ആയുർവേദ പേജിലെ തെറ്റുകൾ തിരുത്താൻ ശ്രമിച്ചാൽ നടക്കില്ല. കാരണം ആ പേജ് 'ലോക്ക്' ആണ്.
ഈ പേജ് എഡിറ്റ് ചെയ്യാൻ അനുവാദമുള്ളത് വിക്കിപീഡിയയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന, അവരുടെ "വിശ്വാസവലയത്തിൽ" ഉള്ള എഡിറ്റർമാർക്ക് മാത്രമാണ്.
അതായത്, ആയുർവേദത്തെ എതിർക്കുന്ന GSoW പോലുള്ള ഗ്രൂപ്പുകൾക്ക് ഈ പേജിൽ എന്ത് വേണമെങ്കിലും എഴുതാം. എന്നാൽ സത്യം അറിയാവുന്നവർക്ക് അത് തിരുത്താൻ അനുവാദമില്ല.

ഫലം: വിമർശകർക്ക് മാത്രം സംസാരിക്കാൻ അവസരം നൽകുന്ന, അനുകൂലിക്കുന്നവരെ പുറത്തുനിർത്തുന്ന ഒരു "Gated Community" ആയി വിക്കിപീഡിയ മാറിയിരിക്കുന്നു.
ഈ 'സിൾവർ ലോക്ക്' ആണ് ആയുർവേദത്തിന്റെ വായ മൂടിക്കെട്ടുന്ന ആദ്യത്തെ ആയുധം.

ആയുർവേദത്തെയും മറ്റ് ഭാരതീയ ചികിത്സാ രീതികളെയും തകർക്കാൻ വിക്കിപീഡിയയിൽ പ്രവർത്തിക്കുന്നത് GSoW (Guerrilla Skepticism on Wikipedia) എന്നൊരു സീക്രട്ട് ഗ്രൂപ്പാണ്.

ഇവർക്ക് ശാസ്ത്രവുമായോ ചികിത്സയുമായോ യാതൊരു ബന്ധവുമില്ല. ഇവർ ഒരേസമയം ഒരു പേജിലേക്ക് ഇരച്ചുകയറുകയും, ആയുർവേദത്തിന് അനുകൂലമായ പഠനങ്ങൾ നീക്കം ചെയ്യുകയും, പകരം "തട്ടിപ്പ്", "അശാസ്ത്രീയം" തുടങ്ങിയ വാക്കുകൾ കുത്തിനിറയ്ക്കുകയും ചെയ്യും.

സൂസൻ ഗെർബിക് (Susan Gerbic) എന്ന വ്യക്തിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഈ സംഘം, വിക്കിപീഡിയ എഡിറ്റിംഗിനെ തങ്ങളുടെ ആശയപ്രചരണത്തിനുള്ള ആയുധമായി ഉപയോഗിക്കുന്നു എന്ന് പരസ്യമായി സമ്മതിച്ചിട്ടുണ്ട്.

ഇവർ ആയുർവേദത്തെ വെട്ടാൻ ഉപയോഗിക്കുന്ന പ്രധാന ആയുധം വിക്കിപീഡിയയുടെ 'Secondary Source Rule' ആണ്. അതായത്, ആയുർവേദ മരുന്ന് ഫലപ്രദമാണെന്ന് തെളിയിക്കുന്ന, ഡോക്ടർമാർ നടത്തിയ 100 ശാസ്ത്രീയ പഠനങ്ങൾ (Research Papers) നിങ്ങൾ നൽകിയാലും വിക്കിപീഡിയ അത് സ്വീകരിക്കില്ല! കാരണം അത് "Primary Source" ആണത്രേ.
പകരം അവർക്ക് വേണ്ടത് എന്താണ്?
ഈ പഠനത്തെക്കുറിച്ച് ഏതെങ്കിലും വിദേശ മാഗസിനിലോ പത്രത്തിലോ വന്ന റിപ്പോർട്ടാണ്.

ചുരുക്കത്തിൽ: "ശാസ്ത്രജ്ഞൻ പറയുന്നത് വിശ്വസിക്കില്ല, പക്ഷെ പത്രക്കാരൻ പറയുന്നത് വിശ്വസിക്കും." ഈ വിചിത്ര നിയമം ഉപയോഗിച്ചാണ് അവർ ആയുർവേദത്തിന്റെ തെളിവുകളെ തടഞ്ഞുനിർത്തുന്നത്.

എക്കോ ചേംബർ' എന്ന ഡിജിറ്റൽ ചതി!!

എന്തുകൊണ്ടാണ് വിക്കിപീഡിയയിൽ "ആയുർവേദം മോശമാണ്" എന്ന് എഴുതിച്ചേർക്കാൻ ഇവർ ഇത്ര കഷ്ടപ്പെടുന്നത്?

ഗൂഗിളിന്റെ 'Knowledge Graph', ആമസോൺ അലക്സ, സിറി, കൂടാതെ ChatGPT, ജെമിനി ഉൾപ്പെടെയുള്ള AI മോഡലുകൾ വിവരങ്ങൾ എടുക്കാനുള്ള പ്രാഥമിക സ്രോതസ്സായി ഉപയോഗിക്കുന്നത് വിക്കിപീഡിയയെയാണ്.
വിക്കിപീഡിയയിൽ ആയുർവേദം 'Pseudoscience' ആണെന്ന് എഴുതിയാൽ, ഗൂഗിളിൽ ആര് തിരഞ്ഞാലും ആദ്യം കാണുന്നത് ഇതേ വരിയായിരിക്കും. അങ്ങനെ ലോകം മുഴുവൻ "ആയുർവേദം തട്ടിപ്പാണ്" എന്ന് വിശ്വസിപ്പിക്കാൻ അവർക്ക് എളുപ്പം സാധിക്കുന്നു. ഇതിനെ 'Circular Reporting' എന്ന് വിളിക്കുന്നു.

വാർത്താ ഏജൻസിയായ ANI, വിക്കിപീഡിയക്കെതിരെ നൽകിയ അപകീർത്തി കേസിൽ (2024), ഡൽഹി ഹൈക്കോടതി വിക്കിപീഡിയയെ രൂക്ഷമായി വിമർശിച്ചു. വിക്കിപീഡിയയിലെ എഡിറ്റർമാരുടെ വിവരങ്ങൾ കൈമാറാൻ വിസമ്മതിച്ചപ്പോൾ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് വിക്കിപീഡിയയോട് പറഞ്ഞത് ഇതാണ്:

"If you don't like India, please don't work in India. We will block Wikipedia here."

(ഇന്ത്യയിലെ നിയമങ്ങൾ അനുസരിക്കാൻ വയ്യെങ്കിൽ വിക്കിപീഡിയ ഇവിടെ പ്രവർത്തിക്കേണ്ട. ഞങ്ങളിത് ബ്ലോക്ക് ചെയ്യും).

വിക്കിപീഡിയയിലെ എഴുത്തുകൾക്ക് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടാകാം എന്ന് കോടതിക്ക് പോലും ബോധ്യപ്പെട്ട സംഭവമാണിത്. (സോഴ്സ്: ANI Media Pvt Ltd vs Wikimedia Foundation, Delhi High Court, 2024).

വിക്കിപീഡിയ എഡിറ്റർമാർക്ക് ഫാർമ കമ്പനികളുമായുള്ള ബന്ധം പലതവണ പുറത്തുവന്നിട്ടുണ്ട്.

ആസ്ട്രോടർഫിംഗ് (Astroturfing by Pharma PR)

വമ്പൻ ഫാർമ കമ്പനികൾ സ്വന്തം പേരിൽ എഡിറ്റ് ചെയ്യില്ല. പകരം അവർ പി.ആർ ഏജൻസികളെ ഏൽപ്പിക്കും. ഈ ഏജൻസികൾ വ്യാജ അക്കൗണ്ടുകൾ വഴി, ആയുർവേദം പോലുള്ള ബദൽ ചികിത്സകളെ മോശമായി ചിത്രീകരിക്കുകയും, സിന്തറ്റിക് മരുന്നുകളെ പുകഴ്ത്തുകയും ചെയ്യും. ഈ പരിപാടിയെ 'Astroturfing' എന്നാണ് വിളിക്കുന്നത്. ഇതൊരു ആരോപണമല്ല, വിക്കിപീഡിയ തന്നെ സമ്മതിച്ച വലിയൊരു തട്ടിപ്പാണ്. വമ്പൻ കോർപ്പറേറ്റുകൾക്ക് വേണ്ടി പി.ആർ ഏജൻസികൾ വിക്കിപീഡിയയിൽ നുഴഞ്ഞുകയറി നടത്തുന്ന കള്ളക്കളികളെയാണ് 'Astroturfing' എന്ന് വിളിക്കുന്നത്.

ഇതിന് തെളിവുണ്ടോ? ഉണ്ട്!

തെളിവ് 1: ഓപ്പറേഷൻ ഓറഞ്ച് മൂഡി (Operation Orangemoody, 2015):
2015-ൽ വിക്കിപീഡിയ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. 381-ലധികം വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് ഒരു സംഘം ആളുകൾ പണം വാങ്ങി വിക്കിപീഡിയ എഡിറ്റ് ചെയ്യുന്നു എന്ന് കണ്ടെത്തി. ഇതിൽ പലതും ബിസിനസ് താല്പര്യങ്ങൾക്ക് വേണ്ടി പേജുകൾ നിർമ്മിക്കാനും, എതിരാളികളുടെ പേജുകൾ നശിപ്പിക്കാനും ഉപയോഗിച്ചവയായിരുന്നു. ഇവരെ വിക്കിപീഡിയയ്ക്ക് തന്നെ നിരോധിക്കേണ്ടി വന്നു. (Source: Operation Orangemoody Investigation Report, Wikipedia Signpost).

തെളിവ് 2: Wiki-PR Scandal, 2013:
അമേരിക്കയിലെ 'Wiki-PR' എന്ന ഏജൻസി വമ്പൻ കമ്പനികൾക്ക് വേണ്ടി 300-ലധികം വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി വിക്കിപീഡിയ നിയന്ത്രിച്ചിരുന്നു എന്ന് തെളിഞ്ഞു. ഇവർക്ക് ഫാർമസ്യൂട്ടിക്കൽ, ഐടി തുടങ്ങിയ മേഖലകളിലെ കമ്പനികളുമായി കരാർ ഉണ്ടായിരുന്നു.
ഈ ഏജൻസികൾക്ക് പണം നൽകുന്നവർക്ക് എപ്പോഴാണോ ആയുർവേദം ഭീഷണിയാകുന്നത്, അപ്പോൾ ഇവർ ആയുർവേദ പേജുകളിൽ "Pseudoscience" എന്നും "Quackery" എന്നും എഴുതിച്ചേർക്കുന്നു. ഇതിനായി ഇവർ ഉപയോഗിക്കുന്നത് വിക്കിപീഡിയയുടെ 'Secondary Source Rule’ പോലുള്ള സങ്കീർണ്ണമായ നിയമങ്ങളെയാണ്.

വിക്കിപീഡിയയുടെ അജണ്ട ആയുർവേദത്തിൽ മാത്രം ഒതുങ്ങുന്നില്ല. ഭാരതീയമായ എന്തിനെയും മോശമായി ചിത്രീകരിക്കുക എന്നത് ഇവരുടെ സ്ഥിരം പരിപാടിയാണ്.

2020-ലെ ഡൽഹി കലാപത്തെക്കുറിച്ചുള്ള വിക്കിപീഡിയ പേജ് പരിശോധിച്ചാൽ, അതിൽ ഏകപക്ഷീയമായ റിപ്പോർട്ടുകൾ കുത്തിനിറച്ചിരിക്കുന്നത് കാണാം. ഇന്ത്യയെ രാജ്യാന്തര തലത്തിൽ മോശമായി ചിത്രീകരിക്കുന്ന മാധ്യമ റിപ്പോർട്ടുകൾ മാത്രമാണ് അവർ ‘References’ ആയി സ്വീകരിച്ചത്. മറുപക്ഷത്തുള്ള തെളിവുകളെ അവർ സൗകര്യപൂർവ്വം ഒഴിവാക്കി. വിക്കിപീഡിയ ഒരു 'വിവര ശേഖരണ' പ്ലാറ്റ്‌ഫോം എന്നതിലുപരി, ഒരു 'പൊളിറ്റിക്കൽ ടൂൾ' ആയി പ്രവർത്തിക്കുന്നു എന്നതിന് ഇതിലും വലിയ തെളിവ് വേണ്ട.

വിക്കിപീഡിയയെ 'ഹൈജാക്ക്' ചെയ്ത ചരിത്രം!

വിക്കിപീഡിയയിൽ ഒരു നുണ എങ്ങനെ സത്യമായി മാറുന്നു എന്നതിന് വിക്കിപീഡിയ തന്നെ സമ്മതിച്ച ഉദാഹരണങ്ങൾ നോക്കൂ.

1. The Croatian Hijack

ഏകദേശം 10 വർഷത്തോളം, ക്രോയേഷ്യൻ ഭാഷയിലെ വിക്കിപീഡിയ നിയന്ത്രിച്ചിരുന്നത് ഒരു തീവ്ര വലതുപക്ഷ (Far-right) ഗ്രൂപ്പായിരുന്നു.
ഇവർ രണ്ടാം ലോകമഹായുദ്ധത്തിലെ കുറ്റകൃത്യങ്ങളെ വെള്ള പൂശുകയും, ചരിത്ര സത്യങ്ങളെ വളച്ചൊടിക്കുകയും ചെയ്തു. ഹിറ്റ്‌ലറുടെ കോൺസെൻട്രേഷൻ ക്യാമ്പുകളെ "പാർക്കുകൾ" എന്നാണ് അവർ വിക്കിപീഡിയയിൽ വിശേഷിപ്പിച്ചത്!
ഇതിനെതിരെ ആയിരക്കണക്കിന് പരാതികൾ പോയിട്ടും, 10 വർഷത്തോളം വിക്കിപീഡിയ ഇതിനെതിരെ നടപടി എടുത്തില്ല. ഒടുവിൽ 2021-ൽ വിക്കിമീഡിയ ഫൗണ്ടേഷൻ തന്നെ ഔദ്യോഗികമായി സമ്മതിച്ചു: "ഞങ്ങളുടെ പ്ലാറ്റ്‌ഫോം ഒരു സംഘം ആളുകൾ ഹൈജാക്ക് ചെയ്തു, അവിടെ എഴുതിയിരുന്നതെല്ലാം നുണയായിരുന്നു." (Source: Wikimedia Foundation Disinformation Report, 2021).
ഒരു പ്രത്യേക അജണ്ടയുള്ള ഗ്രൂപ്പിന് വിക്കിപീഡിയയെ എങ്ങനെ ഹൈജാക്ക് ചെയ്യാം എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്.

2. The Essjay Scandal

വിക്കിപീഡിയയിലെ ഏറ്റവും ഉന്നതനായ, അഡ്മിൻ പവറുള്ള എഡിറ്റർമാരിൽ ഒരാളായിരുന്നു 'Essjay'. അദ്ദേഹം അവകാശപ്പെട്ടിരുന്നത് താൻ ഒരു സർവ്വകലാശാലയിലെ 'ടെൻ യുവേർഡ് പ്രൊഫസർ' ആണെന്നും, തനിക്ക് പി.എച്ച്.ഡി ഉണ്ടെന്നുമാണ്. ഈ "യോഗ്യത" വെച്ച് അദ്ദേഹം ഒട്ടേറെ പേജുകളിൽ വിധി പറയുകയും, എതിർത്തവരെ ബാൻ ചെയ്യുകയും ചെയ്തു.
ഒടുവിൽ ഒരു അന്വേഷണത്തിൽ തെളിഞ്ഞു, ഇയാൾ പ്രൊഫസർ അല്ല, മറിച്ച് 24 വയസ്സുള്ള, കോളേജ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച ഒരാളാണെന്ന്! വിക്കിപീഡിയ പോലും ഈ തട്ടിപ്പ് തിരിച്ചറിഞ്ഞില്ല. (Source: The New Yorker / Wikipedia Essjay Controversy).
ഇന്ന് ആയുർവേദ പേജുകളിൽ ഇരുന്ന് "ഇത് ശാസ്ത്രീയമല്ല" എന്ന് വിധി എഴുതുന്നതും ഇതുപോലെയുള്ള, വൈദ്യശാസ്ത്രവുമായി ഒരു ബന്ധവുമില്ലാത്ത "വ്യാജ പ്രൊഫസർമാർ" ആകാം. ഇവരെയാണോ നമ്മൾ വിശ്വസിക്കേണ്ടത്?

വിക്കിപീഡിയക്ക് സത്യം അറിയുന്നതിനേക്കാൾ താല്പര്യം, അവരുടെ അജണ്ടകൾ നടപ്പിലാക്കാനാണ് എന്നതിന് ഇതിലും വലിയ തെളിവില്ല,
2020-ൽ കോവിഡ് പടർന്നുപിടിച്ചപ്പോൾ, വൈറസ് വുഹാനിലെ ലാബിൽ നിന്ന് അബദ്ധത്തിൽ പുറത്തു ചാടിയതാകാം (Lab Leak Theory) എന്ന് ചില ശാസ്ത്രജ്ഞർ സംശയം പ്രകടിപ്പിച്ചു. ഇത് ശാസ്ത്രീയമായി നിലനിൽക്കുന്ന ഒരു സാധ്യതയായിരുന്നു. എന്നാൽ വിക്കിപീഡിയ എഡിറ്റർമാർ ഉടൻ തന്നെ ഈ സാധ്യതയെ "Conspiracy Theory” എന്ന് മുദ്രകുത്തി! ലാബ് ലീക്കിനെ അനുകൂലിക്കുന്ന പഠനങ്ങളെയും റിപ്പോർട്ടുകളെയും അവർ വിലക്കി. "വൈറസ് പ്രകൃതിയിൽ നിന്ന് വന്നതാണ്" എന്നത് മാത്രമാണ് ഏക സത്യം എന്ന് അവർ വിധിയെഴുതി.

2023-ൽ, അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ എഫ്.ബി.ഐ (FBI)-യും, എനർജി ഡിപ്പാർട്ട്മെന്റും ഔദ്യോഗികമായി പറഞ്ഞു: "കൊറോണ വൈറസ് ലാബിൽ നിന്ന് ലീക്ക് ആയതാകാൻ സാധ്യതയുണ്ട്."

ശാസ്ത്രീയമായി സാധ്യതയുള്ള ഒരു കാര്യത്തെ "നുണ" എന്ന് വിളിച്ച് 2 വർഷം ലോകത്തെ തെറ്റിദ്ധരിപ്പിച്ച ഇവരാണോ, ആയിരക്കണക്കിന് വർഷത്തെ പാരമ്പര്യമുള്ള ആയുർവേദത്തിന്റെ ആധികാരികത അളക്കുന്നത്?

ഇതൊരു പ്രത്യയശാസ്ത്ര യുദ്ധം മാത്രമല്ല, വിപണി പിടിച്ചടക്കാനുള്ള കോർപ്പറേറ്റ് തന്ത്രം കൂടിയാണ്. ആയുർവേദം തകർന്നാൽ മാത്രമേ അവരുടെ വിപണി വളരുകയുള്ളൂ.
ഡിജിറ്റൽ ലോകത്തെ നുണകളെ തിരിച്ചറിയുക. ആയുർവേദം നിലനിൽക്കുന്നത് വിക്കിപീഡിയയിലെ എഡിറ്റർമാരുടെ കാരുണ്യത്തിലല്ല. അത് നിലനിൽക്കുന്നത് ലോകാരോഗ്യ സംഘടനയുടെ (WHO) അംഗീകാരത്തിലും, മരുന്നുകൾ ഫലം കാണുമ്പോൾ രോഗിയുടെ മുഖത്തുണ്ടാകുന്ന പുഞ്ചിരിയിലുമാണ്.

സോഷ്യൽ മീഡിയ തുറന്നാൽ ഇന്ന് ഏറ്റവും വലിയ യുദ്ധം "ആയുർവേദം v/s അലോപ്പതി" ആണ്."ആയുർവേദക്കാർക്ക് മോഡേൺ മെഡിസിൻ കണ്ടുകൂടാ," ...
15/12/2025

സോഷ്യൽ മീഡിയ തുറന്നാൽ ഇന്ന് ഏറ്റവും വലിയ യുദ്ധം "ആയുർവേദം v/s അലോപ്പതി" ആണ്.

"ആയുർവേദക്കാർക്ക് മോഡേൺ മെഡിസിൻ കണ്ടുകൂടാ," "അവർ വാക്സിൻ എടുക്കാൻ സമ്മതിക്കില്ല," "അവർ സർജറിയെ എതിർക്കുന്നു..." ഇങ്ങനെ നീളുന്നു ആരോപണങ്ങൾ. ശരിക്കും ഈ രണ്ട് ശാസ്ത്രങ്ങളും തമ്മിൽ ശത്രുതയുണ്ടോ? അതോ നമ്മളെ തമ്മിലടിപ്പിച്ച് ലാഭം കൊയ്യുന്ന ചില "വൻശക്തികൾ" ഇതിന് പിന്നിലുണ്ടോ? തെളിവുകൾ നിരത്തി നമുക്ക് പരിശോധിക്കാം. അതിനു മുൻപ് നമ്മൾ അറിഞ്ഞിരിക്കേണ്ട ഒന്നാണ് ഇന്റഗ്രേറ്റഡ് മെഡിസിൻ (Integrated Medicine)

എന്താണ് ഇന്റഗ്രേറ്റഡ് മെഡിസിൻ?

ലളിതമായി പറഞ്ഞാൽ, "രോഗിയു‌ടെ ജീവനാണ് വലുത്, ചികിത്സാ പദ്ധതിയല്ല" എന്ന തീരുമാനമാണത്.അടിയന്തിര ഘട്ടങ്ങളിലും, രോഗനിർണ്ണയത്തിനും ആധുനിക വൈദ്യശാസ്ത്രത്തിന്റെ സാങ്കേതികവിദ്യ ഉപയോഗിക്കുക. എന്നാൽ രോഗം വേരോടെ മാറ്റാനും, ജീവിതശൈലീ രോഗങ്ങൾക്കും പാർശ്വഫലങ്ങളില്ലാത്ത ആയുർവേദം ഉപയോഗിക്കുക.

ഇന്ത്യൻ ഗവൺമെന്റ് ഇപ്പോൾ വിഭാവനം ചെയ്യുന്ന "One Nation, One Health System" എന്ന ആശയവും ഇതുതന്നെയാണ്.

ആരാണ് ഇതിനെ ഭയക്കുന്നത്? (The Pharma Mafia & Lobbies)

ഇന്റഗ്രേറ്റഡ് മെഡിസിൻ വന്നാൽ, രോഗിക്ക് പെട്ടെന്ന് അസുഖം മാറും. പക്ഷെ അത് ചിലർക്ക് വലിയ നഷ്ടമുണ്ടാക്കും. രോഗം മാറ്റലല്ല, 'രോഗിയെ നിലനിർത്തലാണ്' ലാഭം (The Business of Sickness).

ഇതൊരു Conspiracy Theory അല്ല, മറിച്ച് തെളിവുകളുള്ള കോർപ്പറേറ്റ് തന്ത്രമാണ്.

ദ ഗോൾഡ്മാൻ സാക്സ് റിപ്പോർട്ട് (The Goldman Sachs Report, 2018):

ലോകത്തെ സാമ്പത്തിക ഭീമന്മാരായ 'ഗോൾഡ്മാൻ സാക്സ്' ബയോടെക് കമ്പനികൾക്ക് വേണ്ടി തയ്യാറാക്കിയ "The Genome Revolution" എന്ന റിപ്പോർട്ടിൽ ചോദിച്ച കുപ്രസിദ്ധമായ ഒരു ചോദ്യമുണ്ട്:

"Is curing patients a sustainable business model?"
(രോഗികളെ പൂർണ്ണമായി ഭേദമാക്കുന്നത് നിലനിൽപ്പുള്ള ഒരു ബിസിനസ് മോഡൽ ആണോ?)

അവരുടെ കണ്ടെത്തൽ ഞെട്ടിക്കുന്നതായിരുന്നു: "ഒറ്റത്തവണ ചികിത്സയിലൂടെ രോഗം ഭേദമാക്കുന്നത് മരുന്ന് കമ്പനികളുടെ ലാഭത്തെ ബാധിക്കും." ഉദാഹരണത്തിന്, ഹെപ്പറ്റൈറ്റിസ് സി-ക്ക് ഫലപ്രദമായ മരുന്ന് കണ്ടുപിടിച്ചപ്പോൾ ഗിലെയാദ് സയൻസസ് (Gilead Sciences) എന്ന കമ്പനിയുടെ മരുന്ന് വിൽപ്പന കുത്തനെ കുറഞ്ഞു. കാരണം രോഗികൾ സുഖപ്പെട്ടു പോയി!

ആയുർവേദം വെല്ലുവിളിക്കുന്നത് ആരെ?

പ്രമേഹം, കൊളസ്ട്രോൾ, ബി.പി തുടങ്ങിയ രോഗങ്ങൾ മരുന്ന് കമ്പനികൾക്ക് "ലൈഫ് ലോങ്ങ് സബ്സ്ക്രിപ്ഷൻ" പോലെയാണ്. ഒരു രോഗി 40 വർഷം ഗുളിക കഴിച്ചാൽ അത് കമ്പനിക്ക് കോടികളുടെ വരുമാനമാണ്.
എന്നാൽ ആയുർവേദം പറയുന്നത് ജീവിതശൈലി മാറ്റാനാണ്. പഞ്ചകർമ്മ പോലുള്ള ചികിത്സകളിലൂടെയും, ദിനചര്യകളിലൂടെയും മരുന്നില്ലാതെ ജീവിക്കാൻ ആയുർവേദം പഠിപ്പിക്കുമ്പോൾ, ഫാർമ കമ്പനികൾക്ക് നഷ്ടമാകുന്നത് അവരുടെ 'സ്ഥിരം വരിക്കാരെ'യാണ്.
അതുകൊണ്ട്, ആയുർവേദത്തെ "തട്ടിപ്പ്" എന്ന് വിളിച്ച് ജനങ്ങളെ അതിൽ നിന്ന് അകറ്റി നിർത്തേണ്ടത് ആയുർവേദത്തിന്റെ കുഴപ്പം കൊണ്ടല്ല, മറിച്ച് മരുന്ന് ലോബികളുടെ "ബിസിനസ് ആവശ്യമാണ്".

ചരിത്രപരമായ തെളിവ് (The Flexner Report, 1910):

ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. 1910-ൽ അമേരിക്കയിൽ 'എബ്രഹാം ഫ്ലെക്സ്നർ' (Abraham Flexner) സമർപ്പിച്ച റിപ്പോർട്ട് പ്രകാരമാണ്, പ്രകൃതിദത്ത ചികിത്സാ രീതികളെ (Naturopathy/Holistic Medicine) അവിടെ നിരോധിച്ചതും, സിന്തറ്റിക് മരുന്നുകൾക്ക് കുത്തക നൽകിയതും. ഇതേ മോഡൽ ഇപ്പോഴും ആഗോളതലത്തിൽ തുടരുന്നു.

പ്രകൃതിദത്ത ചികിത്സകളെ തകർക്കുക എന്നത് ഒരു കോർപ്പറേറ്റ് അജണ്ടയാണ്.
ആരാണ് യഥാർത്ഥ ശത്രുക്കൾ?

1. "മിക്സോപ്പതി" നടത്തുന്ന വ്യാജന്മാർ:
ആയുർവേദത്തിന് ഏറ്റവും വലിയ ചീത്തപ്പേരുണ്ടാക്കുന്നത്, ആയുർവേദം പഠിക്കാത്ത, എന്നാൽ 'പാരമ്പര്യ വൈദ്യൻ' എന്ന ബോർഡ് വെച്ച് തട്ടിപ്പ് നടത്തുന്നവരാണ്.

വാതത്തിനും വേദനയ്ക്കും ഉള്ള "മാജിക് ലേഹ്യം" എന്ന പേരിൽ ഇവർ വിൽക്കുന്ന മരുന്നുകളിൽ കൊടിയ വിഷമായ Corticosteroids കലർത്തുന്നു. ഇത് കഴിക്കുമ്പോൾ രോഗിക്ക് പെട്ടെന്ന് ആശ്വാസം കിട്ടും, പക്ഷെ പിന്നീട് കിഡ്നിയും ലിവറും തകരാറിലാകും.
Indian Journal of Pharmacology പ്രസിദ്ധീകരിച്ച പഠനങ്ങളിൽ, വിപണിയിൽ ലഭിക്കുന്ന പല 'പേരില്ലാത്ത' ആയുർവേദ വേദന സംഹാരികളിലും Betamethasone, Dexamethasone തുടങ്ങിയ സ്റ്റീറോയിഡുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

ഇതിനെതിരെ ഏറ്റവും കൂടുതൽ നിയമപോരാട്ടം നടത്തുന്നത് കേരളത്തിലെ ആയുർവേദ ഡോക്ടർമാരുടെ സംഘടനയായ AMAI ആണ്. ഡ്രഗ്സ് കൺട്രോൾ വിഭാഗത്തെക്കൊണ്ട് ഇത്തരം കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിക്കുന്നത് ആയുർവേദ ഡോക്ടർമാർ തന്നെയാണ്.

2. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ (The Paid Critics)
ശാസ്ത്രീയ സത്യം പറയുക എന്നതിലുപരി, ആയുർവേദ ബ്രാൻഡുകളെ തകർത്ത് ലൈക്ക് വാരിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.

(The Himalaya Case Verdict): ആയുർവേദ ഉൽപ്പന്നങ്ങൾ ലിവർ നശിപ്പിക്കുന്നു എന്ന് സോഷ്യൽ മീഡിയയിൽ നിരന്തരം പ്രചരിപ്പിച്ച ഒരു പ്രമുഖ ഇൻഫ്ലുവൻസർക്കെതിരെ Himalaya Wellness Company നൽകിയ കേസിൽ (O.S. No. 5863/2023), ബാംഗ്ലൂർ സിവിൽ കോടതി ചരിത്രപ്രധാനമായ ഒരു വിധി പുറപ്പെടുവിച്ചു.
"അഭിപ്രായ സ്വാതന്ത്ര്യം എന്നത് ഒരു ബ്രാൻഡിനെ അപകീർത്തിപ്പെടുത്താനുള്ള ലൈസൻസ് അല്ല. മതിയായ ശാസ്ത്രീയ തെളിവുകളില്ലാതെ, ഏകപക്ഷീയമായി ആയുർവേദ ഉൽപ്പന്നങ്ങളെ മോശമായി ചിത്രീകരിക്കുന്നത് തടയേണ്ടതാണ്."
ഈ വിധിയിലൂടെ, സോഷ്യൽ മീഡിയയിലെ "വിചാരണകൾക്ക്" (Media Trials) നിയമം പൂട്ടിട്ടു.
അലോപ്പതി മരുന്നുകൾ കഴിച്ചുണ്ടാകുന്ന പാർശ്വഫലങ്ങളെക്കുറിച്ച് (Side effects) ഇവർ മൗനം പാലിക്കുകയും, ആയുർവേദത്തിൽ മാത്രം കുറ്റം കണ്ടുപിടിക്കുകയും ചെയ്യുന്നത് ഇവർക്ക് പിന്നിലെ "സ്പോൺസർഷിപ്പ്" വെളിവാക്കുന്നു.

"ലിവർ തകർക്കുന്ന" ആയുർവേദം? - ഒരു ശാസ്ത്രീയ മറുപടി

"ചിറ്റമൃത് (Giloy) കഴിച്ചാൽ ലിവർ പോകും" എന്നൊരു പഠനം വലിയ വാർത്തയായിരുന്നു. കോവിഡ് കാലത്ത് ജനങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിച്ച ചിലവു കുറഞ്ഞ മരുന്നായിരുന്നു ഇത്.
എന്നാൽ ഇതിന് മറുപടിയുമായി Ministry of AYUSH തന്നെ രംഗത്തെത്തി. പ്രസ്തുത പഠനത്തിൽ രോഗികൾ കഴിച്ചത് യഥാർത്ഥ ചിറ്റമൃത് (Tinospora cordifolia) അല്ലെന്നും, മറിച്ച് വിഷാംശമുള്ള കാട്ടുചിറ്റമൃത് (Tinospora crispa) ആണെന്നും ആയുഷ് മന്ത്രാലയം തെളിവ് സഹിതം വ്യക്തമാക്കി (Source: Ministry of AYUSH Press Release, Feb 2022). ചിലവു കുറഞ്ഞ മരുന്നുകളെ വിപണിയിൽ നിന്ന് മാറ്റാനുള്ള തന്ത്രമായിരുന്നു ആ വാർത്തയ്ക്ക് പിന്നിൽ.

ലോകാരോഗ്യ സംഘടന (WHO) എന്ത് പറയുന്നു?

ഇന്ത്യയിലെ ഫേസ്‌ബുക്ക് പോരാളികൾ പറയുന്നത് വിശ്വസിക്കണോ, അതോ ഐക്യരാഷ്ട്രസഭയെ (UN) വിശ്വസിക്കണോ?
ലോകാരോഗ്യ സംഘടന ഗുജറാത്തിലെ ജാംനഗറിൽ Global Centre for Traditional Medicine (GCTM) ആരംഭിച്ചത് ആയുർവേദത്തെ ലോകത്തിന് മുഴുവൻ മാതൃകയാക്കാൻ വേണ്ടിയാണ്. WHO ഡയറക്ടർ ജനറൽ Dr. Tedros Adhanom തന്നെ പരസ്യമായി ആയുർവേദത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.

മോഡേൺ മെഡിസിൻ കുലപതികൾ ആയുർവേദത്തിന് എതിരാണോ? (The Reality)

ഫേസ്‌ബുക്കിലെ ചില "അൽപജ്ഞാനികൾ" പറയുന്നത് അലോപ്പതി ഡോക്ടർമാർക്ക് ആയുർവേദം പുച്ഛമാണെന്നാണ്. എന്നാൽ ലോകം അംഗീകരിക്കുന്ന വമ്പൻ കോർപ്പറേറ്റ് ആശുപത്രികൾ എന്താണ് ചെയ്യുന്നത്?

അപ്പോളോ ഹോസ്പിറ്റൽസ് (Apollo Hospitals): ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഹെൽത്ത്‌കെയർ ഗ്രൂപ്പായ അപ്പോളോ, 'Apollo AyurVAID' എന്ന പേരിൽ ആയുർവേദ ചികിത്സയ്ക്കായി പ്രത്യേക വിഭാഗം തന്നെ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായി NABH അക്രഡിറ്റേഷൻ ലഭിച്ച ആയുർവേദ ആശുപത്രി ശൃംഖലയാണിത്. ആയുർവേദം തട്ടിപ്പായിരുന്നെങ്കിൽ അപ്പോളോ അത് ഏറ്റെടുക്കുമായിരുന്നോ?

മേദാന്ത (Medanta - The Medicity): പത്മഭൂഷൺ ജേതാവായ ലോകപ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ. നരേഷ് ട്രെഹാൻ (Dr. Naresh Trehan) തന്റെ ആശുപത്രിയിൽ 'ഇന്റഗ്രേറ്റഡ് മെഡിസിൻ' ഡിപ്പാർട്ട്മെന്റ് നടത്തുന്നുണ്ട്. ഹൃദ്രോഗികൾക്ക് ആധുനിക ചികിത്സയ്ക്കൊപ്പം തന്നെ യോഗയും ആയുർവേദവും അവിടെ നൽകുന്നു.

ആസ്റ്റർ മെഡ്‌സിറ്റി & അഹല്യ (Aster & Ahalia): കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റിയിലും, പാലക്കാട്ടെ അഹല്യ ഹെൽത്ത് ഹെറിറ്റേജിലും മോഡേൺ മെഡിസിനൊപ്പം തന്നെ ആയുർവേദത്തിനും തുല്യ പ്രാധാന്യമുണ്ട്. അഹല്യയിൽ കണ്ണുചികിത്സയ്ക്ക് (Ophthalmology) അലോപ്പതിയും ആയുർവേദവും കൈകോർത്താണ് പ്രവർത്തിക്കുന്നത്.

അമൃത ഹോസ്പിറ്റൽ (AIMS) & MVR Cancer Centre: അമൃതയിൽ വിപുലമായ ആയുർവേദ സ്കൂളും ഗവേഷണ കേന്ദ്രവുമുണ്ട്. കോഴിക്കോട്ടെ MVR ക്യാൻസർ സെന്ററിൽ കീമോതെറാപ്പിയുടെ പാർശ്വഫലങ്ങൾ കുറയ്ക്കാൻ ആയുർവേദ മരുന്നുകൾ ഔദ്യോഗികമായി ഉപയോഗിക്കുന്നു.
ഇവരൊന്നും മണ്ടന്മാരല്ല. Result ഉള്ളതുകൊണ്ടാണ് കോടികൾ മുടക്കി ആയുർവേദ വിഭാഗങ്ങൾ നിലനിർത്തുന്നത്.

സത്യം ഇതാണ്: യഥാർത്ഥ ഡോക്ടർമാർ (മോഡേൺ മെഡിസിൻ ആയാലും ആയുർവേദമായാലും) തമ്മിൽ യുദ്ധമില്ല. ഡോ. നരേഷ് ട്രെഹാനെ (Medanta Hospital) പോലുള്ള പ്രഗത്ഭർ അവരുടെ ആശുപത്രികളിൽ ആയുർവേദത്തെ കൂടെക്കൂട്ടുന്നു. യുദ്ധം നടക്കുന്നത് ചികിത്സയല്ല, കച്ചവടം ലക്ഷ്യമിടുന്ന ലോബികൾ സൃഷ്ടിക്കുന്ന തെറ്റിദ്ധാരണകളിലാണ്.

ആയുർവേദവും മെഡേൺ മെഡ്സിനും രണ്ട് വ്യത്യസ്ത ശാസ്ത്രശാഖകളാണ്. രണ്ടിനും അതിന്റേതായ ശക്തിയും പരിമിതികളുമുണ്ട്.
ഒരു ആക്സിഡന്റ് പറ്റിയാലോ, ഹൃദയാഘാതം വന്നാലോ ഉടൻ തന്നെ മോഡേൺ മെഡിസിൻ എമർജൻസി കെയർ ലഭിക്കണമെന്ന് നിർദ്ദേശിക്കുന്നവരാണ് യഥാർത്ഥ ആയുർവേദ ഡോക്ടർമാർ. അവിടെ പച്ചില പിഴിഞ്ഞൊഴിക്കാനല്ല ഞങ്ങൾ പറയുക. ജീവൻ രക്ഷിക്കുക എന്നതാണ് പ്രധാനം. അവിടെ ശാസ്ത്രവാശിക്ക് സ്ഥാനമില്ല.

ആയുർവേദം വാക്സിനുകൾക്ക് എതിരാണോ?

ആയുർവേദക്കാർ വാക്സിനേഷനെ എതിർക്കുന്നു എന്നത് പച്ചക്കള്ളമാണ്.

Official Stand: കോവിഡ് കാലത്ത് Ministry of AYUSH പുറത്തിറക്കിയ 'National Clinical Management Protocol'-ൽ കൃത്യമായി പറയുന്നു: "പ്രതിരോധത്തിന് ആയുർവേദ മരുന്നുകൾ ഉപയോഗിക്കാം, എന്നാൽ ഗുരുതരാവസ്ഥയിൽ അലോപ്പതി ചികിത്സ തന്നെ വേണം."

കേരളത്തിലെ Ayurveda Medical Association of India (AMAI) ഉൾപ്പെടെയുള്ള സംഘടനകൾ ഔദ്യോഗികമായി വാക്സിനേഷൻ ഡ്രൈവുകളെ പിന്തുണച്ചവരാണ്. വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ച ചരിത്രവും ഇവർക്കുണ്ട്.

സോഷ്യൽ മീഡിയയിൽ വാക്സിൻ വിരുദ്ധത പ്രചരിപ്പിക്കുന്നത് ഡോക്ടർമാരല്ല, മറിച്ച് ശാസ്ത്രീയ അറിവില്ലാത്ത ചില "സ്വയം പ്രഖ്യാപിത പ്രകൃതി ചികിത്സകരും" കോൺസ്പിറസി തിയറിക്കാരുമാണ്. ഇവരുടെ ജൽപനങ്ങൾ കേട്ട് ആയുർവേദത്തെ മൊത്തത്തിൽ പ്രതിക്കൂട്ടിൽ നിർത്തരുത്.

രോഗിയുടെ സൗഖ്യമാണ് പ്രധാനം. അതിന് തടസ്സം നിൽക്കുന്ന മാഫിയകളെ തിരിച്ചറിയുക. വ്യാജ പ്രചരണങ്ങളിൽ വീഴാതിരിക്കുക. ആരോഗ്യം, അത് ശാസ്ത്രീയമായിരിക്കട്ടെ.

(തുടരും... അടുത്ത ഭാഗത്തിൽ: ആയുർവേദവും Wikipedia യും )

15/12/2025

കൂട്ടുകാരിക്ക് നീളൻ മുടി നൽകിയ അതേ എണ്ണ നിങ്ങൾക്ക് പണി തന്നോ?

നമ്മുടെ അടുത്ത സുഹൃത്തോ അല്ലെങ്കിൽ Influencers-ഓ നിർദ്ദേശിക്കുന്ന Hair Oil വാങ്ങി ഉപയോഗിച്ചിട്ട് മുടി കൊഴിച്ചിൽ കൂടിയ അനുഭവം നിങ്ങൾക്കുണ്ടോ? It’s not just bad luck, it’s science!
ഓരോരുത്തരുടെയും Scalp-ഉം മുടിയുടെ പ്രകൃതവും വിരലടയാളം പോലെ വ്യത്യസ്തമാണ്. (Everyone’s scalp and hair texture are unique like fingerprints.) ഒരാൾക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന എണ്ണ മറ്റൊരാൾക്ക് ചിലപ്പോൾ ഗുണത്തേക്കാളേറെ ദോഷം ചെയ്തേക്കാം.

Did the same oil that gave your friend long hair, ruin yours?
herbs devadaru



നിങ്ങൾ കഴിക്കുന്നത് ആയുർവേദമോ? അതോ വൃക്ക തകർക്കുന്ന "ക്രോസിനാദി വടകമോ"?  (Part 4)കഴിഞ്ഞ ഭാഗത്തിൽ ലൈസൻസില്ലാത്ത പൊടികളെക്...
14/12/2025

നിങ്ങൾ കഴിക്കുന്നത് ആയുർവേദമോ? അതോ വൃക്ക തകർക്കുന്ന "ക്രോസിനാദി വടകമോ"?
(Part 4)

കഴിഞ്ഞ ഭാഗത്തിൽ ലൈസൻസില്ലാത്ത പൊടികളെക്കുറിച്ച് (FSSAI Scam) നമ്മൾ ചർച്ച ചെയ്തു. ഇന്ന് നമ്മൾ സംസാരിക്കുന്നത് അതിലും ഭയാനകമായ ഒരു വിഷയത്തെക്കുറിച്ചാണ്. "ഒറ്റ ദിവസം കൊണ്ട് സന്ധിവേദന മാറ്റാം," "വാതം പമ്പ കടക്കും" എന്നൊക്കെ പറഞ്ഞ് ലഭിക്കുന്ന അത്ഭുത “മരുന്നുകൾ”.
വർഷങ്ങളായി അലട്ടുന്ന സന്ധിവേദനയും വാതവും ഒരൊറ്റ ലേഹ്യം കൊണ്ട് 24 മണിക്കൂറിനുള്ളിൽ മാറിയാൽ അത്ഭുതം തോന്നുക സ്വാഭാവികമാണ്. എന്നാൽ ആ 'അത്ഭുതത്തിന്' പിന്നിൽ ഒളിഞ്ഞിരിക്കുന്ന വലിയൊരു ചതി നാം തിരിച്ചറിയണം. വിട്ടുമാറാത്ത രോഗങ്ങൾക്ക് പെട്ടെന്നുള്ള രോഗശമനം നൽകാൻ പച്ചമരുന്നുകൾക്ക് പരിധിയുണ്ട്. അവിടെ 'ഇൻസ്റ്റന്റ്' ഫലം ലഭിക്കുന്നുണ്ടെങ്കിൽ, അതിൽ പ്രവർത്തിക്കുന്നത് ആയുർവേദ ഔഷധങ്ങളല്ല, മറിച്ച് മാരകമായ സ്റ്റീറോയിഡുകളാണ് !.

ആയുർവേദത്തിലെ 'കലർപ്പുകൾ'

ദീർഘകാലമായി സന്ധിവേദനയും വാതവുമുള്ള രോഗികളെയാണ് ഇവർ ലക്ഷ്യമിടുന്നത്. യഥാർത്ഥ ആയുർവേദ ചികിത്സയിൽ, രോഗത്തിന്റെ കാരണത്തെയാണ് ചികിത്സിക്കുന്നത്. അതിന് സമയമെടുക്കും.
എന്നാൽ ഈ വ്യാജന്മാർ ചെയ്യുന്നത് ആയുർവേദ ലേഹ്യത്തിലോ ഗുളികയിലോ Dexamethasone, Prednisolone തുടങ്ങിയ അലോപ്പതി സ്റ്റീറോയിഡ് ഗുളികകൾ പൊടിച്ച് ചേർക്കുന്നു. ഫലമോ മരുന്ന് കഴിച്ച് മണിക്കൂറുകൾക്കകം രോഗിക്ക് അത്ഭുതകരമായ ആശ്വാസം ലഭിക്കുന്നു. രോഗി വിചാരിക്കുന്നത് ഇത് ആയുർവേദത്തിന്റെ ഗുണമാണെന്നാണ്.
എന്നാൽ കുറച്ചുകാലം കഴിയുമ്പോൾ രോഗിയുടെ മുഖം നീരുവെച്ച് വീർക്കുന്നു, എല്ലുകൾ പൊടിയുന്നു, പ്രമേഹം കൂടുന്നു, ഒടുവിൽ വൃക്കകൾ തകരാറിലാകുന്നു.

രാജസ്ഥാൻ മോഡൽ തട്ടിപ്പും 'ക്രോസിനാദി' വടകവും:

ആയുർവേദത്തിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന ഏറ്റവും വലിയ പ്രചരണം ഈ റെയ്ഡ് വാർത്തകളെ ചുറ്റിപ്പറ്റിയാണ്. എന്റെ മിക്ക പോസ്റ്റിലും പലരും ഓടിവരുന്നത് പത്രങ്ങളിലെ ഈ വാർത്താ കട്ടിംഗും കൊണ്ടാണ്.
അവരുടെ വാദം ഇതാണ്: "കണ്ടില്ലേ, ആയുർവേദ മരുന്നിന് ഫലം കിട്ടണമെങ്കിൽ അതിൽ ഇംഗ്ലീഷ് മരുന്ന് കലർത്തണം. ഇതെല്ലാം 'ക്രോസിനാദി വടകം' ആണ്."
ശ്രീനിവാസന്റെ സിനിമയിലെ, പാരസെറ്റമോൾ കലക്കി മരുന്നുണ്ടാക്കുന്ന വ്യാജ വൈദ്യന്റെ കോമഡി സീൻ വെച്ചാണ് ഇവർ ഈ ചികിത്സാ ശാസ്ത്രത്തെ പരിഹസിക്കുന്നത്. എന്നാൽ സത്യം എന്താണ്?

എന്താണ് രാജസ്ഥാൻ/ഹരിയാന ലോബി?

ഇതൊരു ചെറിയ തട്ടിപ്പല്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ, പ്രത്യേകിച്ച് രാജസ്ഥാൻ, ഹരിയാന, യു.പി അതിർത്തികൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ അധോലോക സംഘങ്ങളാണിവർ. അടുത്തിടെ ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ റെയ്ഡുകളിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാഴ്ചകളാണ്.
"ആയുർവേദ പെയിൻ കില്ലർ" ഉണ്ടാക്കുന്ന ഈ രഹസ്യ ഫാക്ടറികളിൽ ചാക്കുകണക്കിന് Diclofenac, Aceclofenac തുടങ്ങിയ വേദന സംഹാരികളും, Betamethasone തുടങ്ങിയ മാരകമായ സ്റ്റീറോയിഡുകളുമാണ് കണ്ടെത്തിയത്. ഇവർ ഇത് കുഴമ്പ് രൂപത്തിലാക്കി ചെറിയ ഗുളികകളാക്കുന്നു. എന്നിട്ട് 'വാതസംഹാരി', 'സന്ധിവേദനയ്ക്കുള്ള അത്ഭുത മരുന്ന്' എന്ന പേരിൽ കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് കൊറിയർ ചെയ്യുന്നു.

നിങ്ങൾ പറയുന്ന ആ ''ക്രോസിനാദി വടകം' ' ഉണ്ടാക്കുന്നത് ആയുർവേദ ഡോക്ടർമാരല്ല, മറിച്ച് ക്രിമിനലുകളാണ്. അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് യഥാർത്ഥ ആയുർവേദ ഡോക്ടർമാരാണ്. കാരണം, ഈ കീടങ്ങളാണ് ആയുർവേദത്തിന്റെ പേര് നശിപ്പിക്കുന്നത്.

സ്റ്റീറോയിഡ് ചേർത്ത ഇത്തരം "Fake" മരുന്നുകൾ കഴിച്ചാൽ വേദന ഉടൻ മാറും, പക്ഷെ പിന്നീട് വൃക്ക തകരാറിലാകും. യഥാർത്ഥ ആയുർവേദം കഴിച്ചാൽ വേദന കുറയാൻ സമയമെടുക്കും, കാരണം അത് വേദനയെ മാത്രമല്ല, രോഗത്തിന്റെ കാരണത്തെയാണ് ചികിത്സിക്കുന്നത്.

ഭസ്മങ്ങളും ഘനലോഹങ്ങളും (Heavy Metal Toxicity)

എന്റെ പോസ്റ്റുകൾക്ക് താഴെ സ്ഥിരമായി വരുന്ന മറ്റൊരു കമന്റ് ഇതാണ്: "പ്രേം നസീറും തമിഴ്നാട് മുഖ്യമന്ത്രി എം.ജി.ആറും മരിച്ചത് ഈ ലോഹങ്ങൾ അടങ്ങിയ രസായനങ്ങളും ഭസ്മങ്ങളും കഴിച്ചിട്ടാണ്. അതുകൊണ്ട് ആയുർവേദം അപകടമാണ്."
വർഷങ്ങളായി വാട്സാപ്പിലൂടെയും മറ്റും പ്രചരിക്കുന്ന ഒരു നുണക്കഥയാണിത്. എന്നാൽ ഇതിൽ എത്രത്തോളം സത്യമുണ്ട്?

ആയുർവേദ രാസഔഷധിയിൽ സ്വർണ്ണം, വെള്ളി, രസം (Mercury) തുടങ്ങിയ ലോഹങ്ങൾ അപ്പാടെ മരുന്നിൽ ചേർക്കുകയല്ല ചെയ്യുന്നത്. ഓരോ ലോഹത്തിനും അതിന്റേതായ ശുദ്ധീകരണ രീതികളുണ്ട്. ചില ഭസ്മങ്ങൾ തയ്യാറാക്കാൻ ദിവസങ്ങൾ മതിയാകുമെങ്കിൽ, ചിലത് പൂർണ്ണമാകാൻ മാസങ്ങളോളം നീളുന്ന പ്രക്രിയകൾ ആവശ്യമാണ്. അഗ്നിയിൽ ചുട്ടെടുക്കുന്ന ഈ പ്രക്രിയയിലൂടെ ലോഹത്തിന്റെ കാഠിന്യവും വിഷാംശവും മാറി, അത് മനുഷ്യശരീരത്തിന് ഗുണകരമായ, കോശങ്ങൾക്ക് ആഗിരണം ചെയ്യാൻ കഴിയുന്ന (Bio-compatible) 'ഭസ്മ'മായി മാറുന്നു. കാർബൺ രൂപാന്തരപ്പെട്ട് വജ്രമാകുന്നത് പോലെ, വിഷമുള്ള ലോഹം ജീവൻ രക്ഷിക്കുന്ന ഔഷധമായി മാറുന്ന പ്രക്രിയയാണിത്.

പിന്നെ എവിടെയാണ് പിഴയ്ക്കുന്നത്?

ഇവിടെയും പ്രശ്നം വ്യാജന്മാരാണ്. ദിവസങ്ങളും മാസങ്ങളും നീളുന്ന ഈ ശുദ്ധീകരണ പ്രക്രിയയ്ക്ക് വലിയ ചിലവും അധ്വാനവും ആവശ്യമാണ്. അത് ഒഴിവാക്കാൻ, വ്യാജ വൈദ്യന്മാരും ലൈസൻസില്ലാത്ത നിർമ്മാതാക്കളും അസംസ്കൃത ലോഹപ്പൊടികൾ നേരിട്ട് മരുന്നിൽ കലർത്തുന്നു. ഈ 'റോ മെറ്റൽ' ശരീരത്തിൽ ചെന്നാൽ അത് രക്തത്തിൽ കലരുകയും, വൃക്കകളെയും നാഡീവ്യൂഹത്തെയും നശിപ്പിക്കുകയും ചെയ്യും. ഇത് ആയുർവേദത്തിന്റെ കുഴപ്പമല്ല, അത് തെറ്റായി നിർമ്മിക്കുന്നവരുടെ കുറ്റമാണ്.

പ്രേം നസീറും എം.ജി.ആറും: യാഥാർത്ഥ്യം: പ്രേം നസീറിനെപ്പോലെയുള്ളവർ മരിച്ചത് ആയുർവേദം കഴിച്ചിട്ടാണെന്ന് തെളിയിക്കുന്ന ഒരു മെഡിക്കൽ റിപ്പോർട്ടും ഇന്നേവരെ വന്നിട്ടില്ല. പെപ്റ്റിക് അൾസർ പോലുള്ള അസുഖങ്ങളായിരുന്നു പ്രേം നസീറിനെ അലട്ടിയിരുന്നത്. എം.ജി.ആറിന് വൃക്കരോഗം വന്നത് പ്രമേഹം മൂലമാണ്. ലക്ഷക്കണക്കിന് ആളുകൾ വർഷങ്ങളായി ആയുർവേദ മരുന്നുകൾ കഴിക്കുന്നുണ്ട്. ആയുർവേദമാണ് മരണകാരണമെങ്കിൽ കേരളത്തിൽ ഇന്ന് ജനസംഖ്യ പകുതിയാകുമായിരുന്നു! ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത ഇത്തരം കഥകൾ ഭയമുണ്ടാക്കാൻ മാത്രമേ ഉപകരിക്കൂ.

ചുരുക്കത്തിൽ, കത്തി ഉപയോഗിച്ച് സർജറി ചെയ്താൽ രോഗം മാറും, അതേ കത്തി കൊണ്ട് കുത്തിയാൽ മുറിവേൽക്കും. കുറ്റം കത്തിക്കല്ല, അത് ഉപയോഗിക്കുന്ന കൈകൾക്കാണ്.

എങ്ങനെ തിരിച്ചറിയാം?

നിങ്ങൾ കഴിക്കുന്ന മരുന്നിൽ സ്റ്റീറോയിഡ് ഉണ്ടോ എന്ന് എങ്ങനെ സംശയിക്കാം?
* വർഷങ്ങളായിട്ടുള്ള വേദന, ഒരു 'ഹെർബൽ' മരുന്ന് കഴിച്ച് 24 മണിക്കൂറിനുള്ളിൽ മാറിയാൽ ഉറപ്പിക്കാം, അതിൽ സ്റ്റീറോയിഡ് ഉണ്ട്.
* കുപ്പിയിലോ പാക്കറ്റിലോ Ingredients വിവരങ്ങൾ ഉണ്ടാവില്ല. ചോദിച്ചാൽ "പരമ്പരാഗത രഹസ്യക്കൂട്ട്" (Secret Formula) എന്നാകും മറുപടി.
* പാർശ്വഫലങ്ങൾ: മരുന്ന് കഴിക്കുമ്പോൾ ആശ്വാസം, നിർത്തുമ്പോൾ ഇരട്ടി വേദന. കൂടെ മുഖം വീർക്കൽ, അമിത വണ്ണം എന്നിവ കണ്ടാൽ ഉടൻ മരുന്ന് നിർത്തി ഡോക്ടറെ കാണുക.

നമുക്ക് എന്ത് ചെയ്യാൻ സാധിക്കും?

1. ബ്രാൻഡ് നോക്കുക: സോഷ്യൽ മീഡിയയിൽ ഇന്നലെ മുളച്ച കമ്പനികളെ ഒഴിവാക്കി, പതിറ്റാണ്ടുകളായി പാരമ്പര്യമുള്ള, GMP അംഗീകാരമുള്ള പ്രശസ്തമായ ആയുർവേദ കമ്പനികളുടെ (ഉദാ: കോട്ടയ്ക്കൽ, വൈദ്യരത്നം, ഔഷധി തുടങ്ങിയവ) മരുന്നുകൾ തിരഞ്ഞെടുക്കുക.
2. ഡോക്ടറുടെ കുറിപ്പടി (Prescription): ഡോക്ടറെ കാണാതെ, മെഡിക്കൽ ഷോപ്പിൽ പോയി "വേദനയ്ക്ക് ഒരു മരുന്ന് താ" എന്ന് ചോദിച്ചു വാങ്ങുന്ന ശീലം നിർത്തുക.
3. ലേബൽ വായന: മരുന്നിന്റെ ചേരുവകൾ (Ingredients) രേഖപ്പെടുത്താത്ത, 'സീക്രട്ട് ഫോർമുല' എന്ന് പറയുന്ന പാക്കറ്റുകൾ കൃത്യമായും ഒഴിവാക്കുക.
4. ലൈസൻസ് നമ്പർ പരിശോധിക്കുക:
പാക്കറ്റിൽ "Mfg. Lic. No." (Manufacturing License Number) ഉണ്ടോ എന്ന് ഉറപ്പുവരുത്തുക. ഇത് കൂടാതെ വെറും FSSAI ലോഗോ മാത്രമാണുള്ളതെങ്കിൽ അത് മരുന്നല്ല, ഭക്ഷണമാണ്. മരുന്ന് എന്ന വ്യാജേന അത് വിൽക്കുന്നത് നിയമവിരുദ്ധമാണ്.
5. ലോകത്ത് ഒരു വൈദ്യശാസ്ത്രത്തിനും (അലോപ്പതിയായാലും ആയുർവേദമായാലും) ഒരു രോഗവും 100% മാറ്റാം എന്ന് ഗ്യാരണ്ടി നൽകാൻ കഴിയില്ല. "ഒറ്റ മാസം കൊണ്ട് പ്രമേഹം മാറ്റാം", "മണി ബാക്ക് ഗ്യാരണ്ടി" എന്നൊക്കെ പറഞ്ഞ് വിൽക്കുന്ന ഉൽപ്പന്നങ്ങൾ 100% തട്ടിപ്പായിരിക്കും. ഇത്തരം അമിത വാഗ്ദാനങ്ങളിൽ വീഴാതിരിക്കുക.
6. വിലയിലെ അന്തരം ശ്രദ്ധിക്കുക:
യഥാർത്ഥ ആയുർവേദ മരുന്നുകൾക്ക് ന്യായമായ വിലയേ ഉണ്ടാകൂ. എന്നാൽ സോഷ്യൽ മീഡിയയിൽ കാണുന്ന 'മാജിക്' മരുന്നുകൾക്ക് ₹2000- ₹3000 രൂപയൊക്കെയാണ് ഈടാക്കുന്നത്. അമിത വില നൽകി പാക്കേജുകൾ എടുക്കുന്നതിന് മുൻപ് രണ്ടുവട്ടം ചിന്തിക്കുക.
7. കൊറിയർ/ഓൺലൈൻ ചതികൾ:
ഫേസ്‌ബുക്കിൽ കണ്ട നമ്പറിലേക്ക് വിളിച്ച്, നേരിട്ട് കാണാത്ത വൈദ്യൻ കൊറിയർ വഴി അയച്ചുതരുന്ന മരുന്നുകൾ കഴിക്കാതിരിക്കുക.

ഓർക്കുക, വേദന സംഹാരികളല്ല ആയുർവേദത്തിന്റെ ലക്ഷ്യം, രോഗശമനമാണ്. "രഹസ്യ മരുന്ന്" എന്ന് പറഞ്ഞ് ആരെങ്കിലും എന്തെങ്കിലും തന്നാൽ വാങ്ങിക്കഴിക്കാതിരിക്കുക. അംഗീകൃത ആയുർവേദ ഡോക്ടർമാർ കുറിച്ചുതരുന്ന, ലൈസൻസുള്ള കമ്പനികളുടെ മരുന്നുകൾ മാത്രം ഉപയോഗിക്കുക. ഒരു നിമിഷത്തെ ആശ്വാസത്തിന് വേണ്ടി, നിങ്ങളുടെ വൃക്കകളും ജീവിതവും പണയം വെക്കരുത്.

(തുടരും... അടുത്ത ഭാഗത്തിൽ: ആയുർവേദം മോഡേൺ മെഡിസിനും വാക്സിനും എതിരാണോ? വ്യാജപ്രചരണങ്ങളും യാഥാർത്ഥ്യവും!)

നിങ്ങൾ കഴിക്കുന്നത് മരുന്നാണോ അതോ അച്ചാറാണോ?ഓൺലൈൻ മരുന്നുകൾക്ക് പിന്നിലെ ചതി!(Part 3)കഴിഞ്ഞ ഭാഗങ്ങളിൽ നമ്മൾ വാട്‌സാപ്പ് ...
13/12/2025

നിങ്ങൾ കഴിക്കുന്നത് മരുന്നാണോ അതോ അച്ചാറാണോ?ഓൺലൈൻ മരുന്നുകൾക്ക് പിന്നിലെ ചതി!
(Part 3)

കഴിഞ്ഞ ഭാഗങ്ങളിൽ നമ്മൾ വാട്‌സാപ്പ് ഗ്രൂപ്പുകളെക്കുറിച്ചും വ്യാജ സ്പാകളെക്കുറിച്ചും സംസാരിച്ചു. ഇന്ന് നമ്മൾ പരിശോധിക്കുന്നത് നിങ്ങളുടെ അടുക്കളയിലും, മരുന്ന് പെട്ടിയിലും, എന്തിന് ഡ്രസ്സിംഗ് ടേബിളിൽ പോലും എത്തിനിൽക്കുന്ന വലിയൊരു തട്ടിപ്പിനെക്കുറിച്ചാണ്.

സോഷ്യൽ മീഡിയയിൽ നമ്മൾ സ്ഥിരമായി കാണുന്ന പരസ്യങ്ങളുണ്ട്: "പ്രമേഹം മാറ്റാൻ ഈ ഹെർബൽ ജ്യൂസ് കുടിക്കൂ," "മുഖത്തെ കറുത്ത പാടുകൾ മാറാൻ ഈ ആയുർവേദ ക്രീം പുരട്ടൂ."

"100% നാച്ചുറൽ" എന്ന ലേബൽ കണ്ട് നമ്മൾ ഇത് വിശ്വസിച്ച് വാങ്ങുന്നു. എന്നാൽ നിങ്ങൾ വാങ്ങുന്നത് മരുന്ന് തന്നെയാണോ? ഇവിടെയാണ് License Scam നടക്കുന്നത്.

"നാച്ചുറൽ ആണല്ലോ, സൈഡ് ഇഫക്റ്റ് ഇല്ലല്ലോ" എന്ന എന്ന ചിന്ത മുതലെടുത്താണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നത്. അടുത്ത കാലത്തായി ഇന്ത്യയിൽ നടന്ന പല മെഡിക്കൽ പഠനങ്ങളും (ഉദാഹരണത്തിന്: എറണാകുളത്തെ രാജഗിരി ഹോസ്പിറ്റലിലെ പഠനങ്ങൾ ഉൾപ്പെടെ) വിരൽ ചൂണ്ടുന്നത് ഞെട്ടിക്കുന്ന സത്യത്തിലേക്കാണ്.

ഹെർബൽ ലിവർ ഇഞ്ചുറി (HILI): ആയുർവേദ വിധിപ്രകാരം 'ശോധന' (Purification) ചെയ്യാത്ത പച്ചമരുന്നുകൾ നേരിട്ട് പൊടിച്ച് ഗുളികയാക്കി നൽകുന്നത് കരളിന് വലിയ ദോഷം ചെയ്യുന്നു. FSSAI ലൈസൻസുള്ള ഉൽപ്പന്നങ്ങളിൽ ഇത്തരം 'ശോധന' നടക്കുന്നില്ല. മഞ്ഞളും (Turmeric Extracts), ചിറ്റമൃതും (Giloy) പോലും തെറ്റായ രീതിയിൽ സപ്ലിമെന്റായി കഴിച്ചാൽ കരൾ തകരാറിലാകുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

സൗന്ദര്യവർദ്ധക വസ്തുക്കളിലെ ചതി (The Cosmetic Trap):
ഇത് മരുന്നിൽ മാത്രം ഒതുങ്ങുന്നില്ല. "ഹെർബൽ ഫെയർനെസ് ക്രീം", "മുടി വളരാനുള്ള ആദിവാസി എണ്ണ" എന്നൊക്കെ പറഞ്ഞ് വിൽക്കുന്ന പലതും വെറും കോസ്മെറ്റിക് ലൈസൻസിൽ ഇറങ്ങുന്നവയാണ് (ഒരു ലൈസൻസും ഇല്ലാത്തവരും ഉണ്ട്).
യഥാർത്ഥ ആയുർവേദ തൈലങ്ങളും ലേപനങ്ങളും ഔഷധങ്ങളാണ്. എന്നാൽ 'ഹെർബൽ' എന്ന് പേരിട്ട് വിൽക്കുന്ന പല ക്രീമുകളിലും ചേർക്കുന്നത് വെറും രാസവസ്തുക്കളും സ്റ്റീറോയിഡുകളുമാണ്.
അടുത്തിടെ നടത്തിയ പല പരിശോധനകളിലും ഇത്തരം 'മാജിക് ക്രീമുകളിൽ' അനുവദനീയമായതിലും എത്രയോ ഇരട്ടി മെർക്കുറി , ആർസെനിക് തുടങ്ങിയ ഘനലോഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് വൃക്കരോഗങ്ങൾക്കും ത്വക്ക് ക്യാൻസറിനും വരെ കാരണമാകുന്നു.

ഇന്ത്യയിൽ മരുന്നും ഭക്ഷണവും (സപ്ലിമെന്റുകൾ) നിയന്ത്രിക്കുന്നത് രണ്ട് വ്യത്യസ്ത നിയമങ്ങളും മന്ത്രാലയങ്ങളുമാണ്. എന്നാൽ ഉപഭോക്താവിന്റെ അറിവില്ലായ്മ മുതലെടുത്ത് ഈ രണ്ട് നിയമങ്ങളെയും കൂട്ടിക്കുഴച്ചാണ് തട്ടിപ്പ് നടക്കുന്നത്.

ഒരു ഉൽപ്പന്നം രോഗശമനത്തിനായി (Cure/Treatment) ഉപയോഗിക്കുന്നതാണെങ്കിൽ, അത് കർശനമായ Drugs and Cosmetics Act, 1940 ന്റെ പരിധിയിലാണ് വരുന്നത്. ഇതിന് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ നിന്നും AYUSH Manufacturing License ലഭിച്ചിരിക്കണം. വെറുതെ അപേക്ഷിച്ചാൽ ഈ ലൈസൻസ് ലഭിക്കില്ല; ഉൽപ്പന്നത്തിലെ ഓരോ ചേരുവയും ആധികാരികമായ ആയുർവേദ ഗ്രന്ഥങ്ങളിൽ (API - Ayurvedic Pharmacopoeia of India) പറഞ്ഞിട്ടുള്ളതാണെന്നും, അത് സുരക്ഷിതമാണെന്നും തെളിയിക്കേണ്ടതുണ്ട്. കൂടാതെ, മരുന്ന് നിർമ്മിക്കുന്ന ഫാക്ടറിക്ക് GMP (Good Manufacturing Practices) സർട്ടിഫിക്കേഷൻ നിർബന്ധമാണ്. അതായത്, മരുന്ന് നിർമ്മിക്കുന്നത് അതീവ ശുചിത്വമുള്ള, ശാസ്ത്രീയമായ സാഹചര്യത്തിലാണെന്ന് ഉറപ്പുവരുത്തണം.
എന്നാൽ, ഇതിൽ നിന്നും നേരെ വിപരീതമാണ് വിപണിയിലെ അവസ്ഥ. സോഷ്യൽ മീഡിയകളിൽ നാം കാണുന്ന പല "ഹെർബൽ ഡ്രിങ്കുകളും" "ലേഹ്യങ്ങളും" വിൽക്കപ്പെടുന്നത് Food Safety and Standards Act, 2006 പ്രകാരമുള്ള FSSAI ലൈസൻസ് മാത്രം ഉപയോഗിച്ചാണ്. അച്ചാറും, ബിസ്ക്കറ്റും, ജാമും, ഹോട്ടലിലെ ഭക്ഷണവും വിൽക്കാൻ ഉപയോഗിക്കുന്ന അതേ 'ഫുഡ് ലൈസൻസ്' ആണിത്. ഇത് ഭക്ഷണത്തിന്റെ സുരക്ഷ മാത്രമേ ഉറപ്പുവരുത്തുന്നുള്ളൂ, അല്ലാതെ രോഗം മാറ്റാനുള്ള കഴിവല്ല.
നിയമപ്രകാരം, FSSAI ലൈസൻസുള്ള ഒരു ഉൽപ്പന്നവും "രോഗം മാറ്റും" എന്ന് അവകാശപ്പെടാൻ പാടില്ല. എന്നാൽ ഈ നിയമം മറികടക്കാൻ ഇവർ ചെയുന്നത് നിയമത്തിലെ പഴുതുകളെ കൂട്ടുപിടിക്കുക എന്നതാണ്

നിയമം നോക്കുകുത്തിയാകുമ്പോൾ!!

വാക്കുകളിലെ കള്ളക്കളി :
FSSAI നിയമപ്രകാരം "Ayurvedic" എന്ന വാക്ക് ഭക്ഷണത്തിൽ ഉപയോഗിക്കാൻ പാടില്ല. ഇതിനെ മറികടക്കാൻ ഇവർ ഉപയോഗിക്കുന്ന വാക്കുകൾ ശ്രദ്ധിക്കുക:
"Ayurvedic" എന്നതിന് പകരം "Herbal", "Natural", "Vedic Formula", "Ancient Secret" തുടങ്ങിയ വാക്കുകൾ ഉപയോഗിക്കുന്നു. ഇത് നിയമപരമായി FSSAI യുടെ പരിധിയിൽ വരുന്ന വാക്കുകളല്ല, എന്നാൽ വായനക്കാരന് ഇത് ആയുർവേദമാണെന്ന തോന്നൽ ഉണ്ടാക്കുകയും ചെയ്യുന്നു.
ചുരുക്കത്തിൽ, മരുന്ന് ലൈസൻസ് എടുക്കാനുള്ള ബുദ്ധിമുട്ടും ചിലവും ഒഴിവാക്കാൻ, എളുപ്പത്തിൽ കിട്ടുന്ന ഫുഡ് ലൈസൻസ് എടുത്ത് 'ആയുർവേദ മരുന്ന്' എന്ന വ്യാജേന വിൽക്കുന്ന വലിയൊരു നിയമലംഘനമാണ് ഇവിടെ നടക്കുന്നത്.

Food Safety and Standards (Health Supplements, Nutraceuticals...) Regulations, 2016 പ്രകാരം, സപ്ലിമെന്റുകൾ കഴിച്ച് രോഗം ഭേദമാക്കാം എന്ന തരത്തിലുള്ള പരസ്യങ്ങൾ നൽകുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിലും (Facebook/Instagram), ടിവിയിലും വരുന്ന പരസ്യങ്ങളിൽ ഇവർ പറയുന്നത് "പ്രമേഹം മാറ്റാനുള്ള അത്ഭുത ഔഷധം" എന്നാണ്. സോഷ്യൽ മീഡിയയിലെ ലക്ഷക്കണക്കിന് പരസ്യങ്ങൾ ഓരോന്നും നിരീക്ഷിക്കാൻ സംവിധാനമില്ലാത്തത് ഇവർ മുതലെടുക്കുന്നു.

ഗവൺമെന്റിന് എന്തുകൊണ്ട് ഇത് തടയാനാകുന്നില്ല? (The Loophole)

നിയമത്തിൽ പഴുതുകളുണ്ട്. FSSAI ഉൽപ്പന്നങ്ങളെ 'ഭക്ഷണം' ആയിട്ടാണ് കാണുന്നത്, മരുന്നായിട്ടല്ല. അതിനാൽ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് ഇവരെ നേരിട്ട് പിടികൂടാൻ പരിമിതികളുണ്ട്. ഒരു ഉൽപ്പന്നം പിടിക്കപ്പെടുമ്പോൾ, പേരും പാക്കറ്റും മാറ്റി അടുത്ത ദിവസം തന്നെ പുതിയൊരു ബ്രാൻഡിൽ ഇവർ വിപണിയിൽ ഇറങ്ങുന്നു. ഓൺലൈൻ മാർക്കറ്റിംഗ് ആയതുകൊണ്ട് ഇവരെ ട്രാക്ക് ചെയ്യാനും ബുദ്ധിമുട്ടാണ്.

ടെസ്റ്റിമോണിയൽ തട്ടിപ്പ്:
കമ്പനി നേരിട്ട് "ഇത് രോഗം മാറ്റും" എന്ന് അവകാശപ്പെട്ടാൽ കേസ് വരും. അതിന് അവർ കണ്ടെത്തിയ വഴിയാണ് 'വ്യാജ അനുഭവങ്ങൾ'.
കാശു കൊടുത്തോ, സ്വന്തം സ്റ്റാഫിനെയോ കൊണ്ട് വീഡിയോ എടുപ്പിക്കുന്നു: "ഞാൻ ഈ പൊടി കഴിച്ചു, എന്റെ ഷുഗർ മാറി" എന്ന് പറയുന്ന വീഡിയോകൾ.
നിയമപരമായി ചോദിച്ചാൽ, "അത് ഉപഭോക്താവിന്റെ അഭിപ്രായമാണ്, ഞങ്ങളുടെ അവകാശവാദമല്ല" എന്ന് പറഞ്ഞ് കമ്പനി കൈയൊഴിയും. എന്നാൽ ഇത് കാണുന്ന സാധാരണക്കാർ വിശ്വസിക്കുന്നു

ടെലി-കോളർ തന്ത്രം :
ഓൺലൈൻ പരസ്യത്തിൽ ഉൽപ്പന്നത്തിന്റെ പേര് മാത്രമേ ഉണ്ടാവൂ. അതിൽ ക്ലിക്ക് ചെയ്താൽ നമ്പർ ചോദിക്കുന്നു. പിന്നീട് ഇവരുടെ കോൾ സെന്ററിൽ നിന്ന് വിളിക്കുന്നവരാണ് "ഇത് മരുന്നാണ്, ഗ്യാരണ്ടിയുണ്ട്" എന്ന് കള്ളം പറയുന്നത്. ഫോൺ സംഭാഷണങ്ങൾക്ക് രേഖകളില്ലാത്തതിനാൽ, ഡ്രഗ്സ് ഇൻസ്‌പെക്ടർമാർക്ക് ഇവരെ പിടികൂടാൻ തെളിവുണ്ടാകില്ല.

ഡിസ്ക്ലൈമർ എന്ന രക്ഷപ്പെടൽ:
പരസ്യത്തിൽ വലിയ അക്ഷരത്തിൽ "CURE DIABETES" എന്ന് എഴുതും. എന്നിട്ട് ഏറ്റവും താഴെ, ആർക്കും വായിക്കാൻ കഴിയാത്തത്ര ചെറിയ അക്ഷരത്തിൽ ഒരു ഡിസ്ക്ലൈമർ ഉണ്ടാകും: "This product is not intended to diagnose, treat, cure or prevent any disease"(ഈ ഉൽപ്പന്നം രോഗം ഭേദമാക്കാൻ ഉള്ളതല്ല). കേസ് വരുമ്പോൾ, "ഞങ്ങൾ താഴെ എഴുതിയിട്ടുണ്ടല്ലോ" എന്ന് പറഞ്ഞ് ഇവർ കോടതിയിൽ നിന്ന് രക്ഷപ്പെടുന്നു.

കോടതി ഇടപെടലുകളും സർക്കാർ ഉത്തരവുകളും

ഈ തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കോടതികളും സർക്കാരും കടുത്ത നടപടികളിലേക്ക് നീങ്ങിയിട്ടുണ്ട്:
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന് പതഞ്ജലി ആയുർവേദയ്ക്കെതിരെ സുപ്രീം കോടതി (Supreme Court of India) സ്വീകരിച്ച നടപടി ഇതിനൊരു ഉദാഹരണമാണ്. Drugs and Magic Remedies (Objectionable Advertisements) Act, 1954 പ്രകാരം, "രോഗം മാറ്റാം" എന്ന് ഗ്യാരണ്ടി നൽകാൻ ഒരു ഫുഡ് സപ്ലിമെന്റിനും കഴിയില്ല എന്ന് കോടതി വ്യക്തമാക്കി. ഭാവിയിൽ ഇത്തരം പരസ്യങ്ങൾ നൽകിയാൽ കോടതിയലക്ഷ്യത്തിന് നടപടി എടുക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.
പാലക്കാട് ഡ്രഗ്സ് ഇൻസ്‌പെക്ടർ ഉൾപ്പെടെയുള്ളവർ നൽകിയ പരാതികളിൽ, വ്യാജ ആയുർവേദ പരസ്യങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ കേരള ഹൈക്കോടതിയും നിർദ്ദേശിച്ചിട്ടുണ്ട്. 'ഭക്ഷണ സപ്ലിമെന്റുകൾ' മരുന്നായി വിൽക്കുന്നത് തടയാൻ Cadila Pharmaceuticals Ltd. v. State Of Kerala തുടങ്ങിയ കേസുകളിൽ കോടതി വ്യക്തമായ മാർഗ്ഗരേഖ നൽകിയിട്ടുണ്ട്.

നിങ്ങൾ വഞ്ചിക്കപ്പെടാതിരിക്കാൻ:

നിങ്ങൾ ഓൺലൈനിലോ കടകളിൽ നിന്നോ”ഹെർബൽ”,”നാച്ചുറൽ” എന്ന പേര് മാത്രം കണ്ടു 'ആയുർവേദ മരുന്ന്' എന്ന് കരുതി എന്തെങ്കിലും വാങ്ങുമ്പോൾ പാക്കറ്റിന്റെ പിറകിൽ നോക്കുക:
1. "Mfg. Lic. No." (ഉദാഹരണത്തിന്: ###/25D) എന്ന് എഴുതിയിട്ടുണ്ടെങ്കിൽ അത് ഡ്രഗ് ലൈസൻസുള്ള മരുന്നാണ്.

2. വെറും FSSAI ലോഗോ (ഒരു പച്ചയോ കറുപ്പോ ചതുരത്തിനുള്ളിൽ പൊട്ട്) മാത്രമേ ഉള്ളൂ എങ്കിൽ, അത് മരുന്നല്ല. അത് വെറും ഭക്ഷ്യവസ്തുവോ സപ്ലിമെന്റോ മാത്രമാണ്. അത് കഴിച്ച് രോഗം മാറുമെന്ന് പ്രതീക്ഷിക്കരുത്.

ആയുർവേദത്തെ പഴിക്കരുത്

ഇത്തരം വ്യാജ ഉൽപ്പന്നങ്ങൾ വരുത്തിവെക്കുന്ന മറ്റൊരു വലിയ വിപത്ത് ആയുർവേദത്തിന് ലഭിക്കുന്ന ചീത്തപ്പേരാണ്. പലപ്പോഴും നാം പത്രങ്ങളിൽ "ആയുർവേദ മരുന്ന് കഴിച്ച് രോഗി ഗുരുതരാവസ്ഥയിൽ" എന്ന ഭയപ്പെടുത്തുന്ന തലക്കെട്ടുകൾ കാണാറുണ്ട്. ഓൺലൈനിൽ നിന്ന് വാങ്ങിയ 'പ്രമേഹത്തിനുള്ള പൊടി'യോ 'തടി കുറയ്ക്കാനുള്ള മിശ്രിതമോ' കഴിച്ച് വൃക്കയോ കരളോ തകരാറിലായി ആശുപത്രിയിൽ എത്തുന്നവരാണ് ഇതിലെ ഇരകൾ. എന്നാൽ, ഇവിടെ പലപ്പോഴും മറച്ചുവെക്കപ്പെടുന്ന ഒരു യാഥാർത്ഥ്യമുണ്ട്; ആ രോഗി കഴിച്ചത് ശാസ്ത്രീയമായി നിർമ്മിച്ച, ഡ്രഗ് ലൈസൻസുള്ള യഥാർത്ഥ ആയുർവേദ മരുന്നോ ഒരു ഡോക്ടർ കുറിച്ചുകൊടുത്ത മരുന്നോ അല്ല മറിച്ച്, ആയുർവേദത്തിന്റെ പേരിൽ വിറ്റഴിച്ച, വെറും മായം കലർന്ന ഫുഡ് സപ്ലിമെന്റാണ്. നിർഭാഗ്യവശാൽ, ഈ സത്യം തിരിച്ചറിയാതെ വാർത്ത വായിക്കുന്ന ആയിരക്കണക്കിന് ആളുകൾക്ക് ആയുർവേദത്തോടുള്ള വിശ്വാസം നഷ്ടപ്പെടുന്നു. കർശനമായ ഗുണനിലവാര പരിശോധനകൾ കഴിഞ്ഞുവരുന്ന ക്ലാസിക്കൽ ആയുർവേദ മരുന്നുകളെയും, വിപണിയിലെ ഈ വ്യാജ പൊടികളെയും ഒരേ ത്രാസിൽ തൂക്കുന്ന അപകടകരമായ അവസ്ഥയാണ് ഇതുമൂലം സമൂഹത്തിൽ ഉണ്ടാകുന്നത്.

സോഷ്യൽ മീഡിയയിലെ നെഗറ്റീവ് പ്രചരണം:

സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള ഇൻഫ്ലുവൻസർമാർ, പണം വാങ്ങി പ്രൊമോട്ട് ചെയ്യുന്ന 'സ്ലിമ്മിംഗ് ടീ' (Slimming Tea) യും, 'ഹെർബൽ ജ്യൂസുകളും' വാങ്ങി ഉപയോഗിച്ച് ആരോഗ്യപ്രശ്നങ്ങളും വയറിളക്കവും (Dehydration) ഉണ്ടായതായി നിരവധി കമന്റുകൾ അവരുടെ പോസ്റ്റുകൾക്ക് താഴെ കാണാം.
ഇത്തരം മോശം അനുഭവങ്ങൾ ഉണ്ടാകുമ്പോൾ, "ഇനി മേലാൽ ഞാൻ ആയുർവേദം നോക്കില്ല" എന്നൊരു തീരുമാനം ആ ഉപഭോക്താവ് എടുക്കുന്നു. യഥാർത്ഥത്തിൽ അവർക്ക് ആയുർവേദ ചികിത്സയേ ലഭിച്ചിട്ടില്ല എന്നതാണ് സത്യം. അവർ വഞ്ചിക്കപ്പെട്ടത് വ്യാജ ഉൽപ്പന്നങ്ങളാലാണ്.
ആയുർവേദത്തിൽ മരുന്നുകൾ നിർമ്മിക്കുമ്പോൾ, അതിലെ ഓരോ ചേരുവയും (വിഷാംശമുള്ള ചെടികളോ, ധാതുക്കളോ ഉണ്ടെങ്കിൽ) മാസങ്ങളോളം നീളുന്ന 'ശോധന' (Purification Process) വഴി ശുദ്ധീകരിക്കണം എന്നത് നിർബന്ധമാണ്. ഡ്രഗ് ലൈസൻസുള്ള ഒരു കമ്പനി ഇത് കൃത്യമായി പാലിക്കുന്നു.
എന്നാൽ FSSAI ലൈസൻസിൽ “മരുന്ന്” വിൽക്കുന്നവൻ വെറും അസംസ്കൃത പച്ചമരുന്നുകൾ നേരിട്ട് പൊടിച്ചു ചേർക്കുന്നു. ഇത് കരളിനും വൃക്കയ്ക്കും അമിതഭാരം നൽകുന്നു. ഒടുവിൽ പഴി കേൾക്കുന്നത് മാത്രം ആയുർവേദവും!

(തുടരും... അടുത്ത ഭാഗത്തിൽ: പെട്ടെന്ന് വേദന കുറയാൻ ആയുർവേദ മരുന്നിൽ സ്റ്റീറോയിഡുകളോ? ഞെട്ടിക്കുന്ന സത്യങ്ങൾ!)

Address

Malappuram

Telephone

+917306408443

Website

http://openinyoutube.com/@Devadaruherbs, https://whatsapp.com/channel/0029VaBJhcBEVccNjcHtTq3Q

Alerts

Be the first to know and let us send you an email when Devadaru posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Devadaru:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Woodbee.in

Woodbee is a complete website for furniture, home decor, and construction news