Dr. M R Yesodharan

Dr. M R Yesodharan Psychologist and Educationalist
Director,
Dr. Yesodharan's Arsha International Model School.

കുട്ടികൾ ചെറുതല്ല. അവരെ ചെറുതാക്കരുത്... കുട്ടികൾ മുതിർന്നവരുടെ നിർദേശങ്ങളെ പാലിക്കണമെന്നാണ് മുതിർവർ പണ്ടുതൊട്ടെ വിചാരിക...
27/04/2025

കുട്ടികൾ ചെറുതല്ല. അവരെ ചെറുതാക്കരുത്...

കുട്ടികൾ മുതിർന്നവരുടെ നിർദേശങ്ങളെ പാലിക്കണമെന്നാണ് മുതിർവർ പണ്ടുതൊട്ടെ വിചാരിക്കുന്നത്. പണ്ടൊക്കെ അത് കുറച്ചൊക്കെ നടക്കുമായിരുന്നു. എന്നാൽ ഇപ്പോഴത്തെ പിള്ളേരുടെ അടുത്ത് അതൊന്നും നടക്കുകയില്ല. ബോധ്യമാകാത്തതൊന്നും ഇപ്പോഴത്തെ കുട്ടികൾ അനുസരിക്കുകയില്ല. എന്തെങ്കിലും പൊട്ടത്തരം പറഞ്ഞാൽ അവർക്ക് ബോധ്യമാകുകയുമില്ല. അവർക്ക് ബോധ്യമാകണമെങ്കിൽ അവരെ നന്നായി ഉൾക്കൊണ്ട്‌ സംസാരിക്കണം. അവരെ ഉൾകൊള്ളുന്നതാണ് പ്രധാനം. കുട്ടികളെ ഉൾകൊള്ളാൻ അവരോട് നന്നായി ചേർന്നു നിൽക്കേണ്ടതുണ്ട്. അവരുടെ രീതികളും പെരുമാറ്റങ്ങളും നന്നായി മനസിലാക്കേണ്ടതുണ്ട്. കുട്ടികളോട് അറിഞ്ഞു പെരുമാറേണ്ടതുണ്ട്. അവരെ അറിഞ്ഞു പെരുമാറുമ്പോൾ മുതിർന്നവരുടെ പല നിർദേശങ്ങളും അനാവശ്യങ്ങളാണെന്ന് മുതിർന്നവർക്കു തന്നെ ബോധ്യമാകും. മുതിർന്നവരുടെ ഈ ബോധ്യകുറവാണ് കുട്ടികളോട് അരുത് പറയുവാൻ മുതിർന്നവരെ പ്രേരിപ്പിക്കുന്നത്.
പ്രായംകൊണ്ടു മുതിർന്നവരായവർ പറയുന്നതെന്തും കുട്ടികൾ അനുസരിക്കണമെന്ന ധാരണ മാറേണ്ടതുണ്ട്.
കുട്ടികൾക്ക് എന്തിനും ഏതിനും അവരവരുടേതായ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളുമുണ്ടായിരിക്കും. അത് മാനിക്കുമ്പോഴാണ് അവരെ അംഗീകരിക്കുന്നു എന്ന തോന്നൽ അവർക്കുണ്ടാകുന്നത്. ആ തോന്നലാണ് അവരിൽ സ്വത്വബോധമുണ്ടാക്കുന്നത്. അതാണ് പ്രധാനം. കുട്ടികൾ ചെറുതല്ല. പ്രായത്തിലും ശരീരത്തിലും മാത്രമേ അവർക്ക് ചെറുപ്പമുള്ളൂ. അന്തരികമായി അവർ വലുത് തന്നെയാണ്. ഒരുപക്ഷെ മുതിർന്നവരേക്കാൾ...

കുട്ടികൾ നമ്മൾ കരുതുന്നതുപോലെയല്ല... അച്ഛനമ്മമാരുടെയും അധ്യാപകരുടെയും കുട്ടികളോടുള്ള മനോഭാവവും സമീപനവും മാറേണ്ടതുണ്ടോയെന...
21/04/2025

കുട്ടികൾ നമ്മൾ കരുതുന്നതുപോലെയല്ല...

അച്ഛനമ്മമാരുടെയും അധ്യാപകരുടെയും കുട്ടികളോടുള്ള മനോഭാവവും സമീപനവും മാറേണ്ടതുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. കുട്ടികളുടെ സ്വഭാവവും പെരുമാറ്റവും നന്നാക്കേണ്ടത് മുതിർന്നവരുടെ ഉത്തരവാദിത്വമല്ലേയെന്നാ ണ് മുതിർന്നവർ കരുതുന്നത്. ആ ഉത്തരവാദിത്വം നിറവേറ്റുന്നതിനുവേണ്ടി കുട്ടികളുടെ ചെയ്തികളിൽ എന്തെങ്കിലും പോരായ്മയുണ്ടോ എന്നതിലായിരിക്കും എല്ലാവരുടേയും ശ്രദ്ധ. കുട്ടികളിൽ പോരായ്മ കണ്ടെത്തുന്നതിൽ മുതിർന്നവർ വളരെ വിദഗ്ധരാണ്. പോരായ്മ പരിഹരിക്കാനാണ് " അരുതുകൾ " ആവർത്തിക്കുന്നത്. അരുതുകൾ ആവർത്തിക്കുന്നതനുസരിച്ച് അത് നിഷേധിക്കുവാനുള്ള പ്രവണതയായിരിക്കും കുട്ടികളിൽ ശക്തിപ്പെടുന്നത്. അത് മനസ്സിലാക്കി മുതിർന്നവർ അരുതുകൾ ഒഴിവാക്കാൻ ശീലിച്ചില്ലെങ്കിൽ നെഗറ്റീവിസം എന്നൊരു സ്വഭാവ വൈകല്യം രൂപപ്പെട്ടേക്കാം. എന്തുപറഞ്ഞാലും അതിന് നേർ വിപരീതം ചെയ്യുന്ന ശീലമാണത്. അരുതുകൾ ഒഴിവാക്കാൻ മുതിർന്നവർ കുട്ടികളെ മനസ്സിലാക്കേണ്ടതുണ്ട്. കുട്ടികൾക്ക് മുതിർന്നവരേക്കാൾ ബുദ്ധിമാനവും സാധ്യതകളുമുണ്ടെന്നുള്ള തിരിച്ചറിവാണ് കുട്ടികളെ മനസ്സിലാക്കാൻ പ്രാഥമികമായി വേണ്ടത്. രക്ഷാകർത്താക്കളുടെ ബുദ്ധിമാനത്തേക്കാൾ അറുപതു ശതമാനം കുട്ടികൾക്ക് കൂടുതതലായിരിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ബുദ്ധിമാനം കൂടിയവരെ അത് കുറഞ്ഞവർ നിയന്ത്രിക്കുന്നയതാണ് യഥാർത്ഥ പ്രശ്നം. മുതിർന്നവരുടെ ബുദ്ധിമാനം കൂട്ടുന്നത് എളുപ്പമല്ലാത്തതുകൊണ്ട് കുട്ടികൾ ചെയ്യുന്നതിൽ നമുക്ക് മനസ്സിലാകാത്ത പലതുമുണ്ടെന്ന് അംഗീകരിക്കുവാനുള്ള മാനസീകാവസ്ഥയെങ്കിലും മുതിർന്നവർക്കുണ്ടാകണം. അവരോട് നിരന്തരം നിർദ്ദേശ്ശിക്കുന്നതിനു പകരം അവരെ കേൾക്കുവാൻ മുതിർന്നവർ പ്രത്യേകിച്ചും രക്ഷാകർത്താക്കളും അധ്യാപകരും തയാറാകണം. കുട്ടികളെ കേൾക്കുന്ന ശീലം മുതിർന്നവരിൽ ഉണ്ടായാൽ തന്നെ അതൊരു വലിയ സംഭവമായിരിക്കും.
ഇങ്ങനെ മുതിർന്നവരെ ചൊടിപ്പിക്കുന്ന ചില വിവരങ്ങളുമായി വീണ്ടും കാണാം..

കുട്ടികളോട് "അരുതു"കൾ കുറക്കണം. അരുതുകൾ എന്നുപറഞ്ഞാൽ don'ts. കുട്ടികളെ നല്ല സ്വഭാവമുള്ളവരാക്കാൻ മുതിർന്നവർ വളരെ കൂടുതൽ ഉ...
11/04/2025

കുട്ടികളോട് "അരുതു"കൾ കുറക്കണം.

അരുതുകൾ എന്നുപറഞ്ഞാൽ don'ts. കുട്ടികളെ നല്ല സ്വഭാവമുള്ളവരാക്കാൻ മുതിർന്നവർ വളരെ കൂടുതൽ ഉപയോഗിക്കുന്ന വാക്കാണ് അരുത്. അത് ചെയ്യരുത്. ഇത് ചെയ്യരുത്. അത് പാടില്ല. ഇത് പാടില്ല. ഇങ്ങനെ എന്തിനും ഏതിനും നമ്മൾ കുട്ടികൾക്ക് വിലക്കേർപ്പെടുത്തും. കുട്ടികൾ തെറ്റ് ചെയ്യാതിരിക്കാൻ വിലക്കല്ലാതെ പിന്നെ എന്തു ചെയ്യും എന്നാണ് മുതിർന്നവരുടെ നിലപാട്. കുട്ടികൾ ശരി ചെയ്യാൻ വേണ്ടി തെറ്റുകൾക്ക് വിലക്ക് ഏർപ്പെടുത്തുകയല്ലാതെ മറ്റെന്തെങ്കിലും വഴിയുണ്ടോ എന്ന് ആലോചിക്കേണ്ടത് വളരെ അത്യാവശ്യമാണ്. കാരണം " അരുതുകൾ " കുട്ടികളിൽ അത്രത്തോളം ദോഷമുണ്ടാക്കും. കുട്ടികളെ വളർത്തുമ്പോൾ അവർക്ക് മനസികമായ അടിച്ചമർത്തലും ( basic suppression ) അസുരക്ഷിത ബോധവും (basic insecurity feeling) ഉണ്ടാകാതെ വളർത്തണമെന്നാണ് മനഃശാസ്ത്ര തത്വങ്ങൾ പറയുന്നത്. കുട്ടിക്കാലത്തുണ്ടാകുന്ന മാനസികമായ അടിച്ചമർത്തലും അസുരക്ഷിത ബോധവും വളർന്നു വരുമ്പോൾ അവരിൽ പല തരത്തിലുള്ള വൈകല്യങ്ങൾ വളർത്തിയേക്കാം. അരുതുകൾ കുട്ടികളിൽ കറക്ഷൻ ഉണ്ടാക്കുന്നതിനേക്കാൾ അവരിൽ basic suppression ആയിരിക്കും ഉണ്ടാക്കുക. ബേസിക് സപ്രഷൻ വലിയ അപകടകാരിയാണ്. പ്രത്യക്ഷമായോ പരോക്ഷമായോ കുട്ടികളിൽ സപ്രഷൻ ഉണ്ടാകാതെ നോക്കേണ്ടതാണ്. അതിന് അരുത് ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്. അതിനുള്ള പോംവഴി നാളെ നോക്കാം.

പ്രാഥമിക വിദ്യാഭ്യാസം വളരെ ഗൗരവമുള്ളത്.വിദ്യാഭ്യാസ പ്രക്രിയയിൽ ഏറ്റവും ശ്രദ്ധയും കരുതലും വേണ്ടത് പ്രാഥമിക വിദ്യാഭ്യാസത്ത...
09/04/2025

പ്രാഥമിക വിദ്യാഭ്യാസം വളരെ ഗൗരവമുള്ളത്.

വിദ്യാഭ്യാസ പ്രക്രിയയിൽ ഏറ്റവും ശ്രദ്ധയും കരുതലും വേണ്ടത് പ്രാഥമിക വിദ്യാഭ്യാസത്തിനാണ്. മനുഷ്യന്റെ വ്യക്തിത്വത്തിന്റെ അസ്ഥിവാരമിടുന്നത് പ്രാഥമിക വിദ്യാഭ്യാസ കാലഘട്ടത്തിലാണ്. തന്നെക്കുറിച്ചും സമൂഹത്തേക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെയുള്ള ധാരണകൾ രൂപപ്പെടുന്നത് ഈ കാലഘട്ടത്തിൽ കുഞ്ഞുങ്ങൾക്കുണ്ടാകുന്ന അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ്. ഭാവിയിൽ വ്യക്തിക്കുണ്ടായേക്കാവുന്ന പല വൈകല്യങ്ങൾക്കും കാരണമാകുന്നത് ചെറു പ്രായത്തിലെ അനുഭവമാകാം. വളരുമ്പോൾ പല തെറ്റുകളിലേക്കും അവരറിയാതെ വഴുതി വീഴുന്നതിന്റെ പിന്നിലും ബാല്യകാലനുഭവം നിർണ്ണായകമാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. അതുപോലെ തന്നെ യുവാക്കൾ അലിവും അനുകമ്പയും സൃഷ്ടിപരമായ കഴിവുമൊക്കെയുള്ള നല്ലവരാകുന്നതിനും കാരണമാകുന്നതിൽ ബാല്യം നിർണ്ണായകമാണ്. ചുരുക്കത്തിൽ യൗവനത്തിലും തുടർന്നുള്ള ജീവിതത്തിലും ഒരു വ്യക്തി പുലർത്തുന്ന നന്മ തിന്മകൾക്കെല്ലാം കാരണമാകുന്നത് കുട്ടിക്കാലം എങ്ങനെ പാലിക്കപ്പെട്ടു എന്നതിന്റെ അടിസ്ഥാനത്തിലാണ്. എന്തിനും ഏതിനും യുവാക്കളെ കുറ്റപ്പെടുത്തുന്നരീതിയാണ് സമൂഹം അനുവർത്തിക്കുന്നത്. യുവത്വം വഴിപിഴക്കുന്നുണ്ടെങ്കിൽ ബാല്യത്തെ കൈകാര്യം ചെയ്തതിൽ എവിടെയോ പിഴവുണ്ടായി എന്നുവേണം കരുതാൻ. ആ ഗൗരവം ഉൾക്കൊണ്ടുവേണം പ്രാഥമിക വിദ്യാഭ്യാസ രീതി രൂപീകരിക്കുവാൻ.

സിലബസും ചില തെറ്റിദ്ധാരണകളും  പഠനപദ്ധതിയാണ് സിലബസ്. സർക്കാർ കലാകാലങ്ങളിൽ നിശ്ചയിക്കുന്ന കരിക്കുലം കമ്മിറ്റിയാണ്  സർക്കാർ...
07/04/2025

സിലബസും ചില തെറ്റിദ്ധാരണകളും

പഠനപദ്ധതിയാണ് സിലബസ്. സർക്കാർ കലാകാലങ്ങളിൽ നിശ്ചയിക്കുന്ന കരിക്കുലം കമ്മിറ്റിയാണ് സർക്കാർ സ്കൂളുകളിലെ പഠനപദ്ധതി നിശ്ചയിക്കുന്നത്. CBSE, ICSE, തുടങ്ങിയ സെൻട്രൽ സ്കീമിൽ സിലബസ് ആരംഭിക്കുന്നത് സെക്കന്ററി ക്ലാസുകൾ മുതലാണ്. ആ സ്ഥാപനങ്ങളുടെ പേരിൽ നിന്നുതന്നെ അത് വ്യക്തമാണ്. SE എന്നുള്ളത് സെക്കന്ററി എഡ്യൂക്കേഷൻ എന്നാണെന്നുള്ളത് എല്ലാവർക്കും അറിവുള്ളതാണ്. പ്രൈമറി ക്ലാസുകൾക്ക് സെൻട്രൽ ബോർഡുകളുടെ നിയന്ത്രണമില്ല. എട്ടാം ക്ലാസ്സ്‌ മുതലുള്ള ക്ലാസുകളാണ് സെക്കന്ററി ക്ലാസുകൾ. സെൻട്രൽ ബോർഡുകളുടെ അംഗീകാരം നേടുന്നതിന് ഏഴാം ക്ലാസ്സുവരെയുള്ള ക്ലാസുകൾ സ്കൂളുകൾ
സ്വന്തമായി ചെയ്യേണ്ടതുണ്ട്. അംഗീകാരം നേടുന്നതിനുള്ള യോഗ്യത നേടുന്നത് അങ്ങനെയാണ്. അതിനുള്ള പുസ്തകങ്ങൾ സ്കൂളുകൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. അതിന് വിവിധ പ്രസാധകർ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ ലഭ്യമാണ്. അതിൽ ഏത് പുസ്തകങ്ങൾ സ്കൂളിൽ പഠിപ്പിക്കണമെന്ന് തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യം സ്കൂളുകൾക്കുണ്ട്. ഈ സ്വാതന്ത്ര്യം ഓരോ സ്കൂളും വിനിയോഗിക്കുന്നത് അവരവരുടെ താത്പര്യപ്രകാരമായിരിക്കും. CBSE അംഗീകാരമുള്ള ഒരു സ്കൂളിൽ NCERT പ്രസിദ്ധികരിക്കുന്ന പുസ്തകങ്ങളായിരിക്കും എട്ടാം ക്ലാസ്സുമുതൽ പഠിപ്പിക്കുന്നത്. എന്നാൽ ഏഴാം ക്ലാസ്സുവരെ മറ്റു പ്രസാധകരുടെ പുസ്തകങ്ങളും പഠിപ്പിക്കാം. അതിന് ഓക്സ്ഫെർഡ്, മാക്മിലൻ, കേംബ്രിഡ്ജ് തുടങ്ങിയ പ്രസാധകരുടെ പുസ്തകങ്ങൾ പഠിപ്പിച്ചാൽ എട്ടാം ക്ലാസ്സുമുതൽ NCERT യുടെ പുസ്തകങ്ങൾ കുട്ടികൾക്ക് അനായാസം പഠിച്ചു പോകാം. സെൻട്രൽ സ്കീംമിൽ എട്ടാം ക്ലാസ്സ്‌ മുതൽ പഠിപ്പിക്കുന്ന വിദ്യാലയങ്ങളിൽ ഏഴാം ക്ലാസ്സ്‌ വരെ സിലബസ് അപ്രസക്തമാണ്. ഈ കാര്യം പലരും മനസ്സിലാക്കാറില്ല.

പഠന രീതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നാളെ...

കുട്ടികളെ സ്കൂളിൽ ചേർക്കുമ്പോൾ.കുട്ടികളെ സ്കൂളിൽ ചേർക്കുന്ന സമയമാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സർക്കാർ സ്ക...
06/04/2025

കുട്ടികളെ സ്കൂളിൽ ചേർക്കുമ്പോൾ.

കുട്ടികളെ സ്കൂളിൽ ചേർക്കുന്ന സമയമാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സർക്കാർ സ്കൂളുകളിൽ കുട്ടികളെ ചേർക്കുന്നതിന് പലവിധ പ്രേരണകളുണ്ട്. സർക്കാർ സ്കൂളുകൾ പഴയതുപോലെയല്ല. നല്ല കെട്ടിടങ്ങളും ചുറ്റുപാടുകളുമായി. സർക്കാർ ഇതര സ്കൂളുകളിൽ എയ്ഡഡ് സ്കൂളുകളും അൺ എയ്ഡഡ് സ്കൂളുകളുമുണ്ട്. സർക്കാർ സ്കൂളുകളിലെ ഭൗ‌തീക സാഹചര്യം മാറിയെങ്കിലും അധ്യാപകരുടെ മനോഭാവത്തിലും സമീപനത്തിലുമൊന്നും മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് അനുഭവം. അതുകൊണ്ടുതന്നെ സർക്കാർ ഇതര സ്കൂളുകളോടാണ് രക്ഷാ കർത്താക്കൾക്ക് ഇപ്പോഴും താത്പര്യം. ഒരുപാട് ഫണ്ട് സർക്കാർ സ്കൂളുകളിൽ സർക്കാർ ചിലവഴിച്ചെങ്കിലും പഠന നിലവാരം വർധിപ്പിക്കുന്നതിൽ പ്രത്യേകിച്ച് ഒന്നും ചെയ്തില്ലെന്ന അഭിപ്രായമാണ് പൊതുവേയുള്ളത്. എയ്ഡഡ് സ്കൂളുകൾ സ്വകാര്യ മാനേജ്മെന്റുകൾ ആയതുകൊണ്ട് സർക്കാർ സ്കൂളുകളെക്കാൾ കുറച്ചുകൂടി ശ്രദ്ധയുണ്ടാകുമെന്നാണ് പൊതുവേ കരുതുന്നത്. അതുകൊണ്ടുതന്നെ എയ്ഡഡ് സ്കൂളുകൾ വ്യത്യസ്ത നിലവാരം പുലർത്തുന്നതായിരിക്കും. മാനേജ്മെന്റുകളുടെ നിലവാരമനുസരിച്ച് വിദ്യാഭ്യാസ നിലവാരത്തിനും മാറ്റമുണ്ടാകും.
അൺ എയ്ഡഡ് വിദ്യാലയങ്ങൾ കുട്ടികളിൽ നിന്ന് ഫീസ് വാങ്ങി നടത്തുന്ന വിദ്യാലയങ്ങളാണ്. അത്തരം വിദ്യാലയങ്ങൾ പൊതുവേ CBSE, ICSE, ISE പോലുള്ള കേന്ദ്ര സർക്കാർ ഏജൻസികളുടെ സിലബസ് പഠിപ്പിക്കുന്ന വിദ്യാലയങ്ങൾ ആയിരിക്കും. മക്കളെ ഏതു സിലബസ് പ്രകാരം പഠിപ്പിക്കണം എന്ന് നിശ്ചയിക്കേണ്ടത് രക്ഷാ കർത്താക്കളാണ്.

സിലബസ് സംബന്ധമായചില വസ്തുതകൾ നാളെ.

06/03/2025

ബാല്യകാല പാലനത്തിലെ (child care) പിഴവാണ് യൗവനത്തെ മോശമാക്കുന്നത്.

കുട്ടികളുടെ പഠനം ഗർഭത്തിലേ ആരംഭിക്കും.അഭിമന്യുവിന്റെ കഥ അറിയാത്തവർ വളരെ ചുരുക്കമായിരിക്കും. അഭിമന്യുവിന്റെ കഥ വെറും കഥയല...
12/02/2024

കുട്ടികളുടെ പഠനം ഗർഭത്തിലേ ആരംഭിക്കും.

അഭിമന്യുവിന്റെ കഥ അറിയാത്തവർ വളരെ ചുരുക്കമായിരിക്കും. അഭിമന്യുവിന്റെ കഥ വെറും കഥയല്ല, അത് കാര്യമാണ് എന്ന് അമേരിക്കകാരനായ ഡോ. ലോർഗൻ എന്ന ശാസ്ത്രജ്ഞൻ പരീക്ഷണങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട്. കുട്ടികൾ ഗർഭത്തിൽ വച്ചുതന്നെ പഠനമാരംഭിക്കുമെന്ന് തെളിയിക്കുവാൻ ബേബി പ്ലസ് എന്നൊരു ഉപകരണം അദ്ദേഹം കണ്ടുപിടിച്ചു. പ്രത്യേക തരം ശബ്ദ തരംഗങ്ങളെ ഉദ്പാദിപ്പിക്കാൻ കഴിയുന്ന ഉപകരണമാണ് ബേബി പ്ലസ്. തരംഗങ്ങൾ നിശബ്ദമായിരിക്കും. തരംഗങ്ങൾക്ക് ഉദരത്തിൽ ശാബ്ദികമായ അലകളുണ്ടാക്കുവാൻ കഴിയും.

പരീക്ഷണത്തിന് വേണ്ടി അദ്ദേഹം നൂറു ഗർഭിണികളെ തിരഞ്ഞെടുത്തു. അതിൽ അൻപതുപേരുടെ വയറിനോട് ചേർത്ത് ഈ ഉപകരണം ഘടിപ്പിച്ചു. അൻപതു പേരെ ഈ ഉപകരണം ഉപയോഗിക്കാതെയും നിരീക്ഷിച്ചു. പ്രസവത്തിനു ശേഷം ബേബി പ്ലസ്സിലെ ശബ്ദ തരംഗങ്ങളെ ഉച്ചത്തിൽ കേൾപ്പിച്ചപ്പോൾ ബേബി പ്ലസ് ഉപയോഗിച്ച സ്ത്രീകൾ പ്രസവിച്ച കുഞ്ഞുങ്ങൾ ബേബി പ്ലസ്സിലെ സംഗീതത്തോട് താളാത്മകമായി പ്രതികരിച്ചപ്പോൾ ബേബി പ്ലസ് ഉപയോഗിക്കാത്ത സ്ത്രീകൾ പ്രസവിച്ച കുട്ടികൾ ഭയ ചകിതരായി അസ്വസ്ഥത പ്രകടിപ്പിച്ചു. ബേബി പ്ലസ്സിലെ സംഗീതത്തെ കുട്ടികൾ ഗർഭത്തിലേ കേട്ടതുകൊണ്ടാണ് അവർക്ക് പ്രസവ ശേഷവും ആ സംഗീതത്തെ തിരിച്ചറിയാനും സംഗീതത്തിനൊത്തു പ്രതികരിക്കുവാനും സാധിച്ചതെന്ന് ഡോ. ലോർഗൻ സമർത്ഥിച്ചു. സംഗീതത്തോടുള്ള പ്രതികരണം മാത്രമല്ല അവരുടെ നാഡികോശങ്ങളുടെ വികാസത്തിലും ബുദ്ധിമാനത്തിലുമൊക്കെ അവർ മറ്റുകുട്ടികളെ അപേക്ഷിച്ചു വളരെ മുന്നിലാണെന്നും കണ്ടെത്തി.

പ്രസവത്തിനു മുൻപുള്ള പഠനത്തെ പ്രീ നേറ്റൽ ലേണിംഗ് എന്നാണ് മനഃശാസ്ത്രജ്ഞർ വിളിക്കുന്നത്.
പ്രസവ പൂർവ പഠന സാധ്യതകൾ തിരിച്ചറിഞ്ഞു ഗർഭിണികൾ ആ കാലഘട്ടത്തെ വിനിയോഗിച്ചാൽ സത്പുത്ര സാധ്യത കൂടുതലായിരിക്കും.

Wanted child ഉം happend child ഉംഇങ്ങനെ കുട്ടികൾ രണ്ടു തരമുണ്ട്.  ആഗ്രഹിച്ച്,  വേണമെന്ന് വിചാരിച്ചുണ്ടാകുന്ന കുഞ്ഞുങ്ങളും...
10/02/2024

Wanted child ഉം happend child ഉം

ഇങ്ങനെ കുട്ടികൾ രണ്ടു തരമുണ്ട്. ആഗ്രഹിച്ച്, വേണമെന്ന് വിചാരിച്ചുണ്ടാകുന്ന കുഞ്ഞുങ്ങളും അറിയാതെ ഉണ്ടായിപോകുന്ന കുഞ്ഞുങ്ങളും. കുഞ്ഞുണ്ടാകണമെന്ന് ആഗ്രഹിക്കാതെ ഗർഭം ധരിച്ചതിനു ശേഷം ഗർഭധാരണത്തെ നന്നായി ഉൾകൊള്ളുന്ന മാതാപിതാക്കളും, ഗർഭിണി ആയെന്നറിഞ്ഞിട്ടും അത് തീരെ ഉൾകൊള്ളാതെ മറ്റൊന്നും ചെയ്യാനാകാതെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന മാതാപിതാക്കളുമുണ്ട്.

ഒരു കുഞ്ഞുണ്ടാകണമെന്ന അതിയായ മോഹത്തോടും ആഗ്രഹത്തോടും പ്രാർത്ഥനയോടും കൂടിയുണ്ടാകുന്ന കുഞ്ഞുങ്ങളും അങ്ങനെ അല്ലാതുണ്ടാകുന്ന കുഞ്ഞുങ്ങളും തമ്മിൽ അച്ഛനമ്മാരോടുള്ള സമീപനത്തിലും പെരുമാറ്റത്തിലും വ്യത്യാസമുണ്ടാകാമെന്നു മാത്രമല്ല സമൂഹത്തോടുള്ള മനോഭാവത്തിൽ പോലും അവർ വ്യത്യസ്തരായേക്കാം. ഭാര്യാ ഭർത്താക്കന്മാർ പരസ്പരം സ്നേഹിച്ചും ആദരിച്ചും ഉൾകൊണ്ടും വേണം കുഞ്ഞുങ്ങളുണ്ടാകാൻ. ഭാര്യാ ഭർത്താക്കന്മാർ തമ്മിലുള്ള ഇണക്കം ഉണ്ടാകാൻ പോകുന്ന കുഞ്ഞിന്റെ വ്യക്തിത്വത്തിന്റെ അടിത്തറയാണ്. മഹാഭാരതത്തിലെ പാണ്ടുവും ധൃതരാഷ്ട്രരുമൊക്കെ ഈ വസ്തുതയാണ് നമ്മളെ ഓർമ്മ പ്പെടുത്തേണ്ടത്.

ടീനേജിലുള്ള പെൺ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം.ഒരു സ്ത്രീയും അവർ പ്രസവിക്കുന്ന കുഞ്ഞിന് ഏതെങ്കിലും തരത്തിലുള്ള വൈകല്യമ...
02/02/2024

ടീനേജിലുള്ള പെൺ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം.

ഒരു സ്ത്രീയും അവർ പ്രസവിക്കുന്ന കുഞ്ഞിന് ഏതെങ്കിലും തരത്തിലുള്ള വൈകല്യമുണ്ടാകണമെന്ന് ആഗ്രഹിക്കുകയില്ല. എന്നാൽ നമ്മുടെ അറിവില്ലായ്മ കൊണ്ട് ചിലപ്പോൾ അത് സംഭവിച്ചേക്കാം.
കുഞ്ഞുങ്ങൾ ജനിക്കുമ്പോഴുള്ള അവരുടെ ഭാരവും ബുദ്ധിപരമായ കഴിവുകളും തമ്മിൽ ബന്ധമുണ്ടെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കുഞ്ഞിന്റെ ബർത്ത് വെയ്റ്റിനു ഇത്ര പ്രാധാന്യമുണ്ടെന്ന് അറിഞ്ഞുകൊണ്ടല്ലെങ്കിലും സ്ത്രീകൾ ഗർഭം ധരിക്കുന്നതുമുതൽ അവരുടെ ആരോഗ്യകാര്യങ്ങളിൽ പ്രത്യേകിച്ചും ഭക്ഷണകാര്യത്തിൽ പൊതുവേ ശ്രദ്ധാലുക്കളാണ്. ഗർഭിണി സമീകൃതാഹാരം കഴിക്കണമെന്ന ബോധം സാമാന്യ ജനങ്ങളിൽ പോലും എത്തിക്കുന്നതിന് നമ്മുടെ ആരോഗ്യമേഖലക്ക് കഴിഞ്ഞിട്ടുള്ളത് അഭിമാനാർഹമാണ്. ഗർഭിണി പോഷക മേന്മയുള്ള ആഹാരം കഴിക്കേണ്ടത് വളരുന്ന കുഞ്ഞിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. എന്നാൽ ഗർഭസ്താവസ്ഥയിലെ ഭക്ഷണം കൊണ്ടുമാത്രം ഉണ്ടാകാൻ പോകുന്ന കുഞ്ഞിന്റെ ഭാരം കൃത്യമായുണ്ടാകണമെന്നില്ല. കുട്ടിയുടെ ബർത്ത് വെയ്റ്റ് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നത് പെൺ കുട്ടികൾ പ്രായ പൂർത്തിയാക്കുന്ന പ്രായത്തിൽ കഴിക്കുന്ന ആഹാരത്തിന്റെ ഗുണമേന്മയുമായിട്ടാണ്. മുൻപ് ടീനേജ് (തേർടീൻ ടു നൈന്റീൻ ) ന്യൂട്രിഷൻ എന്നാണ് ഇതിന് പറഞ്ഞിരുന്നതെങ്കിൽ ഇപ്പോൾ പെൺകുട്ടികൾ പത്തു വയസ്സിനും താഴെ വച്ചു പോലും പ്രായപൂർത്തിയാകുന്നുണ്ട്. അതുകൊണ്ട് ടീനേജ് ന്യൂട്രീഷൻ എന്നതിന് അർത്ഥവത്തായ തിരുത്ത് നമുക്ക് വരുത്താം. പെൺ കുട്ടികൾ പ്രായപൂർത്തി ആകുന്നതുമുതൽ അവർ കഴിക്കുന്ന ആഹാരത്തിന്റെ ഗുണമാണ് അവർക്ക് എന്നോ ഉണ്ടാകാൻ പോകുന്ന കുഞ്ഞിന്റെ ബർത്ത് വെയ്റ്റ് നിശ്ചയിക്കുന്നതിലെ നിർണ്ണായക ഘടകം. ഇത് പെൺ കുട്ടികളും അവരുടെ രക്ഷാകർത്താക്കളും കൃത്യമായും അറിഞ്ഞിരിക്കേണ്ടതും ആഹാരകാര്യത്തിൽ പാലിക്കേണ്ടതുമാണ്. പ്രായപൂർത്തിയായ പെൺകുട്ടികൾ ഒരുകാരണവശാലും ബ്രേക്ക്‌ ഫാസ്റ്റ് ഒഴിവാക്കരുത്. അപരിഹാര്യമായ വിപത്തിനെ ആഹാരത്തിലെ ശ്രദ്ധക്കുറവുകൊണ്ട് വരുത്തി വെക്കാതിരിക്കുക. ആഹാരത്തിൽ സ്റ്റാർച് ഒഴിവാക്കി പ്രോടീൻ കൂട്ടുന്നത് വണ്ണം വെക്കാതിരിക്കാനും സഹായിക്കും.

കൊച്ചുകുട്ടികൾ അവരുടെ മൂത്രമൊഴിക്കുന്ന ശരീര ഭാഗത്തു നോക്കുന്നത് ശിക്ഷിക്കപ്പെടേണ്ടതോ...കുട്ടി കിന്റെർ ഗർട്ടനിലാണ്. അവിടെ...
30/01/2024

കൊച്ചുകുട്ടികൾ അവരുടെ മൂത്രമൊഴിക്കുന്ന ശരീര ഭാഗത്തു നോക്കുന്നത് ശിക്ഷിക്കപ്പെടേണ്ടതോ...

കുട്ടി കിന്റെർ ഗർട്ടനിലാണ്. അവിടെ സമപ്രായകാരായ കുട്ടികൾ മൂത്രമൊഴിക്കാൻ പോയപ്പോൾ ടോയ്‌ലെറ്റിൽ വെച്ച് അവർ പരസ്പരം അവരുടെ മൂത്രമൊഴിക്കുന്ന ശരീര ഭാഗത്തു നോക്കിയിരുന്നു. വൈകുന്നേരം വീട്ടിൽ ചെന്നിട്ട് അത് സംബന്ധമായ ഒരു വിവരണം കുട്ടി അമ്മക്ക് കൊടുത്തു. അമ്മ ആകെ അസ്വസ്ഥയായി. ഇനി മേലിൽ അവിടെങ്ങും നോക്കരുത്. അതൊക്കെ വേണ്ടാത്ത സ്ഥലങ്ങളാണ് തുടങ്ങിയ സാരോപദേശങ്ങളും ഇനി ഇത് ആവർത്തിച്ചാലുണ്ടാകുന്ന പ്രത്യാഹാതത്തെകുറിച്ചു " നന്നായി " ഓർമപ്പെടുത്തുകയും ചെയ്തു.

ആറു വയസ്സിനും താഴെയുള്ള കുട്ടികൾ ഇങ്ങനൊക്കെ ചെയ്യുന്നത് സ്വഭാവികമാണ് എന്നുപറഞ്ഞാൽ ചെറുപ്പക്കാരായ അമ്മമാർക്ക് അതുൾ കൊള്ളാൻ അത്ര എളുപ്പമായിരിക്കില്ല. എന്നാൽ മനഃശാസ്ത്ര തത്വങ്ങൾ ഇതു തികച്ചും സ്വഭാവികമാണെന്നു മാത്രമല്ല അനിവാര്യമാണെന്നുമാണ് പറയുന്നത്.

കുട്ടികളുടെ ശാരീരിക മാനസീക വളർച്ച പല ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ആദ്യ ഘട്ടം ഓറൽ ഏജും തുടർന്നു ഏനൽ ഏജുമാണ്. ഓറൽ ഏജിൽ ഉറിഞ്ചുകയും വിഴുങ്ങുകയും(sucking and swallowing ) ചെയ്യുന്നതിലാണ് അവർക്ക് ഏറ്റവും സംതൃപ്തി ലഭിക്കുന്നത്. അതുകൊണ്ടാണ്‌ ആ പ്രായത്തിലുള്ള കുട്ടികൾ എന്തുകിട്ടിയാലും വായിൽ വെക്കുന്നത്. വിരൽ ഉറിഞ്ചുന്നതുമൊക്കെ അതിന്റെ ഭാഗമാണ്. മുലയൂട്ടൽ കാര്യമായി നടക്കാത്ത കുട്ടികളാണ് കൂടുതൽ വിരലുറിഞ്ചുന്നത്. ഓരോ ഘട്ടവും സംതൃപ്തമായി തന്നെ കടന്നുപോകണമെന്നാണ് മനഃശാസ്ത്ര തത്വങ്ങൾ പറയുന്നത്. അല്ലാതെവരുന്ന കുഞ്ഞുങ്ങൾ പ്രായമാകുമ്പോൾ അവരിൽ ചില രതിവൈകൃതങ്ങളുണ്ടാകുവാൻ സാധ്യതയുണ്ടെന്നും ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഓറൽ ഏജിനെ തുടർന്നു വരുന്ന ഏനൽ ഏജിൽ കുട്ടികൾക്കു മലമൂത്ര വിസർജ്യം ചെയ്യുന്നതിൽ നിന്നാണ് സുഖാനുഭവമുണ്ടാകുന്നത്. മൂന്നാം ഘട്ടത്തെ ഫാലിക് സ്റ്റേജ് എന്നാണ് സിഗ്മണ്ട് ഫ്രോയിഡ് വിളിക്കുന്നത്. ലൈംഗിക അവയവങ്ങളിൽ ആകാംഷ വർദ്ധിക്കുന്നപ്രായമാണിത്. എന്നു മാത്രമല്ല, ആ ഭാഗങ്ങളിൽ തൊടുകയും പിടിക്കുകയുമൊക്കെ ചെയ്യുന്നതിലാണ് കുഞ്ഞുങ്ങൾക്ക് കൂടുതൽ സംതൃപ്തി കിട്ടുന്നത്. അതുകൊണ്ട് കുട്ടികൾക്ക് ഈ പ്രായത്തിൽ വിവസ്ത്രരായി നടക്കുവാനുള്ള ചെറിയ സ്വാതന്ത്ര്യം കൊടുക്കുന്നത് നല്ലതാണ്. ഭാവിയിൽ ലൈംഗിക പ്രദർശനം (exibitionism) എന്ന വൈകൃതം ഉണ്ടാകാതിരിക്കുവാൻ അത് സഹായിക്കും. എന്നുമാത്രമല്ല കുട്ടികൾ അവരുടെ ലൈംഗിക അവയവങ്ങൾ (പെൺ കുട്ടി ആൺ കുട്ടി ഭേദമില്ലാതെ) കാണുന്നതിലൂടെ gender fixation എന്നൊരു കാര്യവും നടക്കും. പക്വവും ആരോഗ്യ കരവുമായ ലൈംഗിക രീതിയും സമീപനവുമുണ്ടാകാൻ ഇത് സഹായകമാകാം.
അതുകൊണ്ട് കുഞ്ഞുങ്ങൾ അവരുടെ ശരീര ഭാഗങ്ങളെ പരസ്പരം നോക്കുകയോ കാണുകയോ ചെയ്യുന്നതൊന്നും വലിയ കുറ്റവും പ്രശ്നവുമായി കാണേണ്ടതില്ല. അതിനെ സ്വാഭാവികമായും നിസാരമായും കാണാനുള്ള പക്വത അമ്മമാരും അദ്ധ്യാപകരും കാണിക്കുകയാണ് വേണ്ടത്.

കുട്ടികളെ ഏത് പ്രായത്തിൽ ഡേ കെയറിലോ പ്രീ സ്കൂളിലോ ചേർക്കാം.പല രക്ഷാകർത്താക്കൾക്കുമുള്ള ഒരു സംശയമാണ് അവരുടെ കുട്ടികളെ ഏതു...
29/01/2024

കുട്ടികളെ ഏത് പ്രായത്തിൽ ഡേ കെയറിലോ പ്രീ സ്കൂളിലോ ചേർക്കാം.

പല രക്ഷാകർത്താക്കൾക്കുമുള്ള ഒരു സംശയമാണ് അവരുടെ കുട്ടികളെ ഏതു പ്രായത്തിൽ ഡേ കെയർ കേന്ദ്രങ്ങളിലോ പ്രീ സ്കൂളിലോ ചേർക്കാം എന്നുള്ളത്. മൂന്നു വയസ്സിലും താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ ഡേ കെയർ കേന്ദ്രങ്ങളിൽ ചേർക്കാവുന്നതും മൂന്നുവയസ്സിനും നാലുവയസിനുമിടയിൽ പ്രീ സ്കൂളിലും ചേർക്കാവുന്നതാണ്.

ഡേ കേയറിൽ കുട്ടികളെ ചേർക്കേണ്ടിവരുന്നത് രക്ഷാകർത്താക്കളുടെ ആവശ്യത്തലാണ്. കുഞ്ഞിനെ വീട്ടിൽ പരിപാലിക്കുവാനുള്ള അസൗകര്യം കൊണ്ടാണ് ഇത്തരം കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടി വരുന്നത്. മൂന്നു വയസ്സിനും താഴെ കുഞ്ഞുങ്ങളെ ശിശുപരിപാലനത്തിലും ശിശു വികസനത്തിലും ( child development ) പ്രാവിണ്യം നേടിയവരുടെ മേൽനോട്ടത്തിൽ നടത്തപ്പെടുന്ന
കേന്ദ്രങ്ങളിൽ ഏൽപ്പിക്കുന്നത് കുഞ്ഞുങ്ങളുടെ ശരീരികവും മാനസീകവുമായ വികാസത്തിനു ഗുണകരമയാണ് കണ്ടുവരുന്നത്‌. കുഞ്ഞുങ്ങളുടെ സാമൂഹിക വത്കരണത്തിലും (socialization), ഭാഷ വികസനത്തിനും ( language development ), സ്വഭാവരൂപീകരണത്തിനും (charector building ), പെരുമാറ്റ രൂപീകരണത്തിലും ( habit formation ) തുടങ്ങി പല കാര്യങ്ങളിലും കുഞ്ഞുങ്ങൾ ഒത്തുകൂടുന്ന കേന്ദ്രങ്ങളിൽ കുഞ്ഞുങ്ങളെ നേരത്തെ തന്നെ ചേർക്കുന്നത് ഗുണകരമാണ്. ശാസ്ത്രീയ അടിത്തറയുള്ള
നല്ല സ്ഥാപനം തെരഞ്ഞെടുക്കുന്നതിൽ ശ്രദ്ധിക്കണമെന്നു മാത്രം.

Address

Nedumangad
695541

Website

Alerts

Be the first to know and let us send you an email when Dr. M R Yesodharan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category