Dr. Boben Thomas

Dr. Boben Thomas Dr Boben Thomas is a medical Oncologist with 16 years of experience

23/11/2025

Happy to share that Caritas Cancer Institute has inaugurated a new 50+ bed chemotherapy suite.
This includes dedicated beds to care for our pediatric patients, as well as geriatric friendly beds. In addition there are 3 private chemotherapy rooms as well.
Caritas Cancer Institute in its 25 years is always committed to provide the best service to our patients.
“ Kenotic Love Saves Lives”
[23/11, 7:40 am] Dr BobeN: New launching chemo suite

19/11/2025

Happy 90th Birthday, George Uncle!

I've known him for only about a year, ever since he started coming to me for treatment. During his previous visit, while scheduling his next appointment, he mentioned that his birthday was on November 12th. When I checked our records, I realized he would be turning 90.

Raghi, my OPD assistant, made a note of it on our board so we wouldn't forget. She followed up and ensured that he came on the day. To our surprise, uncle-who usually comes alone-arrived with his wife. We had a small celebration in my OPD.

It was a simple gesture, but it brought immense happiness to both of them... and to us as well.

18/11/2025

മത്തച്ചായനും ബെന്നിച്ചായനും.
==========================
ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബെന്നിച്ചായന്റെ ശവസംസ്കാര ചടങ്ങ് കഴിഞ്ഞത്. ഒരുപാട് ഓർമ്മകൾ അവശേഷിപ്പിച്ചാണ് അദ്ദേഹം യാത്രയായത്.

എന്റെ അമ്മയ്ക്ക് ഇളയ സഹോദരിമാരായി 3 പേരാണ്. അതിൽ മൂത്തയാളെ വിവാഹം കഴിച്ചിരിക്കുന്നത് തോമാച്ചായനാണ്. രണ്ടാമത്തെ ആളെ മത്തച്ചായനും മൂന്നാമത്തെയാളെ ബെന്നിച്ചായനും വിവാഹം കഴിച്ചു.

അമ്മയുടെ രണ്ടാമത്തെ സഹോദരിയുടെ വിവാഹം നടക്കുമ്പോൾ ഞാൻ മൂന്നിലൊ നാലിലോ ആണ് പഠിക്കുന്നത്. ഇളയ സഹോദരിയുടെ വിവാഹം നടക്കുമ്പോൾ പത്തിലും.

രണ്ട് വിവാഹങ്ങളും ഇന്നും നല്ല ഓർമ്മയിലുണ്ട്. ബെന്നിച്ചായന്റെ പെണ്ണുകാണൽ ചടങ്ങ് നടന്നത് എന്റെ വീട്ടിൽ വച്ചായിരുന്നു. അതുകൊണ്ട് തന്നെ മറ്റുള്ളവരെക്കാൾ കൂടുതൽ ഒരു ആത്മബന്ധം ബെന്നിച്ചായനുമായി ഉണ്ടായിരുന്നു.

കാലങ്ങൾ ഏറെ കഴിഞ്ഞപ്പോൾ എന്തോ നിയോഗം പോലെ മത്തച്ചായനും ബെന്നിച്ചായനും എന്റെ മുൻപിലേക്ക് ക്യാൻസർ രോഗികളായി വന്നു. ഒരുപക്ഷേ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ അടുത്ത ബന്ധുക്കളെ ക്യാൻസറിന് ചികിത്സിച്ച വ്യക്തി ഈയുള്ളവനായിരിക്കും. അതിൽ അച്ചയുടെയും അമ്മയുടെയും വളരെ അടുത്ത ബന്ധുക്കളുണ്ട്. അകന്ന ബന്ധത്തിലുള്ളവരും ഉണ്ട്.

രോഗികൾ എല്ലാവരും നമുക്ക് ഒരുപോലെയാണ്. എങ്കിലും അടുത്ത ബന്ധുക്കളെ ചികിത്സിക്കുമ്പോൾ നമുക്ക് വളരെയധികം മാനസിക സംഘർഷം അനുഭവപ്പെടും. ചെറുപ്പം മുതൽ വളരെ അടുത്ത ഹൃദയബന്ധം കാത്തു സൂക്ഷിക്കുന്നവർ പെട്ടെന്നൊരു ദിവസം ക്യാൻസർ എന്ന രോഗവുമായി മുന്നിലേക്ക് വരുമ്പോൾ ഉൾക്കൊള്ളാൻ പ്രയാസമാണ്. അത് വാക്കുകളിലൂടെ പറഞ്ഞറിയിക്കാൻ സാധിക്കുന്ന ഒന്നല്ല.

ഓരോ തീരുമാനമെടുക്കുമ്പോഴും വലിയ വൈകാരിക സമ്മർദ്ദമാണ്. അല്പം പോലും പിഴവ് സംഭവിച്ചതായി പിന്നീട് തോന്നാൻ പാടില്ലല്ലൊ.

വിദേശ രാജ്യങ്ങളിൽ ബന്ധുക്കളായ രോഗികളെ ചികിത്സിക്കുന്നതിന് ചില തടസ്സങ്ങളുണ്ട്.

മത്തച്ചായനെ കുറിച്ച് പറയുമ്പോൾ ഏകദേശം പത്തുവർഷങ്ങൾക്ക് മുൻപാണ് വിട്ടുമാറാത്ത പനിയും ബ്ലീഡിങ്ങുമായി അദ്ദേഹത്തെ കോട്ടയത്തുള്ള ഒരു ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർ പരിശോധനയിൽ അദ്ദേഹത്തിന് A M L എന്ന ബ്ലഡ് കാൻസർ ആണെന്ന് സ്ഥിരീകരിച്ചു.

ഞാനന്ന് തിരുവനന്തപുരത്താണ് ചികിത്സിക്കുന്നത്. ഉടനെ തന്നെ ഡിസ്ചാർജ് ചെയ്ത് തിരുവനന്തപുരത്തേക്ക് ആംബുലൻസിൽ കൊണ്ടുവരാനുള്ള തീരുമാനമെടുത്തു. കൊട്ടാരക്കരയിൽ എത്തിയപ്പോഴേക്കും അദ്ദേഹത്തിന്റെ കണ്ടീഷൻ വളരെയധികം മോശമായി.

തിരുവനന്തപുരത്ത് എത്തിയ ശേഷമുള്ള തുടർ പരിശോധനയിൽ അദ്ദേഹത്തിന് AML-M3-APML എന്ന ടൈപ്പിൽ ഉള്ള ബ്ലഡ് ക്യാൻസറാണെന്ന് മനസ്സിലായി. ബ്ലീഡിങ് അടക്കമുള്ള കോംപ്ലിക്കേഷൻസോ, മരണമോ തന്നെ സംഭവിക്കാവുന്ന വളരെ അഗ്രസീവായ ഒരു ബ്ലഡ് ക്യാൻസറാണ് അത്.

വളരെ വെല്ലുവിളി നിറഞ്ഞ സിറ്റുവേഷൻ ആയിരുന്നു. എന്നാൽ ഭാഗ്യമെന്ന് പറയട്ടെ രക്ഷപ്പെടില്ല എന്ന് സംശയിച്ചിടത്തുനിന്ന് അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിച്ചു. പത്തുവർഷം പിന്നിടുമ്പോൾ ഇന്നദ്ദേഹം മകനോടൊപ്പം വെക്കേഷൻ ചെലവഴിക്കുന്നതിനായി അമേരിക്കയിലാണ്.

2024 ജൂലൈ മാസമാണ് ഓർമ്മക്കുറവും, മറ്റ് ലക്ഷണങ്ങളുമായി ബെന്നിച്ചായനെയും കൊണ്ട് റെജി ചേച്ചി ന്യൂറോളജിസ്റ്റിനെ കാണുന്നത്. അമ്മയുടെ സഹോദരി ആണെങ്കിലും എന്നെക്കാൾ അഞ്ചോ ആറോ വയസ്സിന് മാത്രം വ്യത്യാസമുള്ളത് കൊണ്ട് റെജി ചേച്ചി എന്നാണ് ഞാൻ വിളിച്ചിരുന്നത്.

ബെന്നിച്ചായന് തലച്ചോറിൽ ട്യൂമർ ആയിരുന്നു. കാരിത്താസ് ആശുപത്രിയിലെ ന്യൂറോസർജനെ കണ്ട് സർജറിക്ക് വേണ്ടി പോസ്റ്റ് ചെയ്തു. സ്കാൻ റിസൾട്ടിൽ നിന്ന് അത് വളരെ അധികം വ്യാപിച്ച ട്യൂമർ ആണെന്ന് എനിക്ക് മനസ്സിലായി.

ബ്രെയിൻ ട്യൂമറിൽ തന്നെ ഏറ്റവും തീവ്രത കൂടിയ 'ഗ്ലയോ ബ്ലാസ്റ്റോമ മൾട്ടിഫോർമേ' ആയിരുന്നു ബെന്നിച്ചായന്. ഒരു ടൈം ക്ലോക്ക് പോലെ ഇനി എത്ര നാളുകൾ എന്ന സംശയം മാത്രമേ ബെന്നിച്ചായന്റെ കാര്യത്തിൽ എനിക്കുണ്ടായുള്ളൂ.

റേഡിയേഷൻ തെറാപ്പിക്ക് ശേഷം ബെന്നിച്ചായന് നല്ല ഇമ്പ്രൂവ്മെന്റ് കിട്ടി. കുടുംബത്തിലെ എല്ലാവരും സന്തോഷിച്ച സമയമായിരുന്നു അത്. അമേരിക്കയിലുള്ള മകന്റെ കുട്ടിയുടെ മാമോദിസക്ക് പോകാനുള്ള തയ്യാറെടുപ്പിൽ വരെ അവരെത്തി.

ട്രീറ്റ്മെന്റ് എടുത്ത എനിക്ക് പക്ഷേ എന്നാണ് അസുഖം തിരിച്ചുവരിക എന്ന സംശയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പോകുന്നതിന് മുമ്പ് എടുത്ത എം.ആർ.ഐയിൽ അദ്ദേഹത്തിന് അസുഖം തിരിച്ചു വന്നതായി കണ്ടു. വളരെ പ്രയാസത്തോടെ തന്നെ ചികിത്സയുടെ അടുത്ത ഘട്ടത്തിലേക്ക് നമുക്ക് പോകേണ്ടതായി വന്നു.

ക്യാൻസറിന്റെ ചികിത്സാരംഗത്ത് കഴിഞ്ഞ ഒരു ദശാബ്ദ കാലത്തിനിടയ്ക്ക് വിപ്ലവകരമായ മാറ്റങ്ങൾ സംഭവിച്ചുവെങ്കിലും ബ്രെയിൻ ക്യാൻസറിന്റെ ചികിത്സയിൽ അത് പ്രതിഫലിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.

പ്രതീക്ഷിച്ചതുപോലെ ബെന്നിച്ചായന്റെ കണ്ടീഷൻ മോശമായി തുടങ്ങി. തുടർച്ച ചികിത്സ എടുക്കാനുള്ള ആരോഗ്യസ്ഥിതി അദ്ദേഹത്തിനുണ്ടായിരുന്നില്ല. ശരീരത്തിന്റെ ഓരോ ഭാഗങ്ങളിലും ട്യൂബുകൾ ഇട്ടു. ചികിത്സകൊണ്ട് വലിയ ഫലം ഇല്ലെന്ന് മനസ്സിലായപ്പോൾ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്കയച്ചു.

ഓരോ ദിവസവും റെജി ചേച്ചി വിളിച്ച് കാര്യങ്ങൾ അപ്ഡേറ്റ് ചെയ്യുമായിരുന്നു. പലപ്പോഴും വീട്ടിൽ പോയി അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി നോക്കിയിരുന്നു.

മരണം സംഭവിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് വീട്ടിൽ പോയി ഞാൻ അദ്ദേഹത്തെ കണ്ടു. രാവിലെ കണ്ട വീഡിയോ കോളിൽ അദ്ദേഹത്തിന്റെ കണ്ടിഷൻ മോശമാണെന്ന് എനിക്ക് മനസ്സിലായി. ഞാനും അച്ചയും അമ്മയും കൂടിയാണ് ബെന്നിച്ചായനെ കാണാൻ പോയത്.

കണ്ടപ്പോൾ ഇനി അധികം സമയം അദ്ദേഹത്തിനില്ലെന്ന് മനസ്സിലായി.ഡയഗ്നോസ് ചെയ്ത സമയം മുതൽ ഓരോ കൺസൾട്ടേഷനിലും, സർജറി, റേഡിയേഷൻ, കീമോതെറാപ്പി സമയങ്ങളിലും ഞാൻ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. അവസാനമായി റയൽസ് ട്യൂബിൽ കുറച്ച് കരിക്കിൻ വെള്ളം കൊടുത്തു.

കടുത്തുരുത്തിയിൽ നിന്ന് തിരിച്ച് കോട്ടയത്തെ എന്റെ വീട്ടിൽ എത്തിയപ്പോഴേക്കും ബെന്നിച്ചായന്റെ മരണവാർത്ത എത്തി. സംസ്കാര ശുശ്രൂഷ നടക്കുമ്പോൾ മനസ്സ് വികാരഭരിതമായിരുന്നു.

പെണ്ണു കാണൽ ചടങ്ങ് മുതൽ ദീർഘകാലം സ്നേഹത്തോടെ ജീവിതത്തിൽ നിറഞ്ഞുനിന്ന ഒരു വ്യക്തി, പിന്നീട് ക്യാൻസർ ബാധിതനായി ഈയുള്ളവന്റെ തന്നെ ചികിത്സയെടുക്കുകയും, ഒടുവിൽ മരണം വരിക്കുകയും ചെയ്യുമ്പോഴുള്ള ഒരു ഡോക്ടറുടെ മാനസിക ബുദ്ധിമുട്ട് വലുതാണ്.

അവിടെ നിൽക്കുന്ന പലർക്കും അദ്ദേഹം ഒരു ബന്ധു മാത്രമായിരിക്കും. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ചേച്ചി എന്ന് വിളിക്കുന്ന അമ്മയുടെ സ്നേഹമയിയായ സഹോദരിയുടെ ഭർത്താവും അതിലുപരി ചികിത്സിച്ച രോഗിയുമാണ്.

ഇത്തരം വേർപാടുകൾ ജീവിതത്തിന്റെയും, പ്രൊഫഷന്റെയും ഭാഗമായി ഉൾക്കൊള്ളാനല്ലാതെ നമുക്ക് എന്ത് ചെയ്യാൻ കഴിയും. മെഡിക്കൽ സയൻസിന് രക്ഷപ്പെടുത്താൻ സാധിച്ചില്ലല്ലോ എന്ന ദുഃഖത്തിനിടയിലും എത്രയോ ബന്ധുക്കളും അല്ലാത്തവരുമായ മനുഷ്യരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിച്ചല്ലോ എന്ന പോസിറ്റീവ്നെസ്സാണ് എന്നെ പോലെ ഒരു ഓൺകോളജിസ്റ്റിനെ മുന്നോട്ട് നയിക്കുന്നത്.
✨✨✨

ബോബൻ തോമസ്.

എസ്‌മോ കോൺഫറൻസും ബെർലിൻ മതിലും.!ഈ വർഷത്തെ ESMO( യൂറോപ്യൻ സൊസൈറ്റി ഫോർ മെഡിക്കൽ ഓൺകോളജി) ജർമനിയിലായിരുന്നു. പേപ്പർ പ്രസന്...
27/10/2025

എസ്‌മോ കോൺഫറൻസും ബെർലിൻ മതിലും.!

ഈ വർഷത്തെ ESMO( യൂറോപ്യൻ സൊസൈറ്റി ഫോർ മെഡിക്കൽ ഓൺകോളജി) ജർമനിയിലായിരുന്നു. പേപ്പർ പ്രസന്റ് ചെയ്യാനുള്ള അവസരം ലഭിച്ചതിനെ തുടർന്ന് ജർമനിയിലേക്ക് പോകാനുള്ള തീരുമാനമെടുത്തു.

എങ്ങനെയെങ്കിലും സമയമുണ്ടാക്കി ബെർലിൻ മതിൽ കാണണം എന്നതായിരുന്നു എന്റെ ആദ്യത്തെ തീരുമാനം. സ്കൂളിലെ പഠന ഓർമ്മകളിലെ ബെർലിൻ മതിൽ ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നുണ്ട്. ഹിസ്റ്ററി ക്ലാസ്സിൽ രണ്ടാം ലോകമഹായുദ്ധവും അതിനെ തുടർന്നുള്ള സംഭവ വികാസങ്ങളും എബ്രഹാം സാർ പഠിപ്പിക്കുമ്പോൾ ജർമ്മനിയിലെ ബെർലിൻ മതിലിന്റെ ചരിത്രത്തിലൂടെയും കടന്ന് പോയിട്ടുണ്ട്.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജർമ്മനിയെ രണ്ടായി ഭാഗിക്കുകയും ഒരു ഭാഗം അമേരിക്ക നേതൃത്വം നൽകുന്ന ചേരിക്കും രണ്ടാം ഭാഗം സോവിയറ്റ് യൂണിയൻ നേതൃത്വം നൽകുന്ന ചേരിക്കും നൽകുകയുണ്ടായി. ഒരു ഭാഗത്ത് നിന്നും മറുഭാഗത്തേക്കുള്ള യാത്ര തടയുന്നതിന് വേണ്ടിയിട്ടായിരുന്നു അന്ന് ബെർലിൻ മതിൽ നിർമ്മിച്ചത്.

പക്ഷേ അന്ന് ഇന്നത്തെപ്പോലെ ഇന്റർനെറ്റ് സൗകര്യം ഇല്ല. അറിവുകൾ അപൂർണ്ണമായിരുന്നു. പഠനശേഷം പത്രമാസികകളിൽ കൂടി വരുന്ന ചെറിയ വാർത്തകളിൽ ബെർലിൻ മതിൽ ഒതുങ്ങി.

അതിനുശേഷം 1990-ല്‍ ജർമൻ മതിൽ തകർത്തതിനെ കുറിച്ചുള്ള വാർത്ത പത്രത്തിലൂടെ വായിച്ചത് ഓർക്കുന്നു. ലൈവ് ടെലികാസ്റ്റ് ഇല്ലാത്ത ആ കാലത്ത് ദൂരദർശനിലൂടെയാണ് അത് കണ്ടത്.

പ്രണബ് റോയ് അവതരിപ്പിച്ച 'വേൾഡ് ദിസ്‌ വീക്ക്' എന്ന പരിപാടിയിലൂടെയാണ് ബെർലിൻ മതിൽ തകർത്തതിനെ കുറിച്ച് കൂടുതലായി അറിയുന്നത്.

എന്തായാലും കോൺഫറൻസിന് ഇടയ്ക്ക് സമയമുണ്ടാക്കി ഒരു സിറ്റി ടൂർ എടുത്തു. ബെർലിനിലെ ഒരുപാട് സ്ഥലങ്ങളിലൂടെ ഞങ്ങൾ യാത്ര ചെയ്തു. അവസാനം ഞാൻ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിച്ച ബെർലിൻ മതിലിന് അടുത്തെത്തി.

ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ മതിലിന്റെ അവശേഷിക്കുന്ന ഭാഗങ്ങളെ തൊട്ടു നോക്കി. അതിന്റെ രണ്ട് വശവും നടന്നു കണ്ടു. പടങ്ങൾ എടുത്തു.

ചരിത്രത്തിന്റെ ഭാഗമായ ആ വലിയ സ്മാരകം ഇന്ന് എത്രപേർക്ക് അറിയാം.!?.

അതിനുശേഷം കിഴക്കും പടിഞ്ഞാറും ബെർലിനുകളെ വേർതിരിക്കുന്ന 'Check point Charlie' എന്ന വിശ്വപ്രസിദ്ധമായ ബോർഡർ കണ്ടു. 1961-ൽ അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീതയുദ്ധം മൂർദ്ധന്യാവസ്ഥയിൽ നിൽക്കുമ്പോൾ അമേരിക്കൻ റഷ്യൻ ടാങ്കുകൾ അഭിമുഖമായി നിന്നിരുന്ന സ്ഥലമായിരുന്നു അത് എന്ന് മനസ്സിലാക്കുവാൻ സാധിച്ചു.

തൊട്ടടുത്ത് തന്നെ ഒരു സോവനീർ ഷോപ്പ് കണ്ടു. ബെർലിൻ മതിലിന്റെ ചെറിയ കഷണങ്ങൾ വിൽക്കുന്ന ഷോപ്പ് ആയിരുന്നു അത്. വാങ്ങണമോ എന്ന് സംശയിച്ചെങ്കിലും ഒടുവിൽ ഒരെണ്ണം വാങ്ങാൻ തന്നെ തീരുമാനിച്ചു. ഏറ്റവും ചെറിയ ഒരു കോൺക്രീറ്റ് കഷണത്തിന് 25 യൂറോയാണ് വില. ഒരെണ്ണം ഞാൻ എടുത്തു. ഒറിജിനലാണെന്ന് സ്ഥിരീകരിക്കുന്ന ഒരു സർട്ടിഫിക്കറ്റ് കൂടി അവർ തന്നു.

അങ്ങിനെ ചരിത്രത്തിന്റെ ഭാഗമായ ബെർലിൻ മതിൽ കാണുവാനും അതിന്റെ ഒരു അവശേഷിപ്പ് കൊണ്ടുവരാനും സാധിച്ചു. ഓർമ്മകളിലുള്ള ലോകത്തെ ഏതൊ ഒരു കോണിലെ ആ ചരിത്ര സ്മാരകം തൊട്ടടുത്ത് നിന്ന് നോക്കിക്കാണുമ്പോൾ എന്നിൽ ആ പഴയ കുട്ടിയുടെ ആകാംക്ഷയും സന്തോഷവും ഉണ്ടായിരുന്നു.!.

ബോബൻ തോമസ്.

At Berling Germany for ESMO CONGRESS 2025
19/10/2025

At Berling Germany for ESMO CONGRESS 2025

Happy to share that a study I did in Psyco Oncology along with my wife Vinaya  got accepted for presentation at ESMO- Eu...
12/10/2025

Happy to share that a study I did in Psyco Oncology along with my wife Vinaya got accepted for presentation at ESMO- European Society of Medical Oncology.

I will be presenting this paper on 19th October at Berlin Germany.

Dr Sr Linto Joseph who happened to be my patient played a significant role in conducting this work. She having gone through the psychological trauma of cancer helped in designing the protocol. Without her help this won’t have been possible.

I take this opportunity to thank all my patients, their family members who helped us to compile this work.

Also a big thanks to all my well wishers & colleagues at Caritas Cancer Institute Thellakom, St Thomas Hospital Chethipuzha & S P Medifort Trivandrum.

I would like to acknowledge the assistance provided by my junior at SP Medifort Trivandrum- Dr Uddiptya Goswami for helping me to prepare the manuscript.

A special thanks to Rev Fr Dr Binu Kunnath Director of Caritas Hospital for all the support that was extended.

11/10/2025
Happy to share that WHO & Caritas Hospital has signed a MOU to strengthen public health in Kerala*The World Health Organ...
06/10/2025

Happy to share that WHO & Caritas Hospital has signed a MOU to strengthen public health in Kerala*

The World Health Organization (WHO) and Caritas Hospital have signed a memorandum of under standing (MoU) to enhance public health initiatives in Kerala, particularly in the central Travancore districts. The agreement, formalised at the WHO headquarters in Delhi through a project collaboration agreement, will facilitate technical collaboration between the two institutions.

Under the agreement, a WHO centre will be established at Caritas Hospital to coordinate the project. WHO's role will include assisting in the development of an integrated public health laboratory for disease detection and training, coordinating new initiatives in the health sector, and providing technical support for public health interventions and medical research.

"ബോബൻ to ഡോ.ബോബൻ തോമസ് "കഴിഞ്ഞദിവസം പഴയ ഡോക്യുമെന്റ്സുകളെല്ലാം പരതിയ കൂട്ടത്തിലാണ്  ഈ ഒരു കടലാസ് എന്റെ കണ്ണിൽ പെട്ടത്. ന...
05/10/2025

"ബോബൻ to ഡോ.ബോബൻ തോമസ് "

കഴിഞ്ഞദിവസം പഴയ ഡോക്യുമെന്റ്സുകളെല്ലാം പരതിയ കൂട്ടത്തിലാണ് ഈ ഒരു കടലാസ് എന്റെ കണ്ണിൽ പെട്ടത്. നോക്കിയപ്പോൾ ഏകദേശം 30 വർഷങ്ങൾക്ക് മുൻപ് എനിക്ക് എം.ബി.ബി.എസിന് പ്രവേശനം ലഭിച്ച അഡ്മിറ്റ്‌ കാർഡ് ആയിരുന്നു അത്. മനസ്സ് മൂന്ന് പതിറ്റാണ്ട് പുറകിലേക്ക് പോയി.

1995.
പ്രീഡിഗ്രി കഴിഞ്ഞ് അടുത്ത പ്രൊഫഷണൽ ജീവിതത്തിലേക്ക് പരീക്ഷകളെല്ലാം എഴുതിക്കൊണ്ടിരുന്ന കാലഘട്ടം. അന്ന് ഇന്നത്തെ പോലെ നീറ്റ് എന്ന പൊതുവായ എക്സാമിനേഷൻ ആയിരുന്നില്ല. കേരളത്തിലേക്ക് ഒരു എൻട്രൻസ്, ഓൾ ഇന്ത്യ എൻട്രൻസ്, സെൻട്രൽ യൂണിവേഴ്സിറ്റികളായ എയിംസ്, ജിപ്മർ എന്നിവ നടത്തുന്ന എൻട്രൻസുകൾ, വിവിധ സംസ്ഥാനങ്ങൾ നടത്തുന്ന എൻട്രൻസുകൾ അങ്ങനെ വിവിധതരത്തിലുള്ള എക്സാമിനേഷനുകൾ ആയിരുന്നു ഉണ്ടായിരുന്നത്. കേരളത്തിൽ ഗവൺമെന്റ് മെഡിക്കൽ കോളേജുകൾ മാത്രം ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിൽ ഓപ്പൺ മെറിറ്റൽ എം.ബി.ബി.എസിന് സീറ്റ് ലഭിക്കണമെങ്കിൽ ആയിരത്തിൽ താഴെ റാങ്ക് ലഭിക്കണമായിരുന്നു.

എന്റെ റാങ്ക് ആയിരത്തിന് മുകളിൽ ആയിരുന്നതിനാൽ കേരളത്തിൽ ഒരു എം.ബി.ബി.എസ് സീറ്റ് ലഭിക്കുക എന്നത് അസാധ്യമായിരുന്നു. പിന്നെയുള്ള ഒരു ഓപ്ഷൻ ഒരു വർഷം കൂടി എഴുതുക എന്നതായിരുന്നു. എന്നാൽ അത് ഞാൻ വേണ്ടെന്ന് വെച്ചു. അന്ന് പ്രീഡിഗ്രിക്ക് ബയോളജിയുടെ കൂടെ മാത്തമാറ്റിക്സ് ഓപ്ഷണലായി എടുത്ത് പഠിച്ചത് കൊണ്ട് എൻജിനീയറിങ്ങിന് ജോയിൻ ചെയ്യാൻ തീരുമാനിച്ചു.

അങ്ങനെ ഡോക്ടർ ആകാനുള്ള മോഹങ്ങളെല്ലാം ഉപേക്ഷിച്ചിരുന്ന സമയത്താണ് സുഹൃത്തായ ജെറി വിളിക്കുന്നത്. കർണാടകയിൽ മെഡിക്കൽ എൻട്രൻസിന് അപ്ലിക്കേഷൻ വിളിച്ചിട്ടുണ്ട് എന്ന് ജെറി പറഞ്ഞു. അതിനെക്കുറിച്ച് കൂടുതൽ അറിയില്ലെങ്കിലും ജെറിയുടെ കൂടെ കർണാടകയിലേക്ക് ഞാനും അപ്ലൈ ചെയ്തു.

തൊട്ട് മുൻപുള്ള വർഷം വരെ കർണാടകത്തിന് പുറത്തുനിന്നുള്ള വിദ്യാർത്ഥികൾക്ക് എൻട്രൻസ് എഴുതുവാൻ അനുവാദം ഉണ്ടായിരുന്നു. എന്നാൽ 95ൽ ആ നിയമം എടുത്തു കളഞ്ഞതുകൊണ്ട് കർണാടകത്തിന് വെളിയിലുള്ള വിദ്യാർഥികൾക്ക് എൻട്രൻസ് എഴുതുവാനുള്ള അവസരം ഇല്ലായിരുന്നു. അതിനെതിരെ ആരോ സുപ്രീംകോടതിയിൽ പോയതിന്റെ ഫലമായി സുപ്രീംകോടതിയിൽ നിന്ന് അനുകൂലമായ വിധി വരികയും കർണാടകത്തിന് പുറത്തുനിന്നുള്ളവർക്ക്‌ 15 ശതമാനം പെയ്മെന്റ് സ്വീറ്റ് നൽകുവാനുള്ള തീരുമാനം പുന:സ്ഥാപിക്കുകയും ചെയ്തു. എൻട്രൻസ് നടത്തുവാനുള്ള സമയമില്ലാത്തതിനാൽ പിഡിഗ്രിയുടെ മാർക്കിന്റെ ബെയ്സിസിൽ ലഭിക്കുമെന്നായിരുന്നു പറഞ്ഞത്. പ്രതീക്ഷയൊന്നും ഇല്ലായിരുന്നുവെങ്കിലും വെറുതെ അപ്ലൈ ചെയ്തു.

ഡോക്ടർ ആകാനുള്ള വഴികൾ അടഞ്ഞതുകൊണ്ട് എൻജിനീയറാകാൻ മനസ്സിനെ പാകപ്പെടുത്തിയിരുന്നു.അതു കൊണ്ട് തന്നെ വളരെ ലാഘവ ബുദ്ധിയോടെയാണ് അപ്ലിക്കേഷൻ അയച്ചത്. വീട്ടിലെ നിർബന്ധവും അതിന് പുറകിൽ ഉണ്ടായിരുന്നു. ശ്രദ്ധക്കുറവുകൊണ്ട് അപ്ലിക്കേഷൻ കടലാസ് വയ്ക്കാൻ ഞാൻ മറന്നു പോവുകയും ഇൻകംപ്ലീറ്റ് ആയ അപ്ലിക്കേഷൻ അയക്കുകയും ചെയ്തു. അപ്ലിക്കേഷൻ സബ്മിറ്റ് ചെയ്യുന്നതിന്റെ രണ്ട് ദിവസം മുമ്പ് യാദൃശ്ചികമായി എന്റെ അച്ച ഡ്രോയറിൽ ആ കടലാസ് കാണുകയും അതിനെക്കുറിച്ച് ചോദിക്കുകയും ചെയ്തു. വിട്ടുപോയതാണെന്ന് ഞാൻ മറുപടി പറഞ്ഞു.

ഇന്നത്തെ പോലെ നെറ്റിൽ ഡൗൺലോഡ് ചെയ്ത് അയക്കാനുള്ള സാഹചര്യം ഇല്ലാത്തതിനാൽ അന്ന് ഒന്നുകൂടി അയക്കാനുള്ള സമയം ഇല്ലെന്ന് തന്നെ പറയാമായിരുന്നു. അന്ന് കേരളത്തിൽ അപ്ലിക്കേഷൻ ലഭിച്ചിരുന്നത് മട്ടാഞ്ചേരിയിലെ കനറാ ബാങ്കിന്റെ ശാഖയിൽ മാത്രമായിരുന്നു. ഞാനിന്നും ഓർക്കുന്നു അച്ചയുടെ ഇളയ സഹോദരൻ ബാങ്ക് തുറക്കുന്ന സമയത്ത് തന്നെ എത്തിച്ചേരുന്നതിനു വേണ്ടി അന്ന് വെളുപ്പിനെ തന്നെ എറണാകുളത്തേക്ക് കാറിൽ പുറപ്പെടുകയും അപ്ലിക്കേഷൻ വാങ്ങി വരികയും ചെയ്ത കാര്യം. രണ്ട് ദിവസം മാത്രമേ ഉള്ളൂ. അന്ന് തന്നെ ബാംഗ്ലൂരിലേക്ക് പോകുന്ന ഒരാളുടെ കയ്യിൽ ഏൽപ്പിക്കുകയും വേണം.

എറണാകുളത്തുനിന്ന് കോട്ടയത്തേക്ക് തിരിച്ചു വന്ന് വീണ്ടും ഫോം ഫിൽ ചെയ്ത് കൊടുക്കാനുള്ള താമസമുള്ളതുകൊണ്ട് കോട്ടയത്തുനിന്ന് ഞാൻ ഏറ്റുമാനൂർക്ക് പോവുകയും മാന്നാനം കെ. ഈ കോളേജിൽ പോയി പ്രിൻസിപ്പലിന്റെ കയ്യിൽ നിന്ന് കയ്യെഴുത്ത് വാങ്ങുകയും ബാക്കിയുള്ള പേപ്പറുകൾ കൊണ്ടു വന്ന് കോട്ടയത്തുള്ള വീട്ടിൽ വച്ചുകൊണ്ട് അച്ച അത് പൂരിപ്പിക്കുകയും ചെയ്തു.

പേപ്പർ വാങ്ങി പ്രിൻസിപ്പൽ ഇല്ലാത്തതുകൊണ്ട് വൈസ് പ്രിൻസിപ്പലിനെ കൊണ്ട് സൈൻ വാങ്ങിച്ചാണ് വീട്ടിൽ കൊണ്ടുവന്നത്. അഞ്ചരയ്ക്ക് ബാംഗ്ലൂർക്കുള്ള ബസ്സിൽ പോകുന്ന വ്യക്തിയുടെ കയ്യിൽ ഏൽപ്പിക്കുകയും ചെയ്തു.

അപ്പോഴും എനിക്ക് പ്രതീക്ഷ കുറവായിരുന്നു. പക്ഷേ ഫലം വന്നപ്പോൾ പ്രീഡിഗ്രിക്ക് നല്ല മാർക്ക് ഉണ്ടായിരുന്നതുകൊണ്ട് 129 ആം റാങ്ക് ലഭിക്കുകയും കൗൺസിലിങ്ങിന് വിളിക്കുകയും ചെയ്തു.

കൗൺസിലിംഗ് എല്ലാം കഴിഞ്ഞതിനുശേഷമാണ് ബാംഗ്ലൂരിൽ അംബേദ്കർ മെഡിക്കൽ കോളേജിലേക്ക് സീറ്റ് ലഭിച്ചു എന്ന വിവരം ലഭിക്കുന്നത്. പ്രത്യേകം ഓർക്കാനുള്ളത് ബാംഗ്ലൂരിൽ ടാക്സി ഓടിച്ചു കൊണ്ടിരുന്ന ബാംഗ്ലൂരിലെ എല്ലാ വഴികളും അറിയാമായിരുന്ന ചെല്ലപ്പൻ എന്ന വ്യക്തിയെക്കുറിച്ചാണ്. ചിലപ്പന്റെ കൂടെയായിരുന്നു കൗൺസിലിങ്ങിന് വേണ്ടി ഞങ്ങളെല്ലാവരും ബാംഗ്ലൂരിലേക്ക് പോയത്. കോളേജ് എവിടെയാണെന്ന് ഒരു പിടിയുമില്ല. തിരഞ്ഞു നോക്കാൻ ഇന്റർനെറ്റും, ഗൂഗിളും ഒന്നുമുണ്ടായിരുന്നില്ല. ചെല്ലപ്പനോട് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ ക്ലാസിക്കലായ ഒരു പൊട്ടിച്ചിരി ഞാനിന്നും ഓർക്കുന്നു. എന്നിട്ട് ഞാൻ അവിടെ അടുത്താണല്ലോ സാറേ താമസിച്ചു കൊണ്ടിരുന്നത് എനിക്ക് അറിയാൻ മേലാത്ത സ്ഥലമൊന്നും അല്ലല്ലോ എന്ന് പറഞ്ഞു. പിന്നീട് ഒക്ടോബർ മാസം പത്താം തീയതിയാണ് ബാംഗ്ലൂരിലേക്ക് പോകുന്നത്. ക്ലാസുകൾ ഒക്ടോബർ ഒന്നിന് തന്നെ തുടങ്ങിയിരുന്നു.

ഈ സീറ്റ് ലഭിച്ചില്ലായിരുന്നുവെങ്കിൽ എന്റെ ഡെസ്റ്റിനേഷൻ തന്നെ മറ്റൊന്നാകുമായിരുന്നു. രണ്ടാമതൊരു ചാൻസ് എടുത്ത് മെഡിസിൻ വേണ്ട എന്ന് തീരുമാനിക്കുകയും മറ്റൊരു മേഖലയിലേക്ക് പോകാൻ തയ്യാറെടുക്കുകയും ചെയ്ത ഞാൻ ഏതോ ദൈവികമായ ഇമ്പാക്ടിന്റെ പുറത്ത് അവിടെത്തന്നെ എത്തിച്ചേർന്നു എന്നാണ് വിചാരിക്കുന്നത്. നമ്മൾ എവിടെ എത്തണമെന്ന് നമ്മളല്ല തീരുമാനിക്കുന്നത്. മുകളിലുള്ള മറ്റാരൊക്കെയോ ആണെന്ന് തോന്നിപ്പോകും.

എടുത്തുപറയേണ്ട മറ്റൊരു കാര്യം ഡോക്യുമെന്റ്സ് എല്ലാം അച്ച വളരെ ഭദ്രമായി ഒരു പ്ലാസ്റ്റിക് കവറിൽ ഒക്കെ ഇട്ട് വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്നാൽ 2018ലെ മഹാ പ്രളയത്തിൽ അതുവരെ വെള്ളം കയറിയിട്ടില്ലാത്ത ഞങ്ങളുടെ വീട്ടിലും എന്തിന് അലമാരിക്ക് അകത്ത് പോലും വെള്ളം കയറി. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ വച്ചതു കൊണ്ടായിരിക്കാം ഒരുപക്ഷേ ആ സർട്ടിഫിക്കറ്റുകൾ ഒന്നും നശിച്ചു പോയില്ല.

കുറച്ച് മാസങ്ങൾക്ക് മുൻപായിരുന്നു അച്ച എസ്എസ്എൽസി ബുക്ക് അടക്കമുള്ള ഡോക്യുമെന്റ്സുകൾ എന്നെ ഏൽപ്പിച്ചത്. പേമാരിയിലും നഷ്ടപ്പെടാതിരുന്ന ഈ സർട്ടിഫിക്കറ്റ് കണ്ടപ്പോൾ വളരെയേറെ സന്തോഷം തോന്നി.

ഞാൻ ചിലപ്പോഴൊക്കെ ആലോചിച്ചിട്ടുണ്ട്...

അന്ന് സുപ്രീംകോടതിയിൽ ആ കേസ് കൊടുത്തില്ലായിരുന്നുവെങ്കിൽ.?.
ജെറി എന്നോട് ആ സീറ്റിന്റെ കാര്യം പറഞ്ഞില്ലായിരുന്നുവെങ്കിൽ.?.
അച്ച എന്റെ മേശ പരിശോധിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ലെങ്കിൽ.?.
എറണാകുളത്ത് അതിരാവിലെ തന്നെ പോയി അപ്ലിക്കേഷൻ ഫോം കൊണ്ടുവരാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ.?.
എത്തേണ്ട അവസാന ദിവസം തന്നെ ബാംഗ്ലൂർ അത് എത്തിക്കാൻ ആളില്ലായിരുന്നുവെങ്കിൽ.?.
ഞാൻ എന്തായി തീരും എന്ന് എനിക്ക് ഇന്നും അറിയില്ല. നമ്മുടെ ഡെസ്റ്റിനേഷൻ നമ്മളല്ല പലപ്പോഴും തീരുമാനിക്കുന്നതെന്ന് വ്യക്തമാക്കി തരുന്ന ചില സംഭവങ്ങൾ ആയിരിക്കും ഇതെല്ലാം..

ബോബൻ തോമസ്.

03/10/2025

" നല്ലൊരു ഓൺക്കോളജിസ്റ് ആകാൻ മരുന്നുകൾ മാത്രം പോരാ "

Credits : Infine Entertainments

26/09/2025

Kerala Cancer Conclave 2025

Session 6

Sensible Policies for Cancer Care

This session will highlight the key findings of the AMPOK Kerala Cancer Opinion Survey. Drawing on insights from the survey and discussions held during the conclave, policymakers and stakeholders will deliberate on practical strategies to reduce the cancer burden in Kerala. The focus will be on translating data into action, shaping policy, and implementing region-specific interventions to improve cancer control across the state.

Moderator :
Dr Boben Thomas

Panelists :
Dr V Venu
Dr Christopher Booth
Dr Rijo M John
Dr Honeysh George

Session Cordinators :
Dr Praveen Shenoy
Dr Gopika P

*Team AMPOK Visits RGCB for Cancer Research Collaboration* AMPOK members….Dr. Boben Thomas ,Dr. Sajeevan, Dr. Durga Pras...
18/09/2025

*Team AMPOK Visits RGCB for Cancer Research Collaboration*
AMPOK members….

Dr. Boben Thomas ,Dr. Sajeevan, Dr. Durga Prasan, Dr. Rahul Ravind, Dr. Ashwin Oomen Philip, Dr. Jaishankar, Dr. Dilip Harindran, Dr. Teena Rajan, Dr. Nikhil Haridas, Dr. Gayathri, Dr. Rona, Dr. Lekshmi, Dr. Mintu Mathew, and Dr. Anup T.M., met Prof. Chandrabhas Narayana and the team of scientists at Rajiv Gandhi Centre for Biotechnology (RGCB) today.

The RGCB team presented their translational research work in cancer. Discussions included potential collaborations in clinical trials, funding avenues, resource sharing, need for clinicians to dedicate time for research , logistic challenges in the availability of fresh tissue samples, and proposals to create decentralized nodal centers for cancer research.

We hope this relationship will strengthen the bridge between clinical practice and research!

Address

Trivandrum
Thiruvananthapuram
695044

Alerts

Be the first to know and let us send you an email when Dr. Boben Thomas posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr. Boben Thomas:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category